Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

തന്ത്രി നിയമവാഴ്‌ചയെ അംഗീകരിക്കുന്നതിന് പകരം സാമുദായിക സംഘര്‍ഷങ്ങള്‍ക്കു കാരണക്കാരനായി; യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചു തുടങ്ങിയതിനാല്‍ തന്ത്രികള്‍ സ്വയം ഇറങ്ങണം- മകരവിളക്കു സീസണിന് ശേഷം കൂടുതല്‍ യുവതികളെ ശബരിമലയിലെത്തിക്കുമെന്ന് വെല്ലുവിളിച്ച് ഗീതാനന്ദൻ

05 JANUARY 2019 02:05 PM IST
മലയാളി വാര്‍ത്ത

മകരവിളക്കു സീസണിന് ശേഷം കൂടുതല്‍ യുവതികളെ ശബരിമലയിലെത്തിക്കുമെന്ന് വെല്ലുവിളിച്ച് ശബരിമല ആദിവാസി അവകാശ പുനഃസ്‌ഥാപന സമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്‍. അഡ്വ. ബിന്ദു, കനദുര്‍ഗ എന്നീ യുവതികൾ ശബരിമലയില്‍ പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധികലശമെന്ന അയിത്താചരണം നടത്തിയ തന്ത്രിയുടെ നടപടി കുറ്റകൃത്യമാണെന്ന് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ക്രിമിനല്‍കുറ്റം ചെയ്യുകയും സുപ്രീംകോടതി വിധി ലംഘിക്കുകയും ചെയ്ത ശബരിമല തന്ത്രിക്കെതിരെ കേസെടുത്ത് പ്രൊസിക്യട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സമിതി ആവശ്യപ്പെട്ടു.


പ്രാകൃത അനാചാരങ്ങള്‍ ഉല്‍ഘോഷിക്കുന്ന തന്ത്രസമുച്ചയം മാത്രം അംഗീകരിക്കുന്ന തന്ത്രി സുപ്രീംകോടതി വിധിയോ ഭരണഘടനയെയോ അംഗീകരിക്കുന്നില്ല. നിയമവാഴ്ചയെ അംഗീകരിക്കുന്നതിനു പകരം, സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരനുമാണ്. സ്ത്രീകളെ തെരുവില്‍ വേട്ടയാടുകയും സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരെ വര്‍​ഗീയ ശക്തികളെ അണിനിരത്തുകയും ചെയ്യുന്നത് തന്ത്രികളും തന്ത്രിയെ സംരക്ഷിക്കുന്ന സാമുദായിക ശക്തികളുമാണ്.

സ്ത്രീകളുടെ മൗലികാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധി വന്നതുമുതല്‍ ഭരണഘടന അട്ടിമറിക്കാന്‍ മതവര്‍ഗീയ വാദികളും എന്‍എസ്എസ് തുടങ്ങിയ സാമുദായിക ശക്തികളും തന്ത്രിയെന്ന ബ്രാഹ്മണ്യ പദവിയെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഭരണഘടനയും സാമൂഹികനീതിയും അട്ടിമറിച്ച് ജാതി മേധാവിത്തം ശക്തിപ്പെടുത്താനുള്ള എന്‍എസ്എസ്സിന്റെ താൽപര്യമാണ് ആര്‍ത്തവലഹളയ്ക്കും സാമുദായിക സംഘര്‍ഷത്തിനും കാരണം. ആദിവാസികളുടെ ആരാധനാലയം തട്ടിയെടുത്തതിനു ശേഷം ക്ഷേത്രങ്ങളിലും ദേവസ്വം ബോര്‍ഡുകളിലും മേധാവിത്തം സ്ഥാപിച്ചതോടൊപ്പം സാമ്പത്തിക സംവരണത്തിനുവേണ്ടി ഭരണഘടന അട്ടിമറിക്കാനുള്ള നിഗൂഢമായ താല്പര്യം കൂടി വര്‍ഗീയ വാദികള്‍ക്കുണ്ട്.

