ഒന്നും നഷ്ടപ്പെട്ട അമലിന് പകരമാക്കില്ല എങ്കിലും ഞങ്ങൾ കൂടെയുണ്ട്; രണ്ടായിരത്തിൽ പരം രോഗികൾ അവയവദാനം പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുമ്പോൾ അവരിൽ പ്രതീക്ഷിച്ച നൽകുന്നതാണ് വിജയശ്രീ എന്ന അമ്മയുടെ നിലപാട്; ഡോ സുൽഫി നൂഹു മലയാളിവാർത്തയോട് പ്രതികരിച്ചു

വിധിയുടെ വിളയാട്ടത്തിൽ പ്രവാസിയായ ഭർത്താവും ഏക മകനും തന്നെ വിട്ടു പോയെങ്കിലും തളരാതെ ഒരമ്മ, അതാണ് കൊല്ലംശൂരനാട് നോര്‍ത്തില്‍ വിജയശ്രീ. ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ പ്രവാസിയായ അച്ഛനെ വിളിക്കാൻ പോയ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി അമലിനേയും അച്ഛൻ രാജന്‍ പിള്ളയും ശൂരനാട് നിവാസികളുടെ ഒരിക്കലും മങ്ങാത്ത ഓർമ്മയായി ഇന്നും അവശേഷിക്കുന്നുണ്ട്. ആ അമ്മയുടെ ആരോഗ്യപരിരക്ഷയും ചികിത്സയും ഐഎംഎ ഏറ്റെടുക്കുന്നു. ഡോ സുൽഫി നൂഹു മലയാളിവാർത്തയോട് പ്രതികരിച്ചു.
ഇക്കാര്യം ഫേസ്ബുക് പോസ്റ്റിലൂടെയായായിരുന്നു നൂഹ് ആദ്യം സമൂഹത്തെ അറിയിച്ചത്. ഇനി വിജയശ്രീ ഞങ്ങളുടെ അമ്മ ! എന്ന തലേക്കെട്ടോടുകൂടിയായിരുന്നു ഡോ സുൽഫി നൂഹു ഇക്കാര്യം സമൂഹത്തോട് അറിയിച്ചത്. ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ഇനി വിജയശ്രീ ഞങ്ങളുടെ അമ്മ !
===========================
അവയവ ദാതാവിന്റെ അമ്മയുടെ ആരോഗ്യപരിരക്ഷയും ചികിത്സയും ഐഎംഎ ഏറ്റെടുക്കുന്നു
======================
അങ്ങനെ തുടങ്ങട്ടെ 2019 !
കഴിഞ്ഞകൊല്ലം ഏതാണ്ട് പരിപൂർണമായും നിലച്ചുപോയ അവയവദാന പ്രക്രിയ പുതുവത്സരത്തിൽ തുടക്കമിടുന്നത് ഒരു അമ്മയുടെ കാരുണ്യം മൂലം .
അപകടത്തിൽ മരിച്ച അമൽ എന്ന മകന്റെ അവയവങ്ങൾ ദാനം നൽകാൻ സമ്മതം മൂളിയ കൊല്ലംകാരിയായ വിജയശ്രീയുടെ എല്ലാവിധ ആരോഗ്യപരിരക്ഷയും ചികിത്സയും ഞങ്ങൾ ഏറ്റെടുക്കുന്നു. കഴിഞ്ഞകൊല്ലം കേരളത്തിൽ ഏതാണ്ട് അഞ്ചിൽ താഴെ മാത്രം അവയവദാനം നടന്നു എങ്കിൽ 2019ലെ ആദ്യദിവസങ്ങളിൽ തന്നെ ആദ്യ അവയവദാനം നടന്നത് അത്യന്തം ഊർജ്ജം നൽകുന്നു. രണ്ടായിരത്തിൽ പരം രോഗികൾ അവയവദാനം പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുമ്പോൾ അവരിൽ പ്രതീക്ഷിച്ച നൽകുന്നതാണ് വിജയശ്രീ എന്ന അമ്മയുടെ നിലപാട്. അവയവദാനത്തെക്കുറിച്ച് നിരവധി സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന അവസരത്തിലാണ് ഈ അമ്മയുടെ കാരുണ്യം നിറഞ്ഞ നിലപാട് .
ഇനി വിജയശ്രീ കേരളത്തിലെ മുപ്പതിനായിരം ഡോക്ടർമാരുടെ അമ്മ. വിജയശ്രീയുടെ തീരുമാനം ആ രണ്ടായിരം ജീവനുകൾക്ക് പുനർജന്മം നൽകാൻ ഇടയാക്കട്ടെ. ഒന്നും നഷ്ടപ്പെട്ട അമലിന് പകരമാക്കില്ല എങ്കിലും ഞങ്ങൾ കൂടെയുണ്ട്. എന്നാണ് ഫേസ്ബുക് പോസ്റ്റ്
അടൂര്‍ ഏനാത്തെ സെന്റ് സിറിയന്‍ കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു അമല്‍ (21). വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അച്ഛനുമായിവീട്ടിലേക്ക് വരവെയാണ് അപകടത്തിൽപ്പെട്ടത്. അമലിന്റെ അച്ഛന്‍ രാജന്‍ പിള്ള (58) ഷാര്‍ജ പൊലീസ് ജോലിയില്‍ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങവെ അച്ഛനും മകനും സഞ്ചരിച്ച കാര്‍ ഭരണക്കാവ് വെച്ച് ബസുമായി കൂട്ടിയിടിച്ചു. കാർ വളവുതിരിഞ്ഞ് വരുമ്പോൾ എതിരേ ശിവഗിരി തീർഥാടകരുമായി വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസിന്റെ മുൻഭാഗം തകർന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ശാസ്താംകോട്ടയിൽനിന്ന് അഗ്നിരക്ഷാസേനയും പോലീസുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അപകടത്തില്‍ രാജന്‍ പിള്ള തല്‍ക്ഷണം മരണമടയുകയായിരുന്നു.
മകന്‍ അമല്‍ രാജ് മസ്തിഷിക മരണം സ്ഥിതീരിച്ചതോടെ സംസ്ഥാന മരണാനന്തരഅവയവദാന ഏജന്‍സിയായ കെഎന്‍ഒഎസിലെ പ്രവര്‍ത്തകര്‍കുടുംബാഗംങ്ങളോട് അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ വിജയശ്രീ അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും , ഒരു വൃക്കയും കരളും കിംസില്‍ തന്നെ ചികിത്സയിലുള്ള രണ്ടു രോഗികൾക്കും, കോര്‍ണിയ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രോഗിക്കും നല്‍കി. സംസ്ഥാന മരണാനന്തര അവയവദാന ഏജന്‍സിയായ കെഎന്‍ഒഎസി (മൃതസഞ്ജീവനി ) ആണ് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്..
"
https://www.facebook.com/Malayalivartha























