കനകദുർഗയുടെയും, ബിന്ദുവിന്റേയും ശബരിമല ദർശനം നക്സൽ ബന്ധമുള്ള തീവ്ര കമ്മ്യൂണിസ്റ്റ് വിഭാഗത്തിപ്പെട്ട ആക്ടിവിസ്റ്റുകളുടെ വിജയം: വീണ്ടും യുവതികളെ ശബരിമലയിലേയ്ക്ക് എത്തിക്കാൻ നവോത്ഥാന കേരള കൂട്ടായ്മ

നക്സൽ ബന്ധമുള്ള തീവ്ര കമ്മ്യുണിസ്റ്റ് വിഭാഗത്തിപെട്ട ആക്റ്റിവിസ്റ്റുകളുടെ ഒരു വലിയ വിജയമാണ് കനകദുർഗയുടെയും ബിന്ദുവിന്റേയും ശബരിമല ദർശനം. നവോത്ഥാന കേരള കൂട്ടായ്മ എന്ന ഫേസ്ബുക്ക് സംഘടനയിലൂടെയാണ് കനകദുർഗയും,ബിന്ദുവും പരിചയപ്പെടുന്നത്. ഈ ഫേസ്ബുക്ക് കൂട്ടായ്‌മ്മയ്ക്ക് പിന്നിൽ തീവ്ര കമ്മ്യൂണിസ്റ്റ് വിഭാഗമാണെന്ന് തെളിയിക്കുന്ന നിരവധി സൂചനകളാണ് ഉള്ളത്.
ഒരുമാസം മുമ്പുതന്നെ മലചവിട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇവർ തുടങ്ങിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ശബരിമലയിൽ ഇനിയും കൂടുതൽ യുവതികളെ എത്തിക്കുമെന്ന പ്രഖ്യാപനവുമായി നവേത്ഥാന കേരളം കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത ആഴ്ചയിൽ രണ്ട് യുവതികളെ സന്നിധാനത്ത് എത്തിക്കുമെന്നാണ് കൂട്ടായ്മയുടെ സംഘാടകൻ വ്യക്തമാക്കുന്നത്. ശബരിമലയിൽ ആദ്യമായി ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും പിന്തുണ നൽകിയതും നവോത്ഥാന കേരളം കൂട്ടായ്മയായിരുന്നു.
യുവതികളെ ശബരിമലയിലേക്ക് എത്തിക്കാനായുള്ള ഫേസ്ബുക്ക് കൂട്ടായ്‌മയാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഫേസ്ബുക്ക് പേജ്. ശബരിമലയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്ന യുവതികള്‍ തങ്ങളുടെ പേര്, വയസ്സ്, ജില്ല തുടങ്ങിയ വിവരങ്ങള്‍ മെസേജ് അയ്യക്കണമെന്നും ഇതിന് ശേഷം രണ്ട് ടെലിഗ്രാം ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെ യാത്ര പോകുന്നതിനെക്കുറിച്ച് തീരുമാനങ്ങളെടുക്കുമെന്നാണ് ഗ്രൂപ്പിലെ അറിയിപ്പ്.
ഇടത് അനുകൂലികള്‍, ആക്ടിവിസ്റ്റുകള്‍, ഫെമിനിസ്റ്റുകള്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ലേഖനങ്ങളും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് മുന്‍പ് ടെലിഗ്രാം ഗ്രൂപ്പുകളുടെ സഹായത്തോടെയായിരുന്ന ചില ഇടത് തീവ്രവാദി സംഘടനകളും ചില ഭീകരസംഘടനകളും വിവരങ്ങള്‍ കൈമാറിയിരുന്നത്.
നവോത്ഥാന കേരളം കൂട്ടായ്മ പിന്തുണ നൽകി ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് ആശയങ്ങളോടായിരുന്നു ആഭിമുഖ്യമെങ്കിലും പഠനകാലത്ത് ബിന്ദുവിനു താല്‍പര്യം നക്‌സലൈറ്റ് ആദര്‍ശങ്ങളിലായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരിയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ബിന്ദു.
