ഭർത്താവും മകനും യാത്രയായി ! ; കരൾ പിളരുന്ന വേദനയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്ത് ഒരമ്മ
വിധിയുടെ വിളയാട്ടത്തിൽ പ്രവാസിയായ ഭർത്താവും ഏക മകനും തന്നെ വിട്ടു പോയെങ്കിലും തളരാതെ ഒരമ്മ, അതാണ് കൊല്ലംശൂരനാട് നോര്‍ത്തില്‍ വിജയശ്രീയുടെ ജീവിതം. ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ പ്രവാസിയായ അച്ഛനെ വിളിക്കാൻ പോയ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമലിനേയും അച്ഛൻ രാജന്‍ പിള്ളയും ശൂരനാട് നിവാസികളുടെ ഒരിക്കലും മങ്ങാത്ത ഓർമ്മയായി ഇന്നും അവശേഷിക്കുന്നുണ്ട്.
അടൂര്‍ ഏനാത്തെ സെന്റ് സിറിയന്‍ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു അമല്‍ (21). വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അച്ഛനുമായിവീട്ടിലേക്ക് വരവെയാണ് അപകടത്തിൽപ്പെട്ടത്. അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള (58) ഷാര്‍ജ പൊലീസ് ജോലിയില്‍ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങവെ അച്ഛനും മകനും സഞ്ചരിച്ച കാര്‍ ഭരണക്കാവ് വെച്ച് ബസുമായി കൂട്ടിയിടിച്ചു. കാർ വളവുതിരിഞ്ഞ് വരുമ്പോൾ എതിരേ ശിവഗിരി തീർഥാടകരുമായി വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം തകർന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ശാസ്താംകോട്ടയിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അപകടത്തില്‍ രാജന്‍ പിള്ള തല്‍ക്ഷണം മരണമടയുകയായിരുന്നു.
അമലിന്റെ കാലുകൾ രണ്ടും ഓടിഞ്ഞുതൂങ്ങി. വാരിയെല്ലുൾപ്പെടെ തകർന്ന നിലിയിലായിരുന്നു. അമലിനെ ആദ്യം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക്ഗുരുതരമായി പരിക്കേറ്റ അമലിനെ പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാൽ ഭര്‍ത്താവ് നഷ്ടപ്പെട്ട ദുഖം മാറുന്നതിന് മുമ്പെതന്നെ മകന്റെ മരണ വാര്‍ത്തയും തളര്‍ത്തിയ രാജന്‍പിള്ളയുടെ ഭാര്യ വിജയശ്രീപക്ഷേ മകന്റെ ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുയായിരുന്നു. സംസ്ഥാനത്ത് മരണാനന്തരഅവയവദാനങ്ങള്‍ കുറയുന്നതിനിടയിലും 2019 ലെ ആദ്യ ദാതാവായി മാറിവിജയശ്രീയുടെ മകന്‍ അമല്‍.
മകന്‍ അമല്‍ രാജ് മസ്തിഷിക മരണം സ്ഥിതീരിച്ചതോടെ സംസ്ഥാന മരണാനന്തരഅവയവദാന ഏജന്‍സിയായ കെഎന്‍ഒഎസിലെ പ്രവര്‍ത്തകര്‍കുടുംബാഗംങ്ങളോട് അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും , ഒരു വൃക്കയും കരളും കിംസില്‍ തന്നെ ചികിത്സയിലുള്ള രണ്ടു രോഗികൾക്കും, കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി. സംസ്ഥാന മരണാനന്തര അവയവദാന ഏജന്‍സിയായ കെഎന്‍ഒഎസി (മൃതസഞ്ജീവനി ) ആണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. അമലിന്റെ സംസ്‌കാരം വീട്ടുവളപ്പില്‍ 4 മണിക്ക് നടത്തി.
https://www.facebook.com/Malayalivartha























