കുറച്ച് നാള്‍ മുൻപ് വരെ ആജന്മശത്രുക്കള്‍ ആയിരുന്നവർ ഇപ്പോൾ അടുത്ത മിത്രങ്ങള്‍; മമതയുടെ കണ്ണിലെ കരട് ഇപ്പോള്‍ കണ്ണിലുണ്ണിയായത് എങ്ങനെ?

കുറച്ച് നാള്‍ മുൻപ് വരെ ആജന്മശത്രുക്കള്‍ ആയിരുന്നവർ ഇപ്പോൾ അടുത്ത മിത്രങ്ങള്‍. കൊല്‍ക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെയും മമതാ ബാനര്‍ജിയെയും അങ്ങനെയേ ഇപ്പോൾ വിശേഷിപ്പിക്കാനാകൂ. ശത്രുവിന്റെ ശത്രു മിത്രമായതാണോ ഈ മമതയ്ക്ക് പിന്നിലെന്ന് ചിലര്‍ സംശയിച്ചതിലും തെറ്റില്ല.
കേന്ദ്ര ത്തിന്റെ കണ്ണിലെ കരടായ ഈ കമ്മീ ഷണറുമായി മമതയും നല്ല ചേര്‍ ച്ചയിലല്ലായിരുന്നു. പക്ഷെ ഇപ്പോൾ പോലീസിലെ മിക ച്ച മാതൃക ആരെന്ന് ചോദിച്ചാല്‍ മമത മുൻ പിൻനോക്കാതെ പറയും രാജീവ് കുമാറെന്ന്. എന്തായാലും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിബിഐയും ബംഗാളിലെ മമത സര്‍ക്കാരുമായുള്ള വടംവലിയില്‍ കൊല്‍ക്ക ത്ത പൊലീസ് കമ്മീഷണര്‍രാജീവ് കുമാര്‍ ശ്രദ്ധകേന്ദ്രമായികഴിഞ്ഞു. നേരത്തെ ഇടത് സര്‍ക്കാരിന് വേണ്ടി രാജീവ് പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തി ചാരപ്പണി ചെയ്‌തെന്ന് രാജീവ് കുമാറിനെ രൂക്ഷമായി വിമര്‍ശി ച്ച മമത ഇപ്പോൾ എല്ലാ പിണക്കവും മറന്ന് അംഗീകരിക്കുന്നു.
മാവോയിസ്റ്റുകളെ തകര്‍ക്കാൻ സാങ്കേതികവിദ്യ ഉപയോഗി ച്ച രാജീവ്കുമാര്‍ നട ത്തിയ ശ്രമം വിജയി ച്ചതാണ് മമതാ സ്‌നേഹ ത്തിന് പിന്നില്‍. എന്നാല്‍ അതല്ലെന്നും കേന്ദ്ര ത്തിന്റെ കരടായ രാജീവിനെ പിന്താങ്ങുകയാണെന്നും വിമര്‍ശനം മമത നേരിടുകയാണ്. സംസ്ഥാനസെക്രട്ടേറിയറ്റില്‍ ആദ്യമായി കൊല്‍ക്കത്ത പൊലീസ് മേധാവിക്ക് മമത ഓഫിസ് അനുവദി ച്ചു. ദിവസേന മുഖ്യമന്ത്രിക്ക് ക്രമസമാധാനനിലയെ കുറിച്ച് റിപ്പോര്‍ട്ട്നല്‍കുന്ന ആദ്യത്തെ കൊല്‍ക്ക ത്ത കമ്മീഷണറായും രാജീവ് മാറി. സാങ്കേതിക വൈദഗ്ധ്യത്തിന്റെ സഹായത്തോടെയാണ് പൊലീസ് ഭരണം. യുപിക്കാരനായ രാജീവിന്റെ എൻജിനിയറിങ് ബിരുദം ഐഐടി റൂര്‍ക്കിയില്‍ നിന്നായിരുന്നു. അതും കംപ്യൂട്ടര്‍ സയൻസില്‍. ആ വൈദഗ്ധ്യമാണ് എപ്പോഴും പ്രതിപക്ഷത്തിന് തലവേദനയായിരുന്നതും. ബിജെപി അധ്യക്ഷൻ അമിത് ഷാ 2016 ലെ തിരഞ്ഞെടുപ്പ് കാലത്ത് രാജീവിനെ വിശേഷിപ്പിച്ചത് ഇങ്ങനെ. കൊല്‍ക്ക ത്തയിലെഒളിമുനോട്ടക്കാര3 പൊലീസുകാരൻ. പ്രതിപക്ഷ നേതാക്കളുടെ നീക്കം അനധികൃതമായി ചോര്‍ ത്തുന്നുവെന്ന പതിവ് ആരോപണം തന്നെയാണ് രാജീവ് കുമാറിനെ തേടിയെത്തിയതും. ഇതിനിടയിലാണ് സിബിഐയുടെ ഇടപെടലും കോടതിയില്‍ നിന്നുള്ള തിരി ച്ചടിയും.
https://www.facebook.com/Malayalivartha

