ജനാധിപത്യ കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിക്ക് പരിഹാരമായാണ് 'തന്ത്രി പടിയിറങ്ങുക; ശബരിമല ആദിവാസികള്‍ക്ക് വിട്ടുകൊടുക്കുക' എന്ന ആവശ്യം ആദിവാസി- ദളിത് പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയത്. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചു തുടങ്ങി എതിനാല്‍ സുപ്രീംകോടതി വിധിമാനിച്ച് തന്ത്രസമുച്ചവുമായി തന്ത്രി സ്വയം ഇറങ്ങിപ്പോകേണ്ടതാണ്. എന്നാല്‍ അതിന് തയ്യാറല്ല എന്നു മാത്രമല്ല; ശുദ്ധികലശത്തിന്റെ പേരില്‍ അയിത്താചരണം നടത്തി സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരെ അതിക്രമത്തിന് പ്രേരിപ്പിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഹിന്ദു വര്‍ഗീയവാദികളുടെ ആക്രമണത്തിന്റെ പിന്‍ബലത്തില്‍ ശുദ്ധികലശമെന്ന തുറന്ന നിയമലംഘനം നടത്തി ശബരിമലയില്‍ കടിച്ചുതൂങ്ങുന്ന തന്ത്രിക്കെതിരെ അയിത്താചരണത്തിന്റെ പേരില്‍ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

കോടതിയലക്ഷ്യ നടപടി കൂടാതെ ഭരണഘടനയുടെ 17-ാം വകുപ്പ് അനുസരിച്ച് കുറ്റകരമാക്കിയ അയിത്താചരണത്തിന്റെ പേരില്‍ തന്ത്രി കുറ്റവാളിയാണ്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരെ ജാതി- ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്ന പ്രാകൃത നിയമമായ തന്ത്രസമുച്ചയം പൊതു ഇടങ്ങളില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യേണ്ടതാണ്. ഇതിനെതിരെ നിയമനടപടികള്‍ ആലോചിക്കുന്നതോടൊപ്പം, വിവേചനത്തിന്റെ തത്വശാസ്ത്രമായ ബ്രാഹ്മണ്യത്തിനും അത് നിലനിര്‍ത്തുന്ന അനാചാരങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്.

ബ്രാഹ്മണ്യവിരുദ്ധ- ജാതിവിരുദ്ധ നവോത്ഥാന സമരത്തിന്റെ ഭാഗമായി 14ന് കോട്ടയത്ത് സംസ്ഥാനതല കൺവെന്‍ഷന്‍ സംഘടിപ്പിക്കും. ദേശീയ തലത്തിലുള്ള സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ജാതിവിരുദ്ധ നവോത്ഥാന സമരത്തിന്റെ ഭാഗമായി തന്ത്രസമുച്ചയം പ്രതീകാത്മകമായി കത്തിക്കും. കൂടാതെ ബിന്ദുവിനും കനകദുര്‍​ഗയ്ക്കും സ്ത്രീപ്രവേശനത്തിന് ശ്രമിച്ചവര്‍ക്കും ദളിത് ആദിവാസി പ്രവര്‍ത്തകര്‍ക്കുമെതിരെ ഹിന്ദു വര്‍​ഗീയവാദികള്‍ നടത്തുന്ന അതിക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രസ്ഥാനം സൃഷ്ടിക്കും. വില്ലുവണ്ടി യാത്രയ്ക്ക് കോഴിക്കോട് നേതൃത്വം നല്‍കിയ ഒ പി രവീന്ദ്രനും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ നടന്ന അതിക്രമത്തിനെതിരെ കോഴിക്കോട്, പ്രതിഷേധ കൺവെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും സമിതി ഭാരവാഹികൾ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (1 hour ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (2 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (4 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (4 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (5 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (5 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (5 hours ago)

Malayali Vartha Recommends