കനകദുർഗ്ഗയെ തിരികെ വീട്ടിലെത്തിക്കാൻ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുടുംബം
കനകദുർഗ്ഗയെ തിരികെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിക്കാൻ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കനക ദുർഗ്ഗ കണ്ണൂരിലുണ്ടെന്നാണ് പൊലീസ് പറയുന്നത് എന്നാല്‍ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല. ഈ സാഹചര്യത്തിൽ കനകദുർഗ്ഗയെ തിരികെ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിക്കാൻ പൊലീസ് തയ്യാറാകണം. ഇല്ലെങ്കിൽ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യും- സഹോദരന്‍ പറഞ്ഞു.
കോഴിക്കോട്,മലപ്പുറം സ്വദേശികളായ ബിന്ദു,കനക ദുർഗ്ഗ എന്നിവർ ഈ മാസം 24 നാണ് മല ചവിട്ടാനെത്തിയത്. എന്നാൽ വരുന്ന വഴിയിൽ ഭക്തരുടെ പ്രതിഷേധം ഉണ്ടായെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് ഭക്തരെ നീക്കുകയും യുവതികളുമായി മുന്നോട്ട് പോകുകയുമായിരുന്നു. ഇത്തരത്തിൽ ചന്ദ്രാനന്ദൻ റോഡ് വരെയാണ് പൊലീസ് ഇവരുമായി എത്തിയത്. എന്നാൽ ശരണം വിളികളുമായി കൂട്ടത്തോടെയെത്തിയ ഭക്തർക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ തിരികെ പോരുകയായിരുന്നു.
മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോൾ ദർശനത്തിന് സൗകര്യം ഒരുക്കാം എന്ന ഉറപ്പ് പൊലീസ് നൽകിയതായും ഇരുവരും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























