Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പിണറായിയുടെ കണ്ണിലെ കരടായ പിസി ജോർജിനും, ജനപക്ഷം പാർട്ടിയ്ക്കും പൂഞ്ഞാറിൽ പൊതു പരിപാടി പോലും സംഘടിപ്പിക്കാൻ കഴിയാത്ത തരത്തിൽ പ്രതിസന്ധി രൂക്ഷം

26 DECEMBER 2018 03:32 PM IST
മലയാളി വാര്‍ത്ത

പി.സി. ജോർജ് എം എൽ എ അനുഭവിക്കുന്നത് ജീവിതത്തിൽ ഇന്നേവരെയുണ്ടാകാത്ത പ്രതിസന്ധി. പൂഞ്ഞാറിൽ ഒരു പൊതു പരിപാടി പോലും സംഘടിപ്പിക്കാൻ കഴിയാത്ത തരത്തിൽ ജോർജും അദ്ദേഹത്തിന്റെ ജനപക്ഷം പാർട്ടിയും വൻ പ്രതിസന്ധിയിലായിരിക്കുകയാണ്. സി പി എമ്മാണ് ജോർജിനെതിരായ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ജോർജിനെതിരെ നീക്കങ്ങൾ ശക്തിയാക്കാനും അദ്ദേഹത്തെ അടുത്ത തെരഞ്ഞടുപ്പിൽ പൂഞ്ഞാറിൽ തോൽപ്പിക്കാനുമാണ് സിപിഎം പദ്ധതിയിടുന്നത്. സി പി എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പൂഞ്ഞാർ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കി. കോടിയേരിയും പിണറായിയും ജോർജിനെ തകർക്കാൻ രംഗത്തുണ്ട്.

നേരത്തെ തന്നെ പിണറായിയുടെ കണ്ണിലെ കരടാണ് പി.സി. ജോർജ്. സിപി എമ്മിലായിരിക്കുമ്പോൾ ജോർജും പിണറായിയും വിരുദ്ധ ചേരിയിലായിരുന്നു. അച്യുതാനന്ദനമായി ഏറെ അടുപ്പം പുലർത്തിയ നേതാവാണ് ജോർജ്. ഇന്നും ഇതിൽ വ്യത്യാസമൊന്നും സംഭവിച്ചിട്ടില്ല. അച്ചുതാനന്ദൻ ജോർജിനെതിരെ ഒന്നും സംസാരിക്കാറില്ല. പിണറായിക്കെതിരെ അച്ചുതാനന്ദന് ജോർജ് ഇപ്പോഴും വിവരങ്ങൾ നൽകാറുണ്ട് എന്നാണ് വിവരം.

ബിജെപി മുന്നണിയിൽ ചേർന്ന പി.സി. ജോർജ് എം എൽ എ സോണിയാ ഗാന്ധിയെ കാണാൻ കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയിരുന്നു . യു ഡി. എഫിൽ തനിക്ക് ഒരു അവസരവും കൂടി നൽകണമെന്നായിരുന്നു ജോർജിന്റെ ആവശ്യം.

നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ ജോർജിനെ കാണരുതെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് മെയിലും കത്തും അയച്ചിട്ടുണ്ട്. പ്രവർത്തകരും നേതാക്കളും നൽകിയ സമ്മർദ്ദത്തെ തുടർന്ന് സോണിയാ ഗാന്ധി ജോർജിനെ കാണാൻ തയ്യാറായില്ല. സെക്രട്ടറിയെ കാണാനാണ് അവർ നിർദ്ദേശിച്ചത്. സെക്രട്ടറിയെ കണ്ടശേഷം ജോർജ് കേരളത്തിലേക്ക് മടങ്ങി. കോൺഗ്രസിൽ ജോർജിന് ഒരു സാധ്യതയുമില്ല.

ജോർജ് എൻ ഡി എ മുന്നണിയിൽ ചേർന്നിട്ട് ദിവസങ്ങൾ മാത്രമാണ് കഴിഞ്ഞത്. നിയമസഭയിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ ജോർജ് ഒ രാജഗോപാലിന് സമീപം ഇരുപ്പുറപ്പിച്ചു. ജോർജിനെയും രാജഗോപാലിനെയും ഒരു ബ്ലോക്കാമെന്ന് സ്വീക്കർ സമ്മിക്കുകയും ചെയ്തു. തനിക്ക് ബി ജെ പിയോട് ആകർഷണം തോന്നിയെന്നും ശബരി മല വിഷയമാണ് അതിന് പ്രേരിപ്പിച്ചതെന്നും ജോർജ് പറഞ്ഞു. ശബരിമലയുടെ പുണ്യഭൂമികളിലൊന്നായ ഏരു മേലി ഉൾപ്പെടുന്ന എം എൽ എ പി സി ജോർജ് ആയതിനാൽ തനിക്ക് അയ്യപ്പനോട് ഭക്തിയാണെന്ന് പറഞ്ഞപ്പോൾ ഭക്തർ അക്കാര്യം വിശ്വസിച്ചു. ചിത്തിര അട്ടവിശേഷത്തിനും ജോർജ് എത്തിയിരുന്നു.

എന്നാൽ അതോടെ എല്ലാം കുഴഞ്ഞു മറിഞ്ഞു. അതിന് രണ്ട് ദിവസം മുമ്പ് റബറിനെതിരെ നിയമസഭയിൽ നടത്തിയ പരസ്യ പ്രസ്താവന ഇളകിമറിഞ്ഞു . റബറുകൾ താൻ വെട്ടി മുറിച്ചതായി അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കേരളത്തിലുള്ള റബർ മുഴുവൻ വെട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതോടെ മധ്യ തിരുവിതാംകൂറിലെ കർഷകർ മുഴുവൻ എതിരായി . പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലുമുള്ള കർഷകർ ജോർജിനെതിരെ തിരിഞ്ഞു. കേരള കോൺഗ്രസ് ജോർജിനെതിരെ പരസ്യ പ്രചരണം നടത്തി.

ഇതിനിടെ ശബരിമല വിഷയം കൂടി കത്തിയതോടെ ജോർജിന് വോട്ടു ചെയ്ത മുസ്ലീം സമുദായംഗങ്ങൾ രംഗത്തെത്തി. അവർ ബിജെപിയെ പോലെ ഭയപ്പെടുന്ന പാർട്ടി മറ്റൊന്നില്ല. ഉടനെ ജോർജ് കോൺഗ്രസിൽ നീക്കം തുടങ്ങി.

പൂഞ്ഞാർ, പെരിങ്ങുളം റോഡിന്റെ ആധുനികവത്കരണ പരിപാടിയുടെ ഉദ്ഘാടനചടങ്ങിനിടയിലാണ് സംഘർഷങ്ങൾ ഉണ്ടായത്. ഡിവൈഎഫ് ഐ പ്രവർത്തകരാണ് ജോർജിനെതിരെ രംഗത്തെത്തിയത്. സർക്കാരുമായി കൂടിയാലോചന നടത്താതെ ഉദ്ഘാടനം നടത്തിയെന്ന് ആരോപിച്ചാണ് തർക്കവും മുട്ടയേറും സംഘർഷവും ഉണ്ടായത്. പൂഞ്ഞാർ ബസ്സ്റ്റാന്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിന്നും എം എൽ എ ഒരു വിധമാണ് രക്ഷപ്പെട്ടത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് വേദിയിൽ കയറാൻ പോലും കഴിഞ്ഞില്ല. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനിടയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (3 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (8 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends