വനിതാ മതിലിനെയും തകർത്ത് അയ്യപ്പ ജ്യോതി... ഇത് ഞങ്ങൾ പൊളിപൊളിക്കും; വനിതാ മതിലില്‍ സത്രീകള്‍ മാത്രമാണ് അണിനിരക്കുന്നതിനാൽ അയ്യപ്പ ജ്യോതിയിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടാനാണ് തീരുമാനം... പന്തളം രാജകൊട്ടാര പ്രതിനിധികളും ജ്വാലയില്‍ അണിനിരക്കാന്‍ സാധ്യത; വനിതാമതിലിനെതിരെ ശബരിമല കര്‍മസമിതിയുടെ അയ്യപ്പജ്യോതി ഇന്ന്

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കൽ. എൻ എസ് എസ് പിന്തുണ കൂടി ഉറപ്പായതോടെ പരിപാടിയിലൂടെ വലിയ രാഷ്ട്രീയനേട്ടമുണ്ടാകുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. ശബരിമല പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ ലിംഗനീതിക്ക് വേണ്ടിയുള്ള സർക്കാറിന്‍റെ സി പി എമ്മിൻറേയും വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാർ സംഘടനകൾ ജ്യോതി തെളിയിക്കുന്നത്.
വനിതാ മതിലിനെ കടുത്ത ഭാഷയിൽ എതിർത്ത എൻ എസ് എസ് വിശ്വാസികൾക്ക് ആവശ്യമെങ്കിൽ ജ്യോതിയിൽ അണിചേരാമെന്ന നിലപാടെടുത്തത് നിർണ്ണായകമായി, ബി ജെ പി ആഗ്രഹിച്ച പിന്തുണ കിട്ടിയപ്പോൾ സി പി എമ്മും കോൺഗ്രസ്സും എൻ എസ് എസിനെ വിമർശിച്ചു. അതേസമയം ഭക്തര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മുതല്‍ മാതാ അമൃതാനന്ദമയി വരെ രംഗത്തെത്തിയതോടെ ശബരിമല കര്‍മ്മ സമിതി ശക്തി പ്രാപിക്കുകയാണ്. എന്‍എസ്എസിനോടൊപ്പം അമ്മ ഭക്തരും കൂടിയാകുമ്പോള്‍ എല്ലാമായി. കാരണം അമ്മ ഭക്തര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്.
മാതാ അമൃതാനന്ദമയി അടക്കമുള്ളവര്‍ ജ്യോതിയുടെ ഭാഗമാകുമെന്നാണ് സൂചന. മഠത്തിന്റെ ആഹ്വാനപ്രകാരം അമൃതാനന്ദമയി ഭക്തരും ദീപം തെളിയിക്കാനെത്തും. ഇതിന് വിപുലമായ ഒരുക്കങ്ങള്‍ നടക്കും. മഠത്തിന്റെ ആസ്ഥാനത്താകും അമൃതാനന്ദമയി അയ്യപ്പഠജ്യാതി തെളിക്കുകയെന്നാണ് സൂചന. എന്‍എസ്എസ് ഭാരവാഹികളും ഠജ്യാതിയുടെ ഭാഗമാകും. സര്‍ക്കാരിന്റെ വനിതാ മതിലിനോളം വരുന്ന പരിപാടിയായി ഇത് മാറ്റാനാണ് ശ്രമം.
വനിതാ മതിലില്‍ സത്രീകള്‍ മാത്രമാണ് അണിനിരക്കുന്നത്. അതുകൊണ്ട് തന്നെ അയ്യപ്പ ജ്യോതിയിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടാനാണ് തീരുമാനം. പന്തളം രാജകൊട്ടാര പ്രതിനിധികളും ജ്വാലയില്‍ അണിനിരക്കാന്‍ സാധ്യതയുണ്ട്. ഹൊസങ്കടി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കൊണ്ടെയൂര്‍ ആശ്രമം മഠാധിപതി സ്വാമി യോഗോനന്ദ സരസ്വതിദീപം തെളിക്കും. ഓരോ കിലോ മീറ്ററിലും പൗരപ്രമുഖന്മാര്‍ ദീപം തെളിക്കും. 250 വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. 10 ലക്ഷം വിശ്വാസികള്‍ ജ്യോതിയില്‍ പങ്കാളികളാകും. കളയിക്കവിളയിലാണു ജ്യോതിതമിഴ്‌നാട്ടില്‍ പ്രവേശിക്കുക. ഇവിടെ സുരേഷ് ഗോപി എംപി ദീപം തെളിച്ചു സന്ദേശം കൈമാറും. തമിഴ്‌നാട്ടിലെ 65 കേന്ദ്രങ്ങളില്‍ ജ്യോതിസംഗമം നടത്തും.
ഹൊസങ്കടി ശ്രീധര്‍മശാസ്താ ക്ഷേത്രം മുതല്‍ പാറശാല വരെ ജ്യോതി തെളിയിക്കാനായിരുന്നു ആദ്യ തീരുമാനം. കളയിക്കാവിള, മാര്‍ത്താണ്ഡം, തക്കല, പാര്‍വതീ പുരം, കന്യാകുമാരി, ത്രിവേണീ സംഗമം വരെയുള്ള 64 കിലോമീറ്റര്‍ ദൂരമാണ് കൂട്ടിയത്. 731.4 കിലോമീറ്റര്‍ ഠജ്യാതി തെളിയിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ 795 കിലോമീറ്റര്‍ ദൂരമാകും അയ്യപ്പ ജ്യോതിതെളിയുക. പാതകളുടെ ഇടതുവശം ചേര്‍ന്നാണ് ജ്യോതി തെളിക്കുക. പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് 5നു വിശ്വാസസംരക്ഷണ സമ്മേളനം നടത്തും. ആറിനു ദീപം തെളിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു
അങ്കമാലിവരെ ദേശീയപാതയിലും പിന്നീട് എം സി റോഡിലുമാണ് ജ്യോതി തെളിയുക. ഒരു മീറ്റര്‍ ഇടവിട്ടാണ് ജ്യോതിതെളിയിക്കുന്നത്. ഒരു മീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ വിശ്വാസികള്‍ ജ്യോതി തെളിയിക്കുന്നതിന് എത്തിച്ചേരും. നൂറോളം അയ്യപ്പ വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ ഇതോടൊപ്പം നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























