Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

കണ്ണുതള്ളുന്ന ഹിഡന്‍ അജന്‍ഡ... ഭര്‍ത്താവിനെപ്പറ്റിച്ച് തിരുവനന്തപുരത്ത് പോയ കനകദുര്‍ഗ ശബരിമലയില്‍ പോയ് മടങ്ങിയതിന് ശേഷം കാണാനില്ല; പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയപ്പോള്‍ ഫേസ്ബുക്ക് ലൈവില്‍ വന്നെങ്കിലും ദുരൂഹത; വനിതാ മതിലിന് മുമ്പ് മലകയറുമെന്നുറച്ച് കനകദുര്‍ഗ

30 DECEMBER 2018 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

ശബരിമലയില്‍ കയറാന്‍ പോയ കനകദുര്‍ഗയെ ചുറ്റിപ്പറ്റി ദുരൂഹത അവസാനിക്കുന്നില്ല. തിരുവനന്തപുരത്ത് മീറ്റിങ്ങുണ്ടെന്ന് പറഞ്ഞു 21 ന് വൈകിട്ട് ഭര്‍ത്താവിനെ പറ്റിച്ച് വീട്ടില്‍ നിന്നിറങ്ങിയ സപ്ലൈകോ ജീവനക്കാരിയായ കനകദുര്‍ഗ ഇപ്പോള്‍ മിസിംഗിലാണ്. അതേസമയം തന്നെ കാണാതായെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടതിനു പിന്നാലെ, പോലീസ് സംരക്ഷണത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ തങ്ങുന്നതായി ശബരിമലയ്ക്കു പോയ അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയുടെ വെളിപ്പെടുത്തല്‍. വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും ഇവരുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഇന്നലെ പത്രസമ്മേളനം നടത്തിയതിനെത്തുടര്‍ന്നാണു സുരക്ഷാ ഭീഷണിയുള്ളതിനാല്‍ മാറിത്താമസിക്കുന്നതായി ഫെയ്‌സ്ബുക്ക് ലൈവിലൂടെ യുവതി വെളിപ്പെടുത്തിയത്.

അതേസമയം കനക ദുര്‍ഗ വനിതാ മതിലിന് മുമ്പ് ശബരിമല കയറുമെന്നാണ് സൂചന. ചിലരുടെ ഒത്താശയോടെ കനകദുര്‍ഗ ശബരിമലയില്‍ എത്തുക തന്നെ ചെയ്യു. ഇത് സര്‍ക്കാരിന് തലവേദനയാണ്. വനിതാമതിലിന്റെ ജനപ്രീതിയ്ക്ക് ഇത് തടസം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. കനക വന്നാല്‍ തടുക്കണമെന്ന നിര്‍ദേശമാണ് പോലീസിനും ലഭിച്ചിട്ടുള്ളത്. വനിതാ മതിലിന് മുമ്പ് വിവാദത്തില്‍ ചാടേണ്ടെന്നാണ് ദേവസ്വം വകുപ്പിന്റേയും തീരുമാനം. എന്നാല്‍ നവോത്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ജനുവരി 1ന് വനിതാമതില്‍ ഉയരുന്നതിന് മുമ്പ് ശബരിമലയില്‍ യുവതീ പ്രവേശനം നടന്നാല്‍ വനിതാമതിലിന്റെ പ്രശസ്തി വര്‍ധിക്കുമെന്ന് ഒരുകൂട്ടരും വാദിക്കുന്നു. 

അതിനിടെ കനകദുര്‍ഗയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ാന്‍യ ഒരുങ്ങുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു ഒപ്പം മലചവിട്ടാനെത്തിയ കോഴിക്കോട് സ്വദേശി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ കനകദുര്‍ഗ ലൈവിലെത്തിയത്.


24ന് രാവിലെയാണ് ഇരുവരും ശബരിമലകയറാന്‍ ശ്രമിച്ചത്. മലയിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ് കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്കു പോകാന്‍ അനുമതി ലഭിച്ചില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. 

സഹോദരിയെ പോലീസ് കാവലില്‍ അരീക്കോട്ടെ വീട്ടിലെത്തിക്കാമെന്ന് ഉറപ്പു കിട്ടിയിരുന്നു. ആശുപത്രിയില്‍നിന്നു വിട്ടയച്ച കനകദുര്‍ഗയെക്കുറിച്ച് പിന്നീടു വിവരം ലഭിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച എസ്.പിയെ ഫോണില്‍ വിളിച്ചപ്പോള്‍ കണ്ണൂരിലോ മറ്റോ ഉണ്ടെന്നും കണ്ണൂര്‍ എസ്.പിയെ ബന്ധപ്പെടാനുമായിരുന്നു മറുപടിയെന്ന് സഹോദരി രാജലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ മണ്ഡലമാസത്തിന് തൊട്ട് മുമ്പാണ് ബിന്ദുവും കനകദുര്‍ഗയും മലകയറാനെത്തിയത്. ശബരിമലയില്‍ കയറുമെന് വാശിയില്‍ നിന്ന യവതികള്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറങ്ങിയത്. യുവതികളുടെ വിസമ്മതം വകവെക്കാതെയാണ് യുവതികളെ പൊലീസ് തിരിച്ചിറക്കിയത്. തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. കനക ദുര്‍ഗയ്ക്ക് ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. സന്നിധാനത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്പോഴാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്. ഒന്നര മണിക്കൂര്‍ യുവതികളുമായി പൊലീസ് തുടര്‍ന്നെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.

മരക്കൂട്ടം പിന്നിട്ടപ്പോള്‍ യുവതികളെ തടയാന്‍ വന്‍ സംഘം തടിച്ചുകൂടിയിരുന്നു. മുന്നോട്ടുപോകുന്നത് അപകടമാണെന്ന് പൊലീസ് താക്കീത് നല്‍കി. തിരിച്ചിറക്കുമ്പോഴും പ്രതിഷേധം അണയാതെ തുടര്‍ന്നു. യുവതികളെ തിരിച്ചിറക്കുന്നതിനിടെ മാധ്യമങ്ങള്‍ക്കുനേരെ കയ്യേറ്റം ഉണ്ടായി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉപകരണങ്ങള്‍ക്ക് കേടുപറ്റി.

അതിനിടെ, ബോധരഹിതയായ കനകദുര്‍ഗയെ പൊലീസുകാര്‍ എടുത്താണു അപ്പാച്ചിമേട്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ പ്രഥമശുശ്രൂഷയ്ക്കുശേഷം ഇവരെ വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയിലെത്തിച്ചു. തിരികെ പോകില്ലെന്നും തന്നെ നിര്‍ബന്ധിച്ചു താഴെയിറക്കുകയായിരുന്നുവെന്നും ബിന്ദു ആരോപിച്ചു. ഇക്കാര്യം ആരോപിച്ച് ഇവര്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് ബലപ്രയോഗിച്ചാണു ഇവരെ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചത്.

തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. എത്ര ദിവസം വേണമെങ്കിലും തടഞ്ഞുവയ്ക്കാം. പക്ഷേ ദര്‍ശനം നടത്താതെ തിരികെപോവില്ല. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. 

യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറും പറഞ്ഞു. അതിനിടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ച് തന്ത്രപൂര്‍വം നാട്ടില്‍ കയറ്റി വിട്ടിരുന്നു. തിരികെ ശബരിമലയിലെത്തിക്കാമെന്ന ഉറപ്പും നല്‍കിയിരുന്നു. ആ ഉറപ്പ് പോലീസ് പാലിക്കുമോ എന്നാണ് അറിയേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (41 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (2 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends