Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വനിതാ മതിലിൽ ടെക്കികളും കൂടിയേ തീരു ! ; വിവാദ ആരോപണങ്ങൾക്കിടയിലും ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് ഡിസ്ട്രിക്ട് കളക്ടറുടെ കത്ത്

29 DECEMBER 2018 08:53 PM IST
മലയാളി വാര്‍ത്ത

കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങൾ നിലനിർത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ സംഘടിപ്പിക്കാനൊരുകുന്ന വനിതാ മതിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സിപിഎം എസ്എൻഡിപി, കെപിഎംഎസ് അടക്കമുള്ള സാമുദായിക സംഘടനകളുടെ പിന്തുണയോടെ ഒരു വശത്ത് വനിതകളുടെ പ്രതിരോധ മതിൽ തീർക്കുമ്പോൾ മറുവശത്ത് പരിപാടിയുടെ ലക്ഷ്യം ചോദ്യം ചെയ്ത് പ്രതിപക്ഷവും എൻഎസ്എസ്സും വിമർശന മതിൽ ഉയർത്തിത്തുടങ്ങി.

ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ - സാമൂഹ്യ മണ്ഡലങ്ങളിൽ അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളുയർന്നു. ഈ പശ്ചാത്തലത്തിലാണ് സാമുദായിക സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് വനിതാ മതിൽ തീർക്കാൻ സർക്കാർ തീരുമാനിച്ചത്.സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ എല്ലാ മേഖലകളിലും സർക്കാർ പല രീതിയിലായി കിണഞ്ഞു പരിശ്രമിക്കുകയാണ്.

ഇപ്പോളിതാ വനിതാ മതിലിൽ ടെക്കികളെയും പങ്കെടുപ്പിക്കാൻ നിർദേശവുമായി കളക്ടർ രംഗത്തെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച കത്ത് തിരുവനന്തപുരം കളക്ടർ ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് നൽകി. സർക്കാർ സംവിധാനങ്ങൾ വനിതാ മതിലിനായി ഉപയോഗിക്കുന്നവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കിടെയാണ് ഇത്തരത്തിലൊരു നടപടിയെന്നത് ശ്രെദ്ധേയമാണ്.

അതേസമയം മുൻപ് സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ഇതും വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് എന്ന ആരോപണം ശക്തമാണ്. ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. മാറ്റിവെച്ച പരീക്ഷകൾ ജനുവരി 14ന് നടത്തുമെന്നാണ് അറിയിപ്പ്.

വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് ആംബുലന്‍സ് സൗകര്യമൊരുക്കണമെന്ന കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ഉത്തരവും വിവാദത്തിലായിരുന്നു. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന സംഘാടക സമിതി യോഗത്തിന്റെ ഏഴാം നമ്പര്‍ തീരുമാനമായാണ് ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തെ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ വനിതാമതിലിന് ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്നും കെജിഎംഒഎ വിശദമാക്കുന്നു.

കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുകയാണ് വനിതാ മതിലിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് തുടക്കം മുതലേ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഈ ആശയം മുന്നോട്ട് വച്ചത് കേരള പുലയ മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ പുന്നല ശ്രീകുമാറാണ്. വനിതാ മതിൽ എന്താണെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു

“കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ, സ്ത്രീകൾ തോളോട് തോൾ ചേർന്ന് അണിനിരക്കുന്നതാണ് വനിതാ മതിൽ. സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നീളുന്നതാണ് ഈ മതിൽ. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നതാണ് വനിതാ മതിലിന്റെ ഒരു നിലപാട്. ഇതിന് പുറമെ ഉത്തരേന്ത്യക്ക് സമാനമായി വർദ്ധിച്ച് വരുന്ന ആൾക്കൂട്ട കൊലപാതകം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുളള വെല്ലുവിളികൾ, സദാചാര പൊലീസിംഗ്, ദുരഭിമാന കൊല തുടങ്ങി ലിംഗസമത്വത്തിന് എതിരായ, പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത എല്ലാ മാറ്റങ്ങൾക്കും എതിരായാണ് ഈ മതിൽ നിർമ്മിക്കുന്നത്." മതിൽ നവോത്ഥാന ചരിത്രത്തിന്റെ പ്രചാരണത്തിന്റെ തുടക്കം മാത്രമാണെന്നും ഇനിയും ഈ പ്രവർത്തനം സജീവമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറയുകയുണ്ടായി.

പുതുവർഷ ദിനത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. കാസർഗോഡ് നഗരത്തിലെ താലൂക്ക് ഓഫീസിന് സമീപത്ത് മല്ലികാർജ്ജുന ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് മതിൽ ആരംഭിക്കുന്നത്. മന്ത്രി കെകെ ശൈലജ ടീച്ചർ ആദ്യത്തെ കണ്ണിയാകും. തിരുവനന്തപുരം വെളളയമ്പലത്ത് അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിലാണ് അവസാനിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്കും മൂന്നരയ്ക്കും ഇടയിലാണ് മതിൽ നിർമ്മാണത്തിനായി സ്ത്രീകൾ റോഡരികിൽ അണിനിരക്കുക. മൂന്നരയോടെ മതിലിന്റെ ട്രയൽ നടക്കും. നാല് മണിക്കാണ് യഥാർത്ഥത്തിൽ മതിൽ നിർമ്മിക്കുന്നത്. പിന്നീട് 15 മിനിറ്റ് നേരം സ്ത്രീകൾ കേരളത്തിലാകെ തോളോട് തോൾ ചേർന്ന് അണിനിരക്കും. കൃത്യം 4.15 ന് പ്രതിജ്ഞയോടെയാണ് വനിതാ മതിൽ പൂർത്തിയാവുക. പിന്നീട് എല്ലായിടത്തും പൊതുയോഗങ്ങൾ നടക്കും. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.

വനിതാ മതിൽ നിർമ്മിക്കാൻ നിശ്ചയിച്ച യോഗത്തിലേക്ക് സർക്കാർ 190 സാമുദായിക സംഘടനകളെ ക്ഷണിച്ചു. അതിൽ 174 സംഘടനകൾ പങ്കെടുത്തു. എസ്എൻഡിപിയും കെപിഎംഎസും യോഗത്തിൽ പങ്കെടുക്കുകയും മതിൽ നിർമ്മാണത്തെ അനുകൂലിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത അഖില കേരള ധീവര സഭ, വിഎസ്‌ഡിപി, കേരള ബ്രാഹ്മണ സഭ എന്നിവർ മതിലിൽ പങ്കെടുക്കില്ലെന്ന് പിന്നീട് നിലപാടെടുത്തു. എൻഎസ്എസ് വിട്ടുനിന്നു. ആറ് ലക്ഷം സ്ത്രീകളെ മതിലിൽ അണിനിരത്തുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും. അഞ്ച് ലക്ഷം സ്ത്രീകളെ അണിനിരത്തുമെന്ന് കെപിഎംസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും വ്യക്തമാക്കി. കോൺഗ്രസും ബിജെപിയും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. മറ്റ് സംഘടനകൾ 11 ലക്ഷം പേരെയാണ് അണിനിരത്തുമെന്ന് അറിയിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (31 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (47 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends