Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

എല്ലാ തവണത്തേതും പോലെ ഇക്കുറിയും സീറ്റുകള്‍ വീതിച്ചെടുത്ത് തങ്ങളെ ഒതുക്കാനാവില്ല; സ്ത്രീ സമത്വം ചര്‍ച്ചയാകുന്ന കാലത്ത് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്

10 JANUARY 2019 02:02 PM IST
മലയാളി വാര്‍ത്ത

സ്ത്രീ സമത്വം ചര്‍ച്ചയാകുന്ന കാലത്ത് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്. എല്ലാ തവണത്തേതും പോലെ ഇക്കുറിയും സീറ്റുകള്‍ വീതിച്ചെടുത്ത് തങ്ങളെ ഒതുക്കാനാവില്ലെന്ന നിലപാടിലാണ് മഹിളാകോണ്‍ഗ്രസ് മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍. ഒരിക്കലും ജയിക്കാന്‍ കഴിയാത്ത സീറ്റുകള്‍ നല്‍കി ഒതുക്കാമെന്ന കണക്കുകൂട്ടല്‍ ഇക്കുറി നടക്കില്ലെന്നാണ് ഇവരുടെ നിലപാട്.

ശബരിലയിലെ യുവതിപ്രവേശനവും അതേതുടര്‍ന്നുള്ള സ്ത്രീസമത്വവും വലിയ ചര്‍ച്ചയായിരിക്കുന്ന ഈ പ്രാവശ്യമെങ്കിലും അര്‍ഹിക്കുന്ന പ്രാധാന്യം വനിതകള്‍ക്ക് നല്‍കണമെന്നാണ് കോണ്‍ഗ്രസിലെ വനിതാനേതാക്കളുടെ അഭിപ്രായം. മഹിളാകോണ്‍ഗ്രസ് എന്ന നിലയില്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതിനെക്കാളേറെ പാര്‍ട്ടിയിലെ വനിതാനേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

സ്ത്രീകളെ അവഗണിച്ചില്ലെന്ന് കാട്ടാനായി ഒരിക്കലും വിജയിക്കാന്‍ കഴിയാത്ത ചില സീറ്റുകള്‍ നല്‍കി ഒതുക്കുന്നത് ഇക്കുറി അംഗീകരിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിയില്‍ നിന്നും വനിതകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥനിര്‍ണ്ണയിക്കുമ്പോള്‍ അത് പരിഹരിക്കണം. ഒരു സ്ത്രീ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണെന്ന വിചാരമെങ്കിലും ഇക്കുറി സംസ്ഥാനത്തെ കോണ്‍്ര്രഗസ് നേതൃത്വത്തിനുണ്ടാകണമെന്നും ഇവര്‍ പറയുന്നു.

സാധാരണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്ന് അല്ലെങ്കില്‍ രണ്ടു സീറ്റുകളാണ് സ്ത്രീകള്‍ക്കായി നല്‍കുന്നത്. അതുതന്നെ ഒരിക്കലും വിജയിക്കാന്‍ കഴിയാത്ത സീറ്റുകളുമായിരിക്കും. ചിറയിന്‍കീഴ്, കാസര്‍കോഡ്, ആലത്തൂര്‍് തുടങ്ങി പലേടത്തും ചാവേറുകളായാണ് സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നാണ് വനിതാനേതാക്കളുടെ പരാതി. മറ്റാരും മത്സരിക്കാനില്ലാതെ വരുമ്പോള്‍ അവിടെ സ്വയം ചത്ത് ഒഴിഞ്ഞുപോയ്‌ക്കൊള്ളുവെന്ന നിലയിലാണ് സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്നത്. 2009ലെ തെരഞ്ഞെടുപ്പില്‍ ഇതില്‍ പ്രതിഷേധിച്ച് കാസര്‍കോഡ് സീറ്റ് നല്‍കിയത് ഷാനിമോള്‍ ഉസ്മാന്‍ തിരസ്‌ക്കരിക്കുകയും ചെയ്തിരുന്നു. ഇക്കുറി പല സാഹചര്യങ്ങള്‍ കൊണ്ടും സ്ത്രീകള്‍ക്ക് ഏറെ അനുകൂലമായ സാഹചര്യമാണുള്ളതെന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ടുതന്നെ കൂടുതല്‍ സീറ്റുകള്‍ വേണം. കുറഞ്ഞപക്ഷം നാലു സീറ്റെങ്കിലും ലഭിക്കണമെന്നാണ് ഇവരുടെ നിലപാട്. അതില്‍ ഒരെണ്ണമെങ്കിലും വിജയസാദ്ധ്യതയുള്ളതുമാകണം. കൊല്ലം ഡി.സി്‌സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജാവേണുഗോപാല്‍, എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാസുബാഷ് എന്നിവര്‍ക്കെങ്കിലും കുറഞ്ഞപക്ഷം സീറ്റ് ലഭിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതില്‍ ഇപ്പോള്‍ തന്നെ വയനാട് സീറ്റിന് വേണ്ടി ഷാനിമോള്‍ ഉസ്മാന്‍ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. എം.ഐ ഷാനവാസിന്റെ മരണത്തെതുടര്‍ന്ന് വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് കേരളത്തില്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലം എന്ന നിലയില്‍ ഇതിന് വേണ്ടി രംഗത്തുള്ളവര്‍ നിരവധിയാണ്. അതിനാണ് ഷാനിമോളും മത്സരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയനേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തുന്നത് ഷാനിമോള്‍ക്ക് ഗുണകരമാണ്.

