ആചാരാനുഷ്ടാങ്ങൾ സംരക്ഷിക്കാൻ 'അയ്യപ്പ ജ്യോതി' തെളിഞ്ഞു; 'അയ്യപ്പ ജ്യോതി പ്രതിഷേധം' കാസർഗോഡ് ഹൊസങ്കഡി മുതൽ കളിയിക്കാവിള വരെ; വേറിട്ട പ്രതിഷേധം ശബരിമല കര്‍മ്മ സമിതിയുടെയും ബി ജെ പിയുടെയും നേതൃത്വത്തിൽ

യുവതി പ്രവശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി പ്രഖാപിച്ചതോടെ കേരളത്തിലുടനീളം നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. പ്രതിഷേധങ്ങൾക്ക് നടുവിലും യുവതികൾ സന്നിദാനെത്തെത്തുവാൻ ശ്രമിച്ചെങ്കിലും കടുത്ത പ്രതിഷേധങ്ങൾ കാരണം നിരാശയോടെ മടങ്ങേണ്ടതായി വന്നു. അതേസമയം ശബരിമലയിലെ ആചാരാനുഷ്ങ്ങൾക്ക് മൂല്യം കൽപ്പിച്ച് മുൻ നിരയിലെത്തിയ സംഘടനകൾ ഇപ്പോഴും പ്രതിഷേധങ്ങളുമായി തുടരുകയാണ്.
ആചാരാനുഷ്ടാങ്ങൾ സംരക്ഷിക്കുന്നതിനായി ശബരിമല കര്‍മ്മ സമിതിയും ബി ജെ പി സംഘടയും ചേർന്ന് നടത്തുന്ന അയ്യപ്പ ജ്യോതി പ്രതിഷേധം ആരംഭിച്ചു. കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പ ജ്യോതി തെളിയിച്ചു.
കളിയിക്കാവിള മുതല്‍ കന്യാകുമാരി വരെ 38 കേന്ദ്രങ്ങളില്‍ ജ്യോതി തെളിയിച്ചു. വിവേകാനന്ദ പാറയിലാണ് അവസാനത്തെ ദീപം തെളിയിച്ചത്. ബി ജെ പിയുടെയും ശബരിമല കര്‍മ്മ സമിതി കന്യാകുമാരി ഘടകത്തിന്‍റെയും നേതൃത്വത്തിലായിരുന്നു ദീപം തെളിയിക്കല്‍ നടന്നത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപിയും കിളിമാനൂരില്‍ ടി പി സെന്‍കുമാറും ദീപം തെളിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ ബി ജെ പിയുടെ സമരപന്തലില്‍ എത്തിയവരും അയ്യപ്പ ജ്യോതിയില്‍ പങ്കാളികളായി. മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാല്‍ ആദ്യ തിരി തെളിയിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍പിള്ള അയ്യപ്പ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി.
മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്താണ് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പ ജ്യോതി തെളിയിച്ചത്. എന്‍ എസ് എസ് പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്ട്രീയനേട്ടത്തിന് വഴിവയ്ക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍. അയ്യപ്പ കര്‍മ്മ സമിതിയും ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എന്‍എസ്‌എസും അയ്യപ്പ ജ്യോതി പ്രതിഷേധത്തിന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, തുടങ്ങിയവരും അയ്യപ്പ ജ്യോതി തെളിയിച്ചു. 80 കേന്ദ്രങ്ങളിലാണ് കാസര്‍ഗോഡ് അയ്യപ്പ ജ്യോതി തെളിയിച്ചത്.
സമുദായ അംഗങ്ങള്‍ പങ്കെടുക്കാന്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സുകുമാരന്‍ നായര്‍ പരിപാടിയ്ക്ക് എത്തിയിരുന്നില്ല. കോഴിക്കോട് അഞ്ച് കേന്ദ്രങ്ങളിലാണ് അയ്യപ്പ ജ്യോതി പ്രതിഷേധം നടന്നത്. സ്വാമി ചിതാനന്ദപുരിയാണ് കോഴിക്കോട് പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്. കോഴിക്കോടും അയ്യപ്പ ജ്യോതിയ്ക്ക് നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. അങ്കമാലിയില്‍ പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ പ്രതിഷേധത്തിനെത്തി. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അങ്കമാലിയില്‍ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി. തൃശൂരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ പി ശശികല അയ്യപ്പ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി. ബി ജെ പിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ അയ്യപ്പ ജ്യോതി തെളിയിക്കാനെത്തി. പന്തളത്ത് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ അയ്യപ്പ ജ്യോകതിയ്ക്ക് നേതൃത്വം നല്‍കി. പന്തളം നഗരത്തില്‍ അയ്യപ്പ ജ്യോതിയ്ക്ക് വലിയ പങ്കാളിത്തമാണ് ഉണ്ടായത്. എന്‍ എസ് എസ് നേതൃത്വം ജ്യോതി തെളിയിക്കാന്‍ എത്തിയില്ലെങ്കിലും പന്തളത്തും പത്തനംതിട്ടയിലെ മറ്റ് പ്രദേശങ്ങളിലും എന്‍ എസ് എസ് പ്രവര്‍ത്തകര്‍ ജ്യോതിയില്‍ വ്യാപകമായി പങ്കാളികളായി. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്നില്‍ അയ്യപ്പ ജ്യോതി തെളിയിക്കാന്‍ പുഷ്പാലങ്കൃതമായ വേദി തയ്യാറാക്കിയിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അടുത്തിടെ ബി ജെ പിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന്‍ നായര്‍ പെരുന്നയില്‍ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha
























