വനിതാ മതിലിൽ കുടുങ്ങി എസ്എന്‍ഡിപി; വനിതാമതിലിന് പിന്തുണയുമായി രംഗത്തെത്തിയ എസ്എന്‍ഡിപിയ്ക്ക് മുഖ്യൻ തന്നെ പണി കൊടുത്തു

വനിതാ മതിലിനടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുന്നതോടെ. വെട്ടിലായിരിക്കുന്നത് തുഷാറും വെള്ളാപ്പള്ളി നടേഷനുമാണ്. വനിതാമതിലിന് യുവതീ പ്രവേശനവുമായോ ശബരിമലയുമായോ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു നടന്നവരാണ് ഇരുവരും. ആ ഉറപ്പിന്മേല്‍ ആളെക്കൂട്ടാന്‍ വരെ ഇറങ്ങിത്തിരിച്ചിട്ട് ഇപ്പോള്‍ മൊത്തത്തില്‍ കുടുങ്ങിയ അവസ്ഥയിലാണ്. ഇതേ വിഷയത്തില്‍ അതായത് യുവതീപ്രവേശന വിഷയത്തിലെ പിണറായി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയും കേരളത്തിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാനുമായി നടത്തിയ രഥയാത്രയിലടക്കം അധ്യക്ഷസ്ഥാനത്തിരുന്ന തുഷാര്‍ വള്ളാപ്പള്ളി കഴിഞ്ഞ ദിവസം വനിതാമതിലിന് പിന്തുണയുമായി രംഗത്തെത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു എന്നാല്‍ ഇതിന് പിന്നാലെയാണ് മുട്ടന്‍ പണികൊടുത്ത് പിണറായി രംഗത്തുവന്നിരിക്കുന്നത്. വനിതാമതില്‍ ഇത്രേം അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരോട് എന്തുമറുപടി പറയണമെന്നറിയാതെ കുഴങ്ങി നില്‍ക്കുകയാണ് എസ്എന്‍ഡിപി
വനിതാമതില്‍ കെട്ടിപ്പോക്കാന്‍ അടിസ്ഥാനമിട്ടപ്പോള്‍ തന്നെ ഭക്തര്‍ ഒന്നാകെ പറഞ്ഞതാണ് ഇത് ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നതാണെന്ന്. എന്നാല്‍ അതല്ലെന്നും നവോത്ഥാനമാണെന്നും പറഞ്ഞ് പലരേയും പറഞ്ഞു പറ്റിച്ചു. അത് വിശ്വസിച്ചവര്‍ ഒപ്പം കൂടുകയും ചെയ്തു. വെള്ളാപ്പള്ളി നടേശനും ഇതാവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് മകന്‍ തുഷാറും പിന്തുണയുമായി രംഗത്തെത്തിയത്. എന്നാല്‍ വനിതാ മതിലിന്റെ ലക്ഷ്യം വേറെയാണെന്നുപറഞ്ഞ് മണിക്കൂറുകള്‍ ശേഷിക്കേ മുഖ്യമന്ത്രി രംഗത്തുവന്നു. ഇതോടെ ഭക്തര്‍ക്കുമുന്നില്‍ എന്തു പറണം എന്നറിയാതെ പെട്ട അവസ്ഥയിലാണ് എസ്എന്‍ഡിപി.
വനിതാ മതിലിന് അടിസ്ഥാനം യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധി തന്നെയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. വനിതാമതില്‍ വര്‍ഗസമര കാഴ്ചപ്പാടിനു എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വനിതാ മതില്‍ സൃഷ്ടിക്കുന്നതിന് ഇടയായ സാഹചര്യം സ്ത്രീപുരുഷ തുല്യത എന്ന ഭരണഘടനാ തത്വം ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ്. നാം മുന്നോട്ട് പ്രതിവാര പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോടതി വിധിക്ക് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധം നടത്തിയെന്നും ഒപ്പം ഇതിന്റെ മറവില്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകള്‍ അശുദ്ധരാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുളള പ്രചാരവേലകളും ഉയര്‍ന്നുവന്നെന്നും ഹിന്ദുമതവിഭാഗങ്ങളിലാണ് ഇത്തരത്തിലുളള പ്രചാരവേലകള്‍ ഉയര്‍ത്തികൊണ്ടുവന്നത് ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി കേരളത്തിലെ സ്ത്രീകള്‍ വിധിക്കെതിരാണെന്ന പ്രതീതി സൃഷ്ടിക്കാനും ശ്രമമുണ്ടായി എന്നും പിണറായി വിജയന്‍ പറയുന്നു
എന്തായാലും മിണ്ടാട്ടമില്ലാത്ത അവസ്ഥയിലാണ് എസ്എന്‍ഡിപി അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തുണ്ട്. തീവ്രഹിന്ദുത്വ നിലപാടിലൂടെ മാത്രമേ ആര്‍എസ്എസ്സിനെ നേരിടാനാകൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണ്. തീവ്രഹിന്ദുത്വ നിലപാടാണ് മുഖ്യമന്ത്രിക്കെന്നും ഇത് ആപത്കരമാണെന്നും ചെന്നിത്തല ആരോപിക്കുന്നു.
വനിതാ മതിലിന്റെ ഉദ്ദേശം എന്തെന്ന് വിഎസ്സിനെ പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും. സംഘാടകര്‍ പറയുന്നത് വനിതാ മതിലിനും അയ്യപ്പ ജ്യോതിക്കും പങ്കെടുക്കാം എന്നാണെന്നും. സംഘാടകര്‍ക്ക് പോലും വനിതാ മതില്‍ എന്തിന് വേണ്ടിയെന്ന് കൃത്യതയില്ലെന്നും. വീണിടത്ത് കിടന്ന് മുഖ്യമന്ത്രി ഉരുളുകയാണെന്നും ചെന്നിത്തല ആരോപിച്ചത്. എന്നാല്‍ വനിതാമതിലില്‍ പങ്കെടുക്കാന്‍ തയ്യാറായി നിന്നിരുന്ന് ഭക്തര്‍കൂടി പിണറായിയുടെ ഈ പ്രസ്ഥവന വന്നതോടുകൂടി പിന്തിരിഞ്ഞതായാണ് വിവരം. ഈ ഒരു സാഹചര്യത്തില്‍ ഇടതിനെ പിന്തുണക്കുന്ന എസ്എന്‍ഡിപ്പിക്കും ഇതു കുരുക്കാകുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























