കൊലപാതക രാഷ്ട്രീയവുമായി കൊലക്കത്തി മിനുക്കുന്ന കോൺഗ്രസ് നിലപാട് തീർത്തും അപലപനീയം; ബ്രാഞ്ച് സെക്രട്ടറി ദേവദത്തന്റെ കൊലപാതകത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ

ഇന്നലെ കൊല്ലപ്പെട്ട കൊല്ലം ജില്ലാ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ദേവദത്തന്റെ മരണത്തിൽ അനുശോചനമറിയിച്ച് കോടിയേരി ബാലകൃഷ്ണൻ. തന്റെ ഫേസ്ബുക്കിലൂടെ അനുശോചനമറിയിച്ച കോടിയേരി കോൺഗ്രസ്സിനെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയുമുണ്ടായി.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ ധാര ശക്തമാകുന്നത് കണ്ട് വിറളിപിടിച്ചാണ് അഹിംസാവാദികളെന്ന് പറയപ്പെടുന്ന കോൺഗ്രസുകാർ കൊലപാതക രാഷ്ട്രീയവുമായി കൊലക്കത്തി മിനുക്കുന്നതെന്നും കൊലപ്പെടുത്തി ഇല്ലാതാക്കാമെന്ന കോൺഗ്രസ് നിലപാട് തീർത്തും അപലപനീയവും മനുഷ്യത്വവിരുദ്ധവുമാണെന്നും കോടിയേരി തുറന്നടിച്ചു. അതേസമയം സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രതിലോമ രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഖാവ് ദേവദത്തനെ അതിക്രൂരമായാണ് കോൺഗ്രസ് ക്രിമിനൽ കൊലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയും പുരോഗമന പന്ഥാവുകളെയും കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കി, വനിതാ മതിലിലൂടെ നവോത്ഥാന ചരിത്രത്തിലെ പുതിയൊരധ്യായം രചിക്കപ്പെടുന്ന വേളയിൽ, കോൺഗ്രസ് പാർട്ടി കൊലക്കത്തി ഉയർത്തിപ്പിടിച്ചു കൊണ്ട് പുനരുത്ഥാനവാദികളായി സ്വയം അടയാളപ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു.
ചരിത്രത്തിൽ നിന്ന് ഒരു പാഠവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഠിച്ചിട്ടില്ല എന്നാണ് ഈ കൊലപാതകത്തിൽ നിന്നും പൊതുസമൂഹത്തിന് മനസിലാക്കാൻ സാധിക്കുന്നത്. ഒരു നാടിന്റെ പ്രകാശമായിരുന്നു സഖാവ് ദേവദത്തൻ. നാട്ടുകാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപഴകിയിരുന്ന കമ്യൂണിസ്റ്റ്. ഇത്തരം സഖാക്കൾ മാതൃകാപരമായ ഇടപെടലുകളിലൂടെ പുരോഗമന പ്രസ്ഥാനത്തിന്റെ പതാകവാഹകരായി മുന്നേറുമ്പോൾ കൊലപ്പെടുത്തി ഇല്ലാതാക്കാമെന്ന കോൺഗ്രസ് നിലപാട് തീർത്തും അപലപനീയമണെന്നും അദ്ദേഹം വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്....
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ ധാര ശക്തമാകുന്നത് കണ്ട് വിറളിപിടിച്ചാണ് അഹിംസാവാദികളെന്ന് പറയപ്പെടുന്ന കോൺഗ്രസുകാർ കൊലപാതക രാഷ്ട്രീയവുമായി കൊലക്കത്തി മിനുക്കുന്നത്.
കൊല്ലം ജില്ലയിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി സഖാവ് ദേവദത്തനെ അതിക്രൂരമായാണ് കോൺഗ്രസ് ക്രിമിനൽ കൊലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയും പുരോഗമന പന്ഥാവുകളെയും കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കി, വനിതാ മതിലിലൂടെ നവോത്ഥാന ചരിത്രത്തിലെ പുതിയൊരധ്യായം രചിക്കപ്പെടുന്ന വേളയിൽ, കോൺഗ്രസ് പാർട്ടി കൊലക്കത്തി ഉയർത്തിപ്പിടിച്ചു കൊണ്ട് പുനരുത്ഥാനവാദികളായി സ്വയം അടയാളപ്പെടുത്തുകയാണ്.
ചരിത്രത്തിൽ നിന്ന് ഒരു പാഠവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഠിച്ചിട്ടില്ല എന്നാണ് ഈ കൊലപാതകത്തിൽ നിന്നും പൊതുസമൂഹത്തിന് മനസിലാക്കാൻ സാധിക്കുന്നത്.
ഒരു നാടിന്റെ പ്രകാശമായിരുന്നു സഖാവ് ദേവദത്തൻ. നാട്ടുകാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപഴകിയിരുന്ന കമ്യൂണിസ്റ്റ്. ഇത്തരം സഖാക്കൾ മാതൃകാപരമായ ഇടപെടലുകളിലൂടെ പുരോഗമന പ്രസ്ഥാനത്തിന്റെ പതാകവാഹകരായി മുന്നേറുമ്പോൾ, കൊലപ്പെടുത്തി ഇല്ലാതാക്കാമെന്ന കോൺഗ്രസ് നിലപാട് തീർത്തും അപലപനീയവും മനുഷ്യത്വവിരുദ്ധവുമാണ്. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രതിലോമ രാഷ്ട്രീയത്തെ ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യും.
ധീര രക്തസാക്ഷി ദേവദത്തന് രക്താഭിവാദ്യങ്ങൾ.
https://www.facebook.com/Malayalivartha
























