ഇരുപത്തിയഞ്ചുകാരിയായ രാജി വിവാഹശേഷം ലൈംഗിക വൈകൃതങ്ങൾ പരീക്ഷിച്ചത് രോഗിയായ ഒമ്പത് വയസുകാരന്റെ ശരീരത്തിൽ:- നടുക്കുന്ന ക്രൂരത

കാലടിയിൽ ഒമ്പതുവയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. വിദേശ രാജ്യങ്ങളിൽ കേട്ടുശീലിച്ചിട്ടുള്ള ഇത്തരം ലൈംഗിക വൈകൃതങ്ങളുടെ ഞെട്ടിക്കുന്ന രീതിയാണ് നമ്മുടെ ഈ കൊച്ചുകേരളത്തിലും ആവർത്തിച്ചത്. ലിവര്‍ കാന്‍സര്‍ പിടിപെട്ട രോഗിയായ ഒന്‍പത് വയസുകാരന്റെ ശരീരത്തിലാണ് ഇരുപത്തിയഞ്ചുകാരിയായ രാജി ലൈംഗിക വൈകൃതങ്ങൾ പരീക്ഷിച്ചത്. അറസ്റ്റിലായ മലയാറ്റൂർ സ്വദേശിനിയായ കാടപ്പാറ കോഴിക്കാടൻവീട്ടിൽ രാജി (25) കടുത്ത ലൈംഗിക വൈകൃതങ്ങൾക്കടിമയായിരുന്നു.
തമ്പാനൂരിലെ റെയില്‍വേസ്റ്റേഷനില്‍ അന്തിയുറങ്ങേണ്ട അവസ്ഥയിലായിരുന്നു ബാലനും മാതാവിനും. ഈ സാഹചര്യമാണ് രാജി ചൂഷണം ചെയ്തത്. ബാലന് സന്തോഷമാകും എന്റെ കൂടെ വന്നാല്‍ എന്നാണ് യുവതി മാതാവിനോട് പറഞ്ഞത്. കുട്ടിയെ കൂടെ കൂട്ടിയശേഷം സ്‌കൂളില്‍ ബാലനെ യുവതി പഠനത്തിന് ചേര്‍ക്കുകയും ചെയ്തു. ഇതോടെ ഒന്‍പത് വയസുകാരന്‍ യുവതിയുടെ ഒപ്പമായി. യുവതിക്ക് അടുപ്പമുള്ള ഒരാളാണ് ഇവരെ കൊച്ചിയിലെ ഒരു ഷെല്‍ട്ടറില്‍ എത്തിച്ചത്. ഷെല്‍ട്ടറില്‍ ബാലന് തുടരാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
അതിനാലാണ് യുവതിയുമായുള്ള അടുപ്പം വെച്ച് ബാലനെ യുവതിയുടെ വീട്ടില്‍ ആക്കുന്നത്. ബാലന്‍ യുവതിയുടെ കൂടെയുള്ള അവസ്ഥയില്‍ തന്നെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. പക്ഷെ ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍ യുവതിക്ക് താത്പര്യം ഒന്‍പത് വയസുകാരനെയായിരുന്നു. ഈ ബാലനെയും കൊണ്ട് ഗോവയില്‍ വരെ യുവതി പോയി എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ അവശത ചൂണ്ടിക്കാട്ടി വമ്പൻ പിരിവുകള്‍ പലതും യുവതി നടത്തിയതായി സൂചനയുണ്ട്.
ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയമാകാനിരിക്കുകയാണ് ബാലന്‍. അതിനായി ആര്‍സിസിയില്‍ 13 ലക്ഷത്തോളം രൂപ ഒന്‍പതുകാരന്റെ 'അമ്മ കെട്ടിവെച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ കുട്ടിയുടെ അവസ്ഥ വിവരിച്ചാണ് നിര്‍ദ്ധനയായ 'അമ്മ കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പണം സ്വരൂപിച്ചത്. തിരുവനന്തപുരം സ്വദേശികള്‍ ആണ് ബാലന്റെ മാതാപിതാക്കള്‍.
അടുത്തകാലത്ത് വിവാഹിതയായ രാജിയാണ് ഭർത്താവ് ഒപ്പമുള്ളപ്പോൾത്തന്നെ ഒമ്പതുവയസുകാരനെ പീഡനത്തിനിരയാക്കിരുന്നത്. മദ്യപിച്ച് വീട്ടിലെത്തുന്ന ഭർത്താവ് ഉറങ്ങുന്നസമയത്തായിരുന്നു ആദ്യമായി ഒമ്പതുവയസുകാരനെ വിവസ്ത്രനാക്കി പരീക്ഷണാടിസ്ഥാനത്തിൽ രാജി പീഡിപ്പിച്ചത്. പിന്നീട് ഭർത്താവു മദ്യപിച്ചെത്തി മയങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഇത് തുടരുകയായിരുന്നു. മദ്യപിച്ച ഭര്‍ത്താവ് ഉറക്കമായാല്‍ നഗ്നയായശേഷം യുവതി ബാലനെ നഗ്നനാക്കി ദേഹത്ത് തടവാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് കുട്ടി കൗൺസിലിംഗിനിടെ വെളിപ്പെടുത്തി. ആന്റി പറയുന്നത് മാത്രമേ താൻ ചെയ്തിരുന്നുള്ളുവെന്ന് ഡോക്ടറോട് കുട്ടി വെളിപ്പെടുത്തിയിരുന്നു.
ഒന്‍പത്കാരന് ലിവര്‍ കാന്‍സര്‍ ആണെന്ന് ഡോക്ടര്‍ക്ക് അറിയാം. ബാലന്റെ ദേഹത്ത് തടിപ്പുകളും വ്രണങ്ങളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ വരാന്‍ വഴിയില്ല. എന്തോ വിപരീതമായി സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാലന്റെ അടുക്കല്‍ നിന്ന് നെയ്യാറ്റിന്‍കരയിലെ ഡോക്ടര്‍ വിശദവിവരങ്ങള്‍ തേടിയത്. ഡോക്ടര്‍ വിവരങ്ങള്‍ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ 'അമ്മ തീരുമാനിക്കുകയായിരുന്നു. പീഡനം നടന്നത് കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ബാലന്റെ മാതാപിതാക്കള്‍ അവിടെ പരാതി നല്‍കിയത്. മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോക്സോ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിച്ചു നിന്നതുമില്ല. . ഊരിപ്പോരാന്‍ പ്രയാസമായ പോക്‌സോ വകുപ്പാണ് കാലടി പൊലീസ് യുവതിക്ക് മേല്‍ ചുമത്തിയത്.
ഡോക്ടര്‍ വിവരങ്ങള്‍ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ 'അമ്മ തീരുമാനിക്കുകയായിരുന്നു. പീഡനം നടന്നത് കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ബാലന്റെ മാതാപിതാക്കള്‍ അവിടെ പരാതി നല്‍കിയത്. മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോക്സോ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിച്ചു നിന്നതുമില്ല.
https://www.facebook.com/Malayalivartha

























