പുറത്തിറങ്ങിയാൽ ജീവനെടുക്കും ! ; അക്രമികളുടെ കൊലവിളിയിൽ ഭയന്ന് ദിവസങ്ങളോളം പള്ളിയിൽ അഭയം തേടി കരോൾ സംഘം

കോട്ടയം ഇത് പിണറായി വിജയൻറെ നവോതഥാന കേരളത്തിൽ. പത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ ഡി.വൈ.എഫ്.ഐയുടെ ആക്രമണം ഭയന്ന് ആറ് കുടുംബങ്ങള്‍ കഴിയുന്ന വാര്‍ത്ത ഒരാഴ്ചയായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. 37 പേരടങ്ങുന്ന ആറ് കുടംബമാണ് പള്ളി അഭയകേന്ദ്രമാക്കിയത്. എന്നിട്ടും ഭരണകൂടവും പോലീസും കണ്ടില്ലെന്നു നടിക്കുന്നു.
കഴിഞ്ഞ ക്രിസ്മസ് തലേന്നാണ് 25ഓളം വരുന്ന അക്രമികൾ കരോൾ ഗായകസംഘത്തെ ആക്രമിച്ചത്. ഗായക സംഘത്തിനൊപ്പം പാട്ടു പാടണമെന്ന് നിർബന്ധിച്ച് സംഘം ഗായകസംഘത്തിലെ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചു ഇത് ചോദ്യംചെയ്ത് പുരുഷന്മാരെയും ആക്രമിച്ചു. ഇവരുടെ അക്രമത്തിൽ മിയ, കെസിയ എന്നീ പെൺകുട്ടികൾക്കും പരിക്കേറ്റിരുന്നു അക്രമികളെ ഭയന്ന് ആംഗ്ലിക്കൻ ചർച്ചിലേക്ക് ഓടിക്കയറിയ കരോൾ സംഘത്തെ പള്ളിക്കുള്ളിൽ എത്തിയും ഇവർ ആക്രമിക്കുകയും പള്ളിയിലെ വസ്തുക്കൾ വലിച്ചെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു അക്രമം അറിഞ്ഞെത്തിയ പോലീസ് ആവട്ടെ ഏതാനും പേരെ പ്രതികളാക്കി ജാമ്യം നൽകി. ഭീകരമായ ഈ ഗുണ്ടായിസം നടക്കുന്നത് വനിതകൾക്ക് എല്ലാവിധ സുരക്ഷയും വാഗ്‌ദാനം ചെയ്യുന്ന പിണറായിയുടെ നാട്ടിൽ.
കരോളിനിടെ കുട്ടികളടങ്ങുന്ന 43 അംഗ സംഘത്തിന് നേരെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരടങ്ങുന്ന സംഘം അക്രമം അഴിച്ചുവിട്ടത്. അവര്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും നഗ്‌നത പ്രദര്‍ശിപ്പിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അക്രമി സംഘം പെണ്‍കുട്ടികളെ ആക്രമിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും സാക്ഷികൾ പറയുന്നു. കരോള്‍ സംഘത്തെ ആക്രമിച്ചതിന് പുറമെ വാദ്യോപകരണങ്ങള്‍ നശിപ്പിക്കുകയും ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തുമ്പോള്‍ ഇവര്‍ മദ്യപിച്ചതായും ആക്രമത്തിനിരയായവര്‍ പറഞ്ഞു. പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണം നടന്നതെന്നാണ് ഇവര്‍ പറയുന്നത്.
