പിണറായിയുടെ കണ്ണിലെ കരടായ പിസി ജോർജിനും, ജനപക്ഷം പാർട്ടിയ്ക്കും പൂഞ്ഞാറിൽ പൊതു പരിപാടി പോലും സംഘടിപ്പിക്കാൻ കഴിയാത്ത തരത്തിൽ പ്രതിസന്ധി രൂക്ഷം

പി.സി. ജോർജ് എം എൽ എ അനുഭവിക്കുന്നത് ജീവിതത്തിൽ ഇന്നേവരെയുണ്ടാകാത്ത പ്രതിസന്ധി. പൂഞ്ഞാറിൽ ഒരു പൊതു പരിപാടി പോലും സംഘടിപ്പിക്കാൻ കഴിയാത്ത തരത്തിൽ ജോർജും അദ്ദേഹത്തിന്റെ ജനപക്ഷം പാർട്ടിയും വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. സി പി എമ്മാണ് ജോർജിനെതിരായ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ജോർജിനെതിരെ നീക്കങ്ങൾ ശക്തിയാക്കാനും അദ്ദേഹത്തെ അടുത്ത തെരഞ്ഞടുപ്പിൽ പൂഞ്ഞാറിൽ തോൽപ്പിക്കാനുമാണ് സിപിഎം പദ്ധതിയിടുന്നത്. സി പി എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പൂഞ്ഞാർ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കി. കോടിയേരിയും പിണറായിയും ജോർജിനെ തകർക്കാൻ രംഗത്തുണ്ട്.
നേരത്തെ തന്നെ പിണറായിയുടെ കണ്ണിലെ കരടാണ് പി.സി. ജോർജ്. സിപി എമ്മിലായിരിക്കുമ്പോൾ ജോർജും പിണറായിയും വിരുദ്ധ ചേരിയിലായിരുന്നു. അച്യുതാനന്ദനമായി ഏറെ അടുപ്പം പുലർത്തിയ നേതാവാണ് ജോർജ്. ഇന്നും ഇതിൽ വ്യത്യാസമൊന്നും സംഭവിച്ചിട്ടില്ല. അച്ചുതാനന്ദൻ ജോർജിനെതിരെ ഒന്നും സംസാരിക്കാറില്ല. പിണറായിക്കെതിരെ അച്ചുതാനന്ദന് ജോർജ് ഇപ്പോഴും വിവരങ്ങൾ നൽകാറുണ്ട് എന്നാണ് വിവരം.
ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ സോണിയാ ഗാന്ധിയെ കാണാൻ കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയിരുന്നു . യു ഡി. എഫിൽ തനിക്ക് ഒരു അവസരവും കൂടി നൽകണമെന്നായിരുന്നു ജോർജിന്റെ ആവശ്യം.
നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ ജോർജിനെ കാണരുതെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് മെയിലും കത്തും അയച്ചിട്ടുണ്ട്. പ്രവർത്തകരും നേതാക്കളും നൽകിയ സമ്മർദ്ദത്തെ തുടർന്ന് സോണിയാ ഗാന്ധി ജോർജിനെ കാണാൻ തയ്യാറായില്ല. സെക്രട്ടറിയെ കാണാനാണ് അവർ നിർദ്ദേശിച്ചത്. സെക്രട്ടറിയെ കണ്ടശേഷം ജോർജ് കേരളത്തിലേക്ക് മടങ്ങി. കോൺഗ്രസിൽ ജോർജിന് ഒരു സാധ്യതയുമില്ല.
ജോർജ് എൻ ഡി എ മുന്നണിയിൽ ചേർന്നിട്ട് ദിവസങ്ങൾ മാത്രമാണ് കഴിഞ്ഞത്. നിയമസഭയിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ ജോർജ് ഒ രാജഗോപാലിന് സമീപം ഇരുപ്പുറപ്പിച്ചു. ജോർജിനെയും രാജഗോപാലിനെയും ഒരു ബ്ലോക്കാമെന്ന് സ്വീക്കർ സമ്മിക്കുകയും ചെയ്തു. തനിക്ക് ബി ജെ പിയോട് ആകർഷണം തോന്നിയെന്നും ശബരി മല വിഷയമാണ് അതിന് പ്രേരിപ്പിച്ചതെന്നും ജോർജ് പറഞ്ഞു. ശബരിമലയുടെ പുണ്യഭൂമികളിലൊന്നായ ഏരു മേലി ഉൾപ്പെടുന്ന എം എൽ എ പി സി ജോർജ് ആയതിനാൽ തനിക്ക് അയ്യപ്പനോട് ഭക്തിയാണെന്ന് പറഞ്ഞപ്പോൾ ഭക്തർ അക്കാര്യം വിശ്വസിച്ചു. ചിത്തിര അട്ടവിശേഷത്തിനും ജോർജ് എത്തിയിരുന്നു.
എന്നാൽ അതോടെ എല്ലാം കുഴഞ്ഞു മറിഞ്ഞു. അതിന് രണ്ട് ദിവസം മുമ്പ് റബറിനെതിരെ നിയമസഭയിൽ നടത്തിയ പരസ്യ പ്രസ്താവന ഇളകിമറിഞ്ഞു . റബറുകൾ താൻ വെട്ടി മുറിച്ചതായി അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കേരളത്തിലുള്ള റബർ മുഴുവൻ വെട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ മധ്യ തിരുവിതാംകൂറിലെ കർഷകർ മുഴുവൻ എതിരായി . പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലുമുള്ള കർഷകർ ജോർജിനെതിരെ തിരിഞ്ഞു. കേരള കോൺഗ്രസ് ജോർജിനെതിരെ പരസ്യ പ്രചരണം നടത്തി.
ഇതിനിടെ ശബരിമല വിഷയം കൂടി കത്തിയതോടെ ജോർജിന് വോട്ടു ചെയ്ത മുസ്ലീം സമുദായംഗങ്ങൾ രംഗത്തെത്തി. അവർ ബിജെപിയെ പോലെ ഭയപ്പെടുന്ന പാർട്ടി മറ്റൊന്നില്ല. ഉടനെ ജോർജ് കോൺഗ്രസിൽ നീക്കം തുടങ്ങി.
പൂഞ്ഞാർ, പെരിങ്ങുളം റോഡിന്റെ ആധുനികവത്കരണ പരിപാടിയുടെ ഉദ്ഘാടനചടങ്ങിനിടയിലാണ് സംഘർഷങ്ങൾ ഉണ്ടായത്. ഡിവൈഎഫ് ഐ പ്രവർത്തകരാണ് ജോർജിനെതിരെ രംഗത്തെത്തിയത്. സർക്കാരുമായി കൂടിയാലോചന നടത്താതെ ഉദ്ഘാടനം നടത്തിയെന്ന് ആരോപിച്ചാണ് തർക്കവും മുട്ടയേറും സംഘർഷവും ഉണ്ടായത്. പൂഞ്ഞാർ ബസ്സ്റ്റാന്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിന്നും എം എൽ എ ഒരു വിധമാണ് രക്ഷപ്പെട്ടത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് വേദിയിൽ കയറാൻ പോലും കഴിഞ്ഞില്ല. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയുണ്ട്.
https://www.facebook.com/Malayalivartha
























