വാളകം സ്കൂളിലെ അധ്യാപകരിൽ നിന്നുണ്ടായ മോശം അനുഭവത്തിൽ മാനസികമായി തകർന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയും, അമ്മയും - ഇരുവരും സ്വകാര്യ ആശുപത്രിൽ, അധ്യാപക ദമ്പതികൾക്കെതിരെ കേസ്

വാളകത്തെ സ്‌കൂളില്‍ കുട്ടിയുടെ പഠനനിലവാരം അറിയാന്‍ എത്തിയ അമ്മയ്ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ അധ്യാപക ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പുസ്തകം വാങ്ങത്തതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് രണ്ടു പേരുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയത്. പ്രിന്‍സിപ്പലിനും പ്രധാന അധ്യാപികയ്ക്കുമെതിരെയാണ് കേസ്. അധ്യാപിക ദമ്പതികളില്‍ നിന്ന് മോശം അനുഭവം ഉണ്ടായതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വാളകം പള്ളിത്താഴത്ത് കുടിലില്‍ വീട്ടില്‍ ഡോളി ബെന്നിയും(43) മകനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ വിന്‍സ് ബെന്നിയും സ്വകാര്യ ആശുപത്രിയിലാണ്.
വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളില്‍ അധ്യാപിക നിര്‍ദേശിച്ച പുസ്തകമില്ലാതെ രണ്ട് ദിവസം തുടര്‍ച്ചയായി സ്‌കൂളിലെത്തിയതിനു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെ ക്ലാസിനു പുറത്താക്കുകയായിരുന്നു. ഇതോടെയാണ് രക്ഷിതാക്കളെ സ്‌കൂളിലേയ്ക്ക് വിളിച്ചു വരുത്തിയത്. ഇവരെ പ്രിന്‍സിപ്പലും പ്രധാന അധ്യാപികയും ചേര്‍ന്ന് രൂക്ഷമായ ഭാഷയില്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൻതോതിൽ പ്രചരിച്ചിരുന്നു. കുട്ടിയെപ്പറ്റി സംസാരിച്ചു തുടങ്ങിയ ശേഷം പിന്നീട് രണ്ട് അധ്യാപകരും രക്ഷിതാവിനെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറുന്നത്.
ഇവിടുന്ന് ഇറങ്ങിപ്പോകൂ എന്ന് വരെ ആക്രോശിക്കുകയാണ് അധ്യാപകര്‍. ഞാന്‍ വിളിച്ചു വരുത്തിയിട്ടാണ് വന്നതെന്ന് രക്ഷിതാവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം..എനിക്ക് പറയാനുള്ളത് ഞാന്‍ പറയും എന്ന് പറയുന്ന രക്ഷിതാവിനെ എന്റെ റുമില്‍ നിന്നോ എന്ന് പറഞ്ഞുകൊണ്ട് അധ്യാപിക അവരെ ഇറക്കിവിടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. കാര്യമെന്താണെന്ന് അമ്മ സാവകാശം ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് മറുപടി നല്‍കാന്‍ അധ്യാപകര്‍ കൂട്ടാക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു.
അധ്യാപികയുടെ പ്രതികരണം അതിരുകടന്നതോടെ തനി സ്വഭാവം കാണിക്കരുതെന്ന് അമ്മ ഇവരോട് പറയുന്നുണ്ട്. ഇത് കേട്ട് അധ്യാപിക പ്രകോപിതയായി നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം ദേഷ്യത്തോടെ ചോദിക്കുന്നുണ്ട്. നിന്റെ അഭ്യാസമൊന്നും ഇവിടെ നടക്കില്ല. നിന്റെ കൊച്ചിനെ പഠിപ്പിക്കണമേ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഇനി ഇവിടെ പഠിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വാ- എന്നാണ് അധ്യാപകന്‍ പറയുന്നത്. ഇവരുടെ സംസാരത്തില്‍ നിന്നും അമ്മ സ്കൂളിലെ മുന്‍ അധ്യാപികയാണെന്ന് വ്യക്തമാണ്. സ്കൂളില്‍ തിരികെ കയറ്റാത്തതിന്റെ ദേഷ്യമാണ് അമ്മയ്ക്കെന്ന് ഇവര്‍ ആരോപിക്കുന്നു.
അടുത്തു നിന്ന ഒരാളാണ് സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. ദേഷ്യപ്പെട്ട അധ്യാപിക ക്യാബിനില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അമ്മയോട് പറയുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സൈബര്‍ ലോകത്ത് ഇരുവര്‍ക്കുമെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനു പിന്നാലെയാണ് അധ്യാപക ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്ത്.
https://www.facebook.com/Malayalivartha

























