വനിതാ മതില്‍ തുല്ല്യതയ്ക്ക് വേണ്ടി; മതിലിനെ എതിര്‍ക്കുന്നവര്‍ നാടിനെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടു പോകാനാഗ്രഹിക്കുന്നവർ ; മുകേഷ് എം.എല്‍.എ.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സർക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേർന്നു സംഘടിപ്പിക്കുന്ന വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ നാടിനെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടു പോകാനാഗ്രഹിക്കുന്നവരാണെന്ന് മുകേഷ് എം.എല്‍.എ. കൊല്ലത്ത് വനിതാ മതില്‍ സംഘാടനത്തിനിടെയാണ് മുകേഷിന്റെ പ്രതികരണം.
തുല്ല്യതയ്ക്ക് വേണ്ടിയാണ് വനിതാ മതില്‍. നിരവധി നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന അവസ്ഥയില്‍ എത്തിയതെന്ന ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.ലോകത്ത് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് മാത്രം സാധിക്കുന്ന ഒരു സംഘാടന മികവാണ് ഇത്. ഇത്തരത്തില്‍ വനിതാ മതില്‍ സംഘടിപ്പിക്കണമെങ്കില്‍ വനിതകള്‍ സത്യം മനസിലാക്കിയത് കൊണ്ടാണെന്നും മുകേഷ് പറഞ്ഞു.
നവോത്ഥാന മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക എന്ന ആഹ്വാനത്തോടെ വൈകിട്ട് നാലിന് കാസർകോട് പുതിയ ബസ്‍ സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയ്ക്കു മുന്നിൽ വരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരമാണു മതിൽ തീർക്കുന്നത്. ഇതിനു വേണ്ടതു 30 ലക്ഷം പേരാണെങ്കിലും 50 ലക്ഷം വനിതകൾ പങ്കെടുക്കുമെന്നാണു കണക്ക്.
ഉച്ച കഴിഞ്ഞു മൂന്നിനു വഴിയരികിൽ വനിതകൾ കൈകോർത്ത് നിൽക്കണം. തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കുള്ള ദിശയിൽ റോഡിന്റെ ഇടതുവശത്താകും മതിൽ. കാസർകോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമാകും. മതിലിന് അഭിമുഖമായി ഐക്യദാർഢ്യമറിയിച്ച് പുരുഷൻമാരും അണിനിരക്കും. 3.30 നു ട്രയൽ. നാലിനു വനിതാ മതിൽ രൂപപ്പെടുന്നതോടെ പ്രതിജ്ഞ. ഇതടക്കം ആകെ 15 മിനിറ്റാകും അണിനിരക്കുക. തുടർന്നു പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗം. വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരും മറ്റു ജില്ലാ ആസ്ഥാനങ്ങളിൽ മറ്റു വിവിധ മന്ത്രിമാരും പൊതുയോഗങ്ങളിൽ പ്രസംഗിക്കും.
എസ്.എന്‍.ഡി.പി, കെ.പി.എം.എസ് അടക്കം നൂറിലേറെ സാമുദായിക സംഘടനകളുടെ പിന്തുണ മതിലിനുണ്ട്. 3.30 ക്കാണ് ട്രയല്‍. കാസര്‍കോട് ടൗണ്‍ സ്‌ക്വയറില്‍ ആദ്യ കണ്ണിയായി മന്ത്രി കെകെ ഷൈലജയും തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം സി.പി.ഐ.എം പിബി അംഗം വൃന്ദാകാരാട്ട് അവസാന കണ്ണിയുമായാണ് മതില്‍ തീര്‍ക്കുന്നത്.
നാലുമുതല്‍ നാലേകാല്‍ വരെയാണ് മതില്‍ ഉയര്‍ത്തുക. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാകും.
https://www.facebook.com/Malayalivartha

























