മകരവിളക്ക് ദിനം കേരളത്തിലെ എല്ലാ ഹിന്ദു വീടുകളിലും അയ്യപ്പ ജ്യോതി തെളിയും; ജനുവരി പതിനാലിന് കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിലും, വീടുകളിലും അയ്യപ്പ ജ്യോതി തെളിയിക്കും

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതി പ്രവേശനം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമല ആചാര ലംഘനത്തെ ചെറുക്കുന്നത്തിനു ശക്തമായ സമര പരിപാടികളുമായി ശബരിമല കർമ്മ സമിതി രംഗത്ത്. 18 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് ഉൾപ്പെടെ ശക്തമായ സമര പരിപാടികൾക്കാണ് കർമ്മ സമിതി രൂപം നൽകിയിരിക്കുന്നത്. പ്രക്ഷോഭങ്ങളുടെ ഭാഗമായി. 11,12,13 തീയതികളിൽ രഥ യാത്ര സംഘടിപ്പിക്കും.
ജനുവരി പതിനാലിന് കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിലും, വീടുകളിലും അയ്യപ്പ ജ്യോതി തെളിയിക്കും. ശബരിമല ആചാര ലംഘനത്തിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമികൾ നുഴഞ്ഞു കയറിയതായി കർമ്മ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ്ജെആർ കുമാർ ആരോപിച്ചു. ഇത്തരത്തിൽ അക്രമം നടത്തിയത് സിപിഎം പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയും ബി ജെ പിയും ചേർന്ന് അയ്യപ്പ ജ്യോതി ഡിസംബർ 26 ന് തെളിയിച്ചിരുന്നു. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്താണ് അയ്യപ്പ ജ്യോതി തെളിയിച്ചത്. ബിജെപിയുടെയും എന്‍ എസ് എസിന്‍റെയും പങ്കാളിത്തത്തോടെ മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിച്ചാണ് അയ്യപ്പജ്യോതി ആചരിച്ചത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്ന ആവശ്യവുമായാണ് ശബരിമല കർമ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി പ്രതിഷേധം സംഘടിപ്പിച്ചത്. കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു.
മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്. എൻ എസ് എസ് പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്ട്രീയനേട്ടത്തിന് വഴിവയ്ക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. അയ്യപ്പ കര്‍മ്മ സമിതിയും ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എന്‍എസ്എസും അയ്യപ്പജ്യോതി പ്രതിഷേധത്തിന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെൻ കുമാർ, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു. 80 കേന്ദ്രങ്ങളിലാണ് കാസര്‍ഗോഡ് അയ്യപ്പജ്യോതി തെളിയിച്ചത്.
പയ്യന്നൂർ കണ്ടോത്ത് ഭാഗത്ത് അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവിടെ നേരിയ തോതിൽ സംഘർഷവും ഉടലെടുത്തിരുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപണം. വിവിധ സ്ഥലങ്ങളില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയ ഭക്തര്‍ക്ക് നേരെ ആക്രമണമുണ്ടായി. പയ്യന്നൂര്‍ അടുത്ത് പെരുമ്ബ, കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തിയായ കാലിക്കടവ്, കരിവെള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്ബ്, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമമുണ്ടായി.
https://www.facebook.com/Malayalivartha



























