നവോത്ഥാനത്തേക്കാള്‍ പ്രധാനമാണ് സമാധാനം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി വി.ടി ബല്‍റാം

ശബരിമലയില്‍ യുവതി പ്രവേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണമാണ് അരങ്ങേറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിെനയും രൂക്ഷമായി വിമര്‍ശിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. ഈ നാടിന്റെ സ്വൈര ജീവിതം തകര്‍ക്കാനും വര്‍ഗീയത വളര്‍ത്താനും വോട്ട് ബാങ്ക് ലക്ഷ്യം വച്ച് കലാപങ്ങള്‍ സൃഷ്ടിക്കാനുമാണ് ബി.ജെ.പിയെപ്പോലെ സി.പി.എമ്മിന്റെയും ലക്ഷ്യമെന്ന് വി.ടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.
പേരാമ്ബ്രയില്‍ സംഘര്‍ഷത്തിനിടെ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനെയും ബല്‍റാം രൂക്ഷമായി വിമര്‍ശിച്ചു. നവോത്ഥാനത്തേക്കാള്‍ പ്രധാനം സമാധാനമാണെന്നും പിണറായി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവര്‍ ഇല്ലാതാക്കുന്നത് മനുഷ്യരുടെ മനസമാധാനമാണെന്ന് ബല്‍റാം പറഞ്ഞു. ഇന്ന് രാവിലെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പന്നിമുക്ക് മാണിക്കോത്ത് അതുല്‍ ദാസിനെ റിമാന്‍ഡ് ചെയ്തത്. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു അതുല്‍ ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ നാടിന്റെ സ്വൈര ജീവിതം തകര്‍ക്കാനും വര്‍ഗീയത വളര്‍ത്താനും വോട്ട് ബാങ്ക് ലക്ഷ്യം വച്ച് കലാപങ്ങള്‍ സൃഷ്ടിക്കാനുമാണ് ബിജെപിയെപ്പോലെ സിപിഎമ്മിന്റെയും ലക്ഷ്യം. പിണറായി വിജയന്‍ മുതല്‍ ഈ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവര്‍ ഇല്ലാതാക്കുന്നത് മനുഷ്യരുടെ മനസ്സമാധാനമാണ്.
നവോത്ഥാനത്തേക്കാള്‍ പ്രധാനമാണ് സമാധാനം.
https://www.facebook.com/Malayalivartha



