2019 ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവര്‍ ശബരിമല ദര്‍ശനം നടത്തി ചരിത്രത്തിലേയ്ക്ക് കാലെടുത്തുവച്ചത്. സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ചാണ് പോലീസ് ഇരുവരെയും സന്നിധാനത്തെത്തിച്ചതും സുരക്ഷിതമായി തന്നെ മടക്കിക്കൊണ്ട് പോയതും. തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ടത്തിനും മണ്ഡലകാലത്തും നടതുറന്നപ്പോള്‍ വിവിധ സ്ത്രീകള്‍ ശബരിമലയില്‍ കയറാനെത്തുകയും സംഘപരിവാര്‍ അനുകൂലികള്‍ അവരെ തടയുകയും ചെയ്തു. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇരുവരും ദർശനം സാധ്യമാക്കി മടങ്ങിയത്.
അതേ സമയം ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കുകയും വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടയില്‍ ശബരിമലയില്‍ വീണ്ടും ആചാരലംഘനം നടന്നിരിക്കുകയാണ്. ശ്രീലങ്കൻ സ്വദേശിയായ ശശികലയാണ് സന്നിധാനത്ത് ദർശനം നടത്തി മടങ്ങിയിരിക്കുന്നത്. നാല്‍പ്പത്തിയാറ് വയസുള്ള ശശികലയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പമാണ് ഇവര്‍ എത്തിയത്.
ഒമ്പത് മണിക്ക് മലകയറിയ ശശികലയും കുടുംബവും പതിനൊന്ന് മണിയോടെ ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങി. ശശികലയ്ക്കൊപ്പം ഭര്‍ത്താവും കുഞ്ഞും ശബരിമല ദര്‍ശനം നടത്തി.അതേസമയം മറ്റൊരു സ്ത്രീ കൂടി ശബരിമല ദര്‍ശനത്തിനെത്തി. ദീപ എന്ന യുവതിയാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ദീപ ദര്‍ശനം നടത്താതെ തിരിച്ചിറങ്ങി.മരക്കൂട്ടം വരെ എത്തിയ ദീപ ദര്‍ശനം നടത്താതെ തിരിച്ചിറങ്ങുകയായിരുന്നു.
മരക്കൂട്ടം വരെ എത്തിയ ദീപയെ പ്രതിഷേധം കാരണം തിരിച്ചിറങ്ങുകയായിരുന്നു. കനകദുര്‍ഗയ്ക്കും ബിന്ദുവിനും ശേഷമാണ് ശശികല ശബരിമല ദര്‍ശനം നടത്തിയത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് ഇവർ ദർശനം നടത്തിയെന്നാണ് വാർത്തകൾ വന്നത്. ശശികലയ്ക്ക് 46 വയസാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പാസ്പോർട്ട് പ്രകാരം ശശികലയ്ക്ക് 50 വയസിൽ താഴെയാണ് പ്രായമെന്ന് വ്യക്തമായത്.
യുവതികൾ ദർശനത്തിന് എത്തിയതിന് പിന്നാലെ കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിന് എത്തുന്നെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് പമ്പ മുതല്‍ സന്നിധാനം വരെ തീര്‍ത്ഥാടന പാതയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. യുവതികളെ തടയാന്‍ സന്നിധാനത്തും തീര്‍ത്ഥാടന പാതയില്‍ പലേടത്തും പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു.
ബിന്ദുവും കനകദുര്‍ഗ്ഗയും മഫ്തി പൊലീസിന്റെ സഹായത്തോടെ ബുധനാഴ്ച പുലര്‍ച്ചെ ദര്‍ശനം നടത്തി മടങ്ങിയതിനു ശേഷം, അന്നു രാത്രി തന്നെ മറ്റു രണ്ട് യുവതികള്‍ മല കയറുമെന്നായിരുന്നു ആദ്യ അഭ്യൂഹം. ഇവര്‍ നിലയ്ക്കലില്‍ എത്തിയിട്ടുണ്ടെന്നു കൂടി പ്രചരണമുണ്ടായതോടെ പൊലീസ് ജാഗരൂകമായി. എന്നാല്‍ ഇന്നലെ രാവിലെ വരെ ആരും എത്തിയില്ല.
ഉച്ചയോടെ, യുവതികള്‍ മലകയറുന്നതായി വീണ്ടും അഭ്യൂഹം പരന്നപ്പോള്‍ പരിശോധന കര്‍ശനമാക്കി. ശബരിപീഠത്തിനു സമീപം കണ്ട രണ്ടു സ്ത്രീകളെക്കുറിച്ച് തീര്‍ത്ഥാടകര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ഇവര്‍ അമ്പത് വയസ്സു പിന്നിട്ട മലേഷ്യന്‍ സ്വദേശികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha



