പത്മജാവേണുഗോപാലിനെയും ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പുനഃസംഘടന നടക്കുകയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം വെട്ടികുറയ്ക്കുകയും അതുമൂലം അവര്‍ പുറത്താകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്ക് സീറ്റ് നല്‍കാന്‍ പാര്‍ട്ടി നിര്‍ബന്ധതമാകും. പ്രത്യേകിച്ചും കെ. കരുണാകരനുമായി ബന്ധം പുലര്‍ത്തുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ അതൃപ്തരായി കഴിയുന്ന സാഹചര്യത്തില്‍ പത്മജയെ തഴയാന്‍ പാര്‍ട്ടിക്ക് കഴിയില്ല. മാത്രമല്ല, കഴിഞ്ഞ തവണ ആര്‍.എസ്.പിയെ ഒപ്പം നിര്‍ത്തുന്നതിനായി കരുണകാരന്റെ ഏറ്റവും വിശ്വസ്തനായിരുന്ന പീതാംബരകുറുപ്പിന്റെ പക്കലുണ്ടായിരുന്ന സീറ്റാണ് ദാനം ചെയ്തതും. ഇതൊക്കെയാകുമ്പോള്‍ പത്മജയെ തഴഞ്ഞുകൊണ്ട് കെ.പി.സി.സിക്ക് മുന്നോട്ടുപോകാനാവില്ല.

അതുപോലെയാണ് ബിന്ദുകൃഷ്ണയും. പാര്‍ട്ടിയുടെ സമരങ്ങളുടെ മുന്‍നിരക്കാരിയാണവര്‍. മാത്രമല്ല, സംസ്ഥാനത്തെ ഏക വനിത ഡി.സി.സി പ്രസിഡന്റുമാണ്. അതുപോലെ മഹിളാകോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ എന്ന നിലയില്‍ ലതികാസുബാഷിനേയും തഴയാനാവില്ല. എന്നാല്‍ സീറ്റിംഗ് എം.പിമാരെ മാറ്റിക്കൊണ്ട് ഒരു തീരുമാനം പൊതുവേ കോണ്‍ഗ്രസില്‍ ഉണ്ടാകാറുമില്ല. ഇത് പാര്‍ട്ടിയെ വല്ലാത്ത പ്രതിസന്ധിയിലാക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പൊതുവേ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാധാന്യം കോണ്‍ഗ്രസില്‍ ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. കേരളം ഉണ്ടായശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നും സാവിത്രി ലക്ഷ്മണനെ മാത്രമാണ് ലോക്‌സഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുളളു. അതും കെ. കരുണാകരന്റെ അരപമാദിത്വം നിലനിന്ന സമയത്തായിരുന്നു അതും. അതിന് ശേഷം വനിതകള്‍ക്ക് വേണ്ടത്ര പ്രാധാന്യം പാര്‍ട്ടിയില്‍ ലഭിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 minute ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (10 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (27 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (39 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

Malayali Vartha Recommends