Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കരിങ്കൊടിയുമായി യൂത്തന്മാർ ഓടിയടുത്തപ്പോൾ പൈലറ്റ് വാഹനം ഇടിച്ച്‌ തെറിപ്പിച്ച് പിണറായിക്ക് പ്രൊട്ടക്ഷൻ നൽകിയ പോലീസ് എന്തേ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസ് മുക്കുന്നു?

05 JANUARY 2019 12:36 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയായിരിക്കെ കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻചാണ്ടിയെ സംഘം ചേർന്നു കൊലപ്പെടുത്താൻ അക്രമികൾ കല്ലെറിഞ്ഞപ്പോൾ നെറ്റിയിൽ തുളച്ചുകയറിയ കല്ലുകൾ കൊണ്ട് ചോര പൊടിഞ്ഞ ആ പാവം മനുഷ്യന്റെ മുഖം കേരളത്തിന് ഒരിക്കലും മറക്കാനാവില്ല. ഉദ്ഘാടന ചടങ്ങിനായി എത്തിയ ഉമ്മൻചാണ്ടി സഞ്ചരിച്ച ഇന്നോവയ്ക്കു നേരെ തുരുതുരെയാണ് കല്ലേറുണ്ടായത്. ഉമ്മൻചാണ്ടി ഇരുന്ന ഡ്രൈവറുടെ ഭാഗത്താണ് കല്ലുകള്‍ കൊണ്ടത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലു തകരുകയും ആ ചില്ലു തറച്ച് ഉമ്മൻചാണ്ടിയുടെ നെറ്റിയില്‍ രണ്ടിടത്ത് മുറിവേല്‍ക്കുകയും ചെയ്തു. ചോരപൊടിയുന്ന ആ  മുറിവുമായാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉദ്ഘാടനവേദിയിലെത്തിയത്.


ഹർത്താൽ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ വെറുതെ വിടില്ലെന്നു ഡിജിപി പറയുമ്പോൾ, മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസ് മനഃപൂർവം പോലീസ് മുക്കാൻ തിരക്കിട്ട് നീക്കങ്ങൾ നടത്തുകയാണ്. പിണറായിയുടെ കാറിനു നേരെ കരിങ്കൊടി കാണിച്ച നാലു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൈലറ്റ് വാഹനം ഇടിച്ചു തെറിപ്പിച്ചിരുന്നു. എന്നിട്ടു വാഹനം നിർത്താതെ വിട്ടുപോവുകയും ചെയ്തു. പരുക്കോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചത് ഇങ്ങനെ: മന്ത്രിമാരുടെ വാഹനങ്ങൾ വഴിയിൽ തടയുന്നതു ഗുരുതര കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന്.

എന്നാല്‍ അതേ സമയം തന്നെയാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദഹേത്തിന്റെ കാറിനു നേരെ കല്ലെറിഞ്ഞ് സാരമായി പരുക്കേല്‍പ്പിച്ച കേസ് മുക്കാനായി പൊലീസ് കിണഞ്ഞു ശ്രമിക്കുന്നത്.പിണറായിയുടെ പൈലറ്റ് വാഹനം ഇടിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ഒരു മണിക്കൂറിനു ശേഷമായിരുന്നു മന്ത്രിമാരുടെ വാഹനങ്ങള്‍ വഴിയില്‍ തടയുന്നതു ഗുരുതര കുറ്റകൃത്യമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്.


ഇതോടെ പിണറായി വിജയന് കിട്ടിയ നീതിയെന്തേ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് കൊടുക്കാത്തതെന്ന് പരക്കെ ആക്ഷേപം ഉയരുകയാണ്. 2013 ഒക്ടോബര്‍ 27 ന് കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കണ്ണൂർ ടൗൺ പൊലീസ് കേസ്. ഒപ്പം കാറിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫ്, ടി.സിദ്ദീഖ് എന്നിവർക്കും പരുക്കേറ്റിരുന്നു. വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിക്കാനായിരുന്നു പദ്ധതിയെന്ന് എഫ്ഐആറിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെയും പൊലീസിന്റെയും വാഹനങ്ങൾ തകർത്തതിൽ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. ആകെ 253 സാക്ഷികളും ഇതിൽ ഉണ്ടായിരുന്നു.


ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് വ്യാപക അക്രമങ്ങൾ അരങ്ങേറിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ഓടിയ കോൺഗ്രസ്സ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിക്കുകയായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് അഡ്വ. മുനീർ, യൂത്ത് കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജീവ്, പ്രവർത്തകനായ ബിജു എന്നിവർക്കാണ് പരിക്കേറ്റത്.

യു.ഡി.എഫിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു പിന്നാലെയായിരുന്നു സംഭവം. മാർച്ചിന് ശേഷം രാജീവും ബിജുവും സെക്രട്ടേറിയറ്റിനടുത്ത് ബേക്കറി ജംഗ്‌ഷനിലേക്ക് പോകുന്ന റോഡിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ കാത്തിരിക്കുകയായിരുന്നു. ക്ലിഫ് ഹൗസിലേക്ക് പോകാനായി മുഖ്യമന്തി വാൻറോസ് ജംഗ്‌ഷന് സമീപമെത്തിയപ്പോൾ ഇവർ കരിങ്കൊടിയുമായി റോഡിന്റെ ഇരുവശത്തു നിന്നും വണ്ടിയുടെ മുന്നിലേക്ക് പാഞ്ഞടുത്തു. ഇവർ ഓടി വരുന്നത് കണ്ട് പൈലറ്റ് വാഹനത്തിന്റെ ഡ്രൈവർ ഒരുവശത്തേക്ക് വെട്ടിത്തിരിക്കാൻ ശ്രമിച്ചെങ്കിലും വാഹനം സ്പീഡിലായതിനാൽ ഇരുവരെയും ഇടിച്ചിടുകയായിരുന്നു.

അതിശേഷം വാഹനം മുന്നൂറ് മീറ്റർ മുന്നോട്ട് നീങ്ങിയപ്പെഴാണ് രണ്ടാമത്തെ അപകടം നടന്നത്. സ്‌കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.കൃഷ്ണകുമാറും, വൈസ് പ്രസിഡന്റ് മുനീറും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ പൈലറ്റ് വാഹനം ഇടിച്ചിടുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (1 hour ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (2 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (4 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (4 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (5 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (5 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (5 hours ago)

Malayali Vartha Recommends