അരയും തലയും മുറുക്കി നേതാക്കൾ; വനിതാ മതിലിൻ പങ്കെടുക്കാൻ ദേശീയ പാതയിലേക്ക് ജനപ്രവാഹം തുടങ്ങി; തലസ്ഥാനത്തെ മതിൽ കാഴ്ചകൾ

നവോത്ഥാന സന്ദേശമുയർത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ വൈകിട്ട് ഉയരും. വനിതാമതിലിനു കൈകോർക്കാൻ ഒരുങ്ങുകയാണ് തലസ്ഥാനം. വനിതാ മതിലിൻ പങ്കെടുക്കാൻ ദേശീയ പാതയിലേക്ക് ജനപ്രവാഹം തുടങ്ങി. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ചരിത്ര മതിലിൽ അണിചേരാൻ വിദൂര പ്രദേശങ്ങളിൽ നിന്നുള്ളവരടക്കം വാഹനങ്ങളിൽ ദേശീയ പാതയിലേക്ക് എത്തി തുടങ്ങി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് വാഹനങ്ങൾ സമീപ ജില്ലകളിൽ ദേശീയ പാതയിൽ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
ദേശീയപാതയിൽ വനിതാ മതിൽ സ്യഷ്ടിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. ഓരോ പ്രദേശങ്ങളിൽ നിന്നും എത്തുന്നവർക്ക് നിശ്ചിത സ്ഥലങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. കാസർകോഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി സ്ക്വയർ വരെയുള്ള 620 കിലോമീറ്റർ വരെയുള്ള ദേശീയ പാതയിൽ ആയിരക്കണക്കിന് സ്വാഗതസംഘങ്ങളുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ. രാഷ്ട്രീയ, സാമുഹൃ, സന്നദ്ധ സംഘടനകളുടെതടക്കമുള്ള വിപുലമായ ശൃഖലയാണ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാന കേന്ദ്രങ്ങളിലടക്കം പൊതുയോഗത്തിനുള്ള നൂറുകണക്കിന് വേദികളും തയ്യാറാക്കിയിട്ടുണ്ട്. വനിതാ മതിൽ വൻമതിലാകുമെന്ന് ഉറപ്പായിട്ടുണ്ട്. വിദേശ മാധ്യമങ്ങളടക്കം വൻമതിൻ റിപ്പോർട്ട് ചെയ്യാൻ എത്തിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 3 ന് ദേശീയ പാതയിൽ വനിതാ മതിലിനായി എത്തുന്നവർ അണിനിരക്കും.
3. 45 ന് ട്രയൽ.. 4 ന് വൻമതിൽ തീർക്കും.. തുടർന്ന് നവോഥാന പ്രതിജ്ഞയും പൊതുസമ്മേളനവും. വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലുണ്ടാകും. വനിതാ മതിലിന്‍റെ ഭാഗമായി ചേരുന്ന പൊതുയോഗങ്ങളില്‍ മന്ത്രിമാര്‍ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്താണ്.
https://www.facebook.com/Malayalivartha

