കേസില്‍ ഇതുവരെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആറുപേര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. അറസ്റ്റ് ചെയ്തെങ്കിലും ഇവര്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. പത്താമുട്ടത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയത്. എന്നാല്‍ ഇവര്‍ പത്താമുട്ടത്ത് തന്നെയുണ്ടെന്നും എന്നും തങ്ങളുടെ മുമ്പിലൂടെ പോകാറുണ്ടെന്നും ചര്‍ച്ച് കമ്മിറ്റി സെക്രട്ടറി പറഞ്ഞു. പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധമുണ്ടെന്ന് ആംഗ്ലിക്കൻ സഭ വിശ്വാസികൾ ആരോപിച്ചു.മുഴുവൻ പ്രതികളെയും പിടികൂടണമെന്നും പ്രതികളുടെ ജാമ്യം റദ്ദു ചെയ്യണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു.സർക്കാർ വനിതാമതിൽ നിർമ്മിക്കുന്ന തിരക്കിലാണെന്നും,സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും ആക്രമിക്കപ്പെട്ടവരെ സന്ദർശിച്ചു കൊണ്ട് യുഡിഎഫ് നേതാവ് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
അക്രമിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ലെന്ന ആരോപണവും ഉണ്ട്. രാത്രി 10 മണിക്കാണ് ആക്രമണം നടന്നത്. പൊലീസ് വന്ന് ഏറെ വൈകിയാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാനായത്. താലൂക്കാശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. വളരെ മോശമായാണ് ഡ്യൂട്ടി ഡോക്ടര്‍ പെരുമാറിയത്. നിങ്ങളിപ്പോഴും കരയാണോ..കുറെ നേരായില്ലെ തല്ല് കിട്ടീട്ട്. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ” എന്നായിരുന്നു ഡ്യൂട്ടി ഡോക്ടറുടെ പ്രതികരണം. ആക്രമണത്തില്‍ വിദ്യാര്‍ഥിനിയായ എമിയ.സി. തങ്കച്ചന് ഗുരുതരമായ പരിക്കാണ് പറ്റിയത്. മുഖത്ത് ആറു തുന്നലുകളാണുള്ളത്.
ഞങ്ങള്‍ക്ക് നല്ല പേടിയുണ്ട്. പുറത്തിറങ്ങാന്‍ ഭയമാണ്. അവര്‍ ഇനിയും ആക്രമിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ അവര്‍ ഞങ്ങള്‍ക്കെതിരെ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല- ആക്രമത്തിനിരയായ ഒരു പെണ്‍കുട്ടികൾ പറയുന്നു.
എന്നാല്‍ സംഭവത്തില്‍ സി.പി.ഐ.എമ്മിനോ ഡി.വൈ.എഫ്.ഐക്കോ യാതൊരു പങ്കുമില്ലെന്ന് സി.പി.ഐ.എം. ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ പ്രതികരിച്ചു. പത്താമുട്ടത്തേത് പ്രാദേശിക പ്രശ്നമാണെന്നും അതിലേക്ക് പാര്‍ട്ടിയെ വലിച്ചിഴയ്ക്കുന്നതില്‍ ദുരുദ്ദേശമുണ്ടെന്നും അദ്ദേഹം പറയുന്നു. ആക്രമണത്തില്‍ ഡി.വൈ.എഫ്.ഐക്ക് പങ്കില്ലെന്ന് വിശദീകരണമാണ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഡിലീഷും നല്‍കിയത്.
എന്നാല്‍ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് പ്രാദേശികവാസികള്‍ പറയുന്നു. അവര്‍ ഈ നാട്ടുകാരാണ്. .ഞങ്ങള്‍ക്ക് അറിയാവുന്നവരാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളില്‍ അവരെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ വാസവന്‍ അടക്കമുള്ളവര്‍ നുണ പറയുകയാണ്- പള്ളിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പുറമെ പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ അമ്പതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വടിവാളും കല്ലുമായി എത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും പള്ളിഭാരവാഹികള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷെ ഈ ആക്രമണത്തിന്റെ സത്യാവസ്ഥ അറിയില്ലെന്നാണ് പ്രാദേശവാസികള്‍ അറിയിച്ചത്. കുറച്ചു ഡി വൈ എഫ് ഐ ഗുണ്ടകൾ ഒത്തുചേർന്നാൽ പോലീസും സർക്കാരുമൊക്കെ അവർക്കൊപ്പം ഞങ്ങൾക്ക് ജീവിക്കേണ്ട. ഇതെന്താ വടക്കേ ഇന്ത്യ ആണോ? ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ ഭാഗമാണ് ഇതൊന്ന് ആംഗ്ലിക്കന്‍ ബിഷപ്പ് ഡോ.സ്റ്റീഫന്‍ വട്ടപ്പാറ പ്രതികരിച്ചു. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. പൊലീസ് അക്രമികള്‍ക്ക് ഒത്താശ നല്‍കുകയാണ്. കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സമ്പവമാണ് കോട്ടയത്ത് നടക്കുന്നത്.
https://www.facebook.com/Malayalivartha

























