വനിതാ ജീവനക്കാരികളെ അസമയത്ത് സൊറ പറയാൻ വിളിച്ചാൽ ഇനി അകത്ത്; ഓഫീസിലെ പെണ്‍കുട്ടി ജോലി കഴിഞ്ഞിറങ്ങുന്നതു മുതല്‍ പാതിരാത്രി വരെ അവളെ പല കാര്യങ്ങള്‍ പറഞ്ഞ് ഫോണ്‍ ചെയ്തു പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിമാരൊക്കെ ചപ്പാത്തി പരത്താന്‍ പഠിച്ചിരിക്കുന്നത് നല്ലതാണ്

സംവരണവും തിരഞ്ഞെടുപ്പും പാര്‍ലമന്റിന്റെ ഇരുസഭകളിലും കുഴഞ്ഞുമറിയുമ്പോള്‍ പണിയെടുക്കുന്ന സ്ത്രീകളുടെ മാനസികസ്വസ്ഥതയ്ക്കായി അവതരിപ്പിക്കപ്പെട്ട ഒരു സ്വകാര്യബില്‍ മാധ്യമശ്രദ്ധ നേടാതെപോയി. അഥവാ, പുരുഷന്മാരായ മാധ്യമമേധാവികള്‍ അതിനെ പൂഴ്ത്തി. ഇന്നല്ലെങ്കില്‍ നാളെ നിയമമായാല്‍ സ്ത്രീകള്‍ക്ക മനസ്സമാധാനം പകരാന്‍ ഏറെ ഇടയാക്കാവുന്ന ആ ബില്ലിന്റെ ഉള്ളറകളിലേക്ക് മലയാളി വാര്‍ത്ത സധൈര്യം കടന്നുചെല്ലുന്നു.
ജോലി സമയത്തിന് ശേഷം തൊഴില്‍ദാതാവിന്റെ ഫോണ്‍ കോളുകള്‍ അവഗണിക്കാനുള്ള തൊഴിലാളികളുടെ അവകാശമാണ് ലോക്‌സഭയില്‍ എന്‍.സി.പിയുടെ അംഗമായ സുപ്രിയാ സുലെ സ്വകാര്യബില്ലായി അവതരിപ്പിച്ചത്. The right to disconnect എന്നാണ്ഈ ബില്ലിനെ സുപ്രിയ സുലെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റിലെ ഒരു കാലത്തെ ഗര്‍ജ്ജിക്കുന്ന സിംഹവും ഒരു പക്ഷേ നാളത്തെ പ്രധാനമന്തിയുമാകാന്‍ സാദ്ധ്യതയുമുള്ള ശരത് പവാറിന്റെ മകളും പാര്‍ട്ടി നേതാവുമാണ് സുപ്രിയ സുലെ. സ്ത്രീത്തൊഴിലാളികളുടെ സ്വകാര്യജീവിതവും ജോലിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവു വരുത്തി, മാനസിക പിരിമുറുക്കം കുറക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യമായി അവര്‍ എടുത്തുകാട്ടുന്നത്. ജോലിസമയത്തിനു ശേഷമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുവാന്‍ ഐ.ടി, കമ്മ്യൂണിക്കേഷന്‍ ആന്റ്ലേ ബര്‍ മന്ത്രിമാരടങ്ങുന്ന ക്ഷേമ സമിതി സ്ഥാപിക്കുക, പത്തിലധികം
ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ അവരുമായി കൂടിയാലോചിച്ച് സ്ഥാപനങ്ങളിലെ അംഗങ്ങളടങ്ങുന്ന ക്ഷേമ സമിതി ആരംഭിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ബില്‍ മുന്നോട്ടുവയ്ക്കുന്നു.
