Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ശബരിമല വിഷയത്തിൽ കേരള സർക്കാരിന് വിധി നടപ്പാക്കേണ്ട ബാധ്യതയുണ്ടായിരുന്നിയില്ലെന്ന് ജസ്റ്റിസ് ബി കമാൽപാഷ

06 FEBRUARY 2019 06:50 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഊന്നിപ്പറയുക മാത്രമാണ് ശബരിമല വിഷയത്തില്‍ സുപ്രീംകോടതി ചെയ്തതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. അല്ലാതെ സ്ത്രീകളെ സുരക്ഷ നല്‍കി പ്രവേശിപ്പിക്കണം എന്ന് പറഞ്ഞിട്ടില്ല. എഴുതാപ്പുറം വായിച്ചതാണ് പ്രശ്‌നമായത്. പിന്നീടുണ്ടായ സംഭവങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ താത്പര്യങ്ങളാണ്. ശബരിമലയിലേക്ക് പ്രായം കണക്കാക്കി വനിതാപോലീസുകാരെ നിയോഗിച്ച സര്‍ക്കാരും യഥാര്‍ഥത്തില്‍ കോടതിയലക്ഷ്യമാണ് ചെയ്തതെന്നും കെമാല്‍പാഷ പറഞ്ഞു.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഭരണഘടന പൗരാവകാശം പോലീസ് എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നീതിന്യായപീഠങ്ങളില്‍ മതിയായ യോഗ്യതയില്ലാത്തവര്‍ കടന്നുകയറിയിട്ടുണ്ടെന്നും കെമാല്‍പാഷ തുറന്നടിച്ചു. നെയ്യാറ്റിന്‍ കരയില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയതിന് പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പിയും ബെല്‍റ്റുമഴിപ്പിച്ച് പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയ സംഭവത്തിന് പിന്നില്‍ വിവരക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് പരിഗണിക്കവെയാണ് ശബരിമല വിഷയത്തിൽ കേരള സർക്കാരിന് വിധി നടപ്പാക്കേണ്ട ബാധ്യതയുണ്ടായിരുന്നിയില്ലെന്ന് ജസ്റ്റിസ് ബി കമാൽപാഷ വ്യക്തമാക്കിയത്. ശബരിമലയിൽ പോലീസുകാരെ മുന്നിലേക്കിട്ടു കൊടുത്ത് ബലിയാടാക്കുകയാണുണ്ടായത്. സ്ത്രീകളെ കയറ്റണമെന്ന് നിർബന്ധബുദ്ധി ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ശബരിമലയിൽ 50 വയസിനു മുകളിലുള്ള വനിതാ പൊലീസുകാരെ മാത്രം വിന്യസിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു.

ആർത്തവം അശുദ്ധി അല്ല. അതിന്റെ പേരിൽ റോഡിൽ പ്രതിഷേധിച്ചവർക്ക് അമ്മയും പെങ്ങളും ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു. തെരുവിൽ പോലീസിനെ ആക്രമിക്കുന്നവരെ പോലീസുകാർ നോക്കി വയ്ക്കണം എപ്പോഴെങ്കിലും കയ്യിൽ കിട്ടുമ്പോൾ തിരിച്ചു കൊടുക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ബംഗാൾ പോലീസ് സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് അകത്തിടണമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ബംഗാളിൽ ഉണ്ടായത്. കേന്ദ്രസർക്കാരിന് ഭരണഘടനാപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും . തെരഞ്ഞെടുപ്പിന് മുമ്പായുള്ള സർക്കസാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതുവരെ മന്ത്രിമാരെയും എംപിമാരെയും സംരക്ഷിക്കുന്ന ജോലിയാണ് സിബിഐ ചെയ്തുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പ് അടുക്കവേ കേസുകൾക്ക് പിന്നാലെ വരികയാണെന്ന് കമാൽപാഷ പറയുന്നു.

അതേ സമയം ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. വിധിയില്‍ പിഴവ് എന്തെന്നു വിശദീകരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു. എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍ ഇപ്പോള്‍ വാദഗതികള്‍ അറിയിക്കുകയാണ്.

വിധി കേൾക്കുന്നതിനായി കോടതി മുറി നിറഞ്ഞ് ആളുകളാണ്. പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹർജികൾ മാത്രമെ പരിഗണിക്കുവെന്നാണു നേരത്തേ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിക്കുന്നത്.

കോടതി ഇന്നലെ പുറത്തുവിട്ട പട്ടികയനുസരിച്ച് 65 ഹർജികളാണു പരിഗണനയിൽ. പുനഃപരിശോധന ഹർജികള്‍ക്കു പുറമെ ഹൈക്കോടതി മേൽനോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സർക്കാർ നൽകിയ ഹർജികളുമുണ്ട്. തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹർജികളും സുപ്രീംകോടതിയിലുണ്ട്. വിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്തിയവർക്കെതിരെ ഡോ. ടി. ഗീനാകുമാരി, എ.വി. വർഷ എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജികൾ പട്ടികയിലില്ല. വിധിയെ പിന്തുണച്ച് പി.ബിന്ദു, കനകദുർഗ, രേഷ്മ നിശാന്ത്, ഷനില സതീഷ് എന്നിവർ നൽകിയ ഇടപെടൽ അപേക്ഷകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (2 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (2 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (3 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (3 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (3 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (3 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (3 hours ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (3 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (4 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (6 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (6 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (8 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (8 hours ago)

Malayali Vartha Recommends