മൊബൈല്‍- ഡിജിറ്റല്‍ കെട്ടുപാടുകളില്‍ നിന്നു സ്വതന്ത്രമാക്കി പണിയാളരായ പെണ്ണുങ്ങളെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളവരാക്കുവാന്‍ കൗണ്‍സിലിങ്ങ് സെന്ററുകള്‍, ഡിജിറ്റല്‍ ഡീട്ടോക്‌സ് സെന്ററുകള്‍ എന്നിവ സ്ഥാപിക്കാനും ബില്ലില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട് ഇന്ത്യയിലെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ വീട്ടിലെത്തിയാല്‍ ഗാര്‍ഹികമായ ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയാക്കേണ്ടിവരുന്ന അവസ്ഥ അവരുടെ ദയനീയമുഖമാണ് വെളിവാക്കുന്നത്. തൊഴിലുള്ള പുരുഷന്‍ വീട്ടിലെത്തിയാല്‍ വീട്ടുജോലികളില്‍ സ്ത്രീകളെ സഹായിക്കാറില്ല. പുരുഷന്‍ അടുക്കളയില്‍ കയറുന്നത് അധമമായ കാര്യമായാണ് നമ്മുടെ ആചാരങ്ങള്‍ പറഞ്ഞുവച്ചിരിക്കുന്നത്. ഇതുമൂലം രാത്രിപകല്‍ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് തൊഴിലെടുക്കുന്ന സ്ത്രീകളുടേത്. ഇതിനിടയിലാണ് ഓഫീസില്‍നിന്ന് ബോസ് പല കാര്യങ്ങള്‍ക്കായി വിളിച്ചുകൊണ്ടിരിക്കുന്നത്. ഇതുമൂലം ഓഫീസിലെ പിരിമുറുക്കം ഒഴിയാബാധയായി അവളെ പിന്തുടരുന്നു. ഈ സാഹചര്യത്തില്‍ പരിശോധിക്കുമ്പോഴാണ് സുപ്രിയ സുലെയുടെ സ്വകാര്യ ബില്‍ ആധുനിക ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥ അടുത്തുനിന്നു കാണുന്ന ഒന്നായി മാറുന്നത്. 24 മണിക്കൂറും തൊഴിലുമായി ബന്ധപ്പെട്ട് നിലനില്‍ക്കേണ്ടിവരുന്ന അവസ്ഥ സ്ത്രീകളില്‍ ഉറക്കക്കുറവ്, സംഘര്‍ഷം, വൈകാരിക പിരിമുറുക്കം തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി പഠനങ്ങെ മുന്‍നിര്‍ത്തി സുപ്രിയ സുലെ പറയുന്നു. അവധി ദിവസങ്ങളില്‍ പോലും കോളുകള്‍ക്കും ഇ-മെയിലുകള്‍ക്കും
മറുപടി കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്ന തൊഴിലാളിസ്ത്രീകള്‍ രോഗാതുരരാകുന്നതോടെ അത് ജോലിയേയും ജീവിതത്തേയും ഒരു പോലെ ബാധിക്കുന്നുവെന്ന് അവര്‍ പറയുന്നു.
എന്തായാലും, ഓഫീസിലെ പെണ്‍കുട്ടി ജോലി കഴിഞ്ഞിറങ്ങുന്നതു മുതല്‍ പാതിരാത്രി വരെ അവളെ പല കാര്യങ്ങള്‍ പറഞ്ഞ് ഫോണ്‍ ചെയ്തു പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിമാരൊക്കെ ചപ്പാത്തി പരത്താന്‍
പഠിച്ചിരിക്കുന്നത് നല്ലതാണ്. ജയിലിലെത്തിയാല്‍ പാറ ചുമക്കാന്‍ പറഞ്ഞു വിടാതിരിക്കാന്‍ അതു നല്ലതായിരിക്കും. പക്ഷേ, ഇതൊന്നും കേട്ട് മുതലാളിമാര്‍ പേടിക്കേണ്ടെന്നും ഒരു പക്ഷം പറയുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് രാഷ്ട്രീയലാഭത്തിനുവേണ്ടി സംവരണ ബില്ലും മുത്താലാഖ് ബില്ലും കൊണ്ടുവന്ന പുരുഷവര്‍ഗ്ഗം പതിറ്റാണ്ടുകഴിഞ്ഞിട്ടും വനിതാബില്ലിനെ തിരഞ്ഞുനോക്കാത്ത നാടാണ് നമ്മുടേത്. ഫോണ്‍ കട്ടുചെയ്യാനുള്ള സ്ത്രീയുടെ അവകാശത്തിന് ഇനിയും സമയമെടുക്കുെമെന്ന് അർഥം.
https://www.facebook.com/Malayalivartha























