കണ്ടാൽ സുന്ദരന്മാർ ... ഒറ്റനോട്ടത്തിൽ ആരും സംശയിക്കില്ല; യുവാക്കളെ ലക്‌ഷ്യം വച്ച് പിന്തുടരും... ബൈക്ക് തടഞ്ഞ് നിർത്തി പിന്നെ കാണിക്കുന്നതൊക്കെ ഒരൊന്നൊന്നര പുകിലാ... കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മോഷണം; ചെങ്ങന്നൂരിൽ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ചൊവ്വാഴ്‌ച രാത്രി 10 ന് പെണ്ണുക്കര-പള്ളിമുക്ക് റോഡിലായിരുന്നു സംഭവം. പോലീസ് പറയുന്നതിങ്ങനെ. ടൗണില്‍ നിന്ന് ഭക്ഷണം വാങ്ങി മടങ്ങുകയായിരുന്ന ഗണേശിനെ പെണ്ണുക്കര മര്‍ത്തോമ പള്ളിയുടെ സമീപം വച്ച് മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം റോഡിന് കുറുകെ തടഞ്ഞു നിര്‍ത്തി. ഗണേശിന്റെ കൈയില്‍ പതിച്ചിരിക്കുന്ന ടാറ്റു എവിടെയാണ് ചെയ്‌തതെന്ന് ചോദിച്ച ശേഷം സംഘം കൈയില്‍ കരുതിയ മുളകുപൊടി മുഖത്ത് വിതറി ഗണേശിനെ മര്‍ദിച്ചു. ഇതിനിടെ ഗണേശിന്റെ കഴുത്തില്‍ കിടന്ന മാല ലിജു പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇയാള്‍ തടഞ്ഞതോടെ ബൈക്കില്‍ നിന്നും ചവിട്ടി റോഡിലിട്ട ശേഷം മാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപെടുകയായിരുന്നു. മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഗണേശിന്റെ കഴുത്ത് വട്ടത്തില്‍ മുറിഞ്ഞു. ഗണേശിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലാ പെണ്ണുക്കര ദേവീക്ഷേത്രത്തിന് സമീപം ശ്രീകാര്‍ത്തികയില്‍ ഗണേഷ്‌കരുണാകരന്‍നായരെ(39)യാണ് സംഘം ആക്രമിച്ച് ഒന്‍പതര പവന്‍ സ്വര്‍ണമാല തട്ടിയെടുത്തത്. ഗണേശ് സഞ്ചരിച്ച വഴികളിലെ സി.സി ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലിജുവിനെ കൊല്ലത്ത് നിന്നും അഖിലിനെ ചെങ്ങന്നൂരില്‍ നിന്നും ഇന്നലെ രാവിലെ പിടികൂടി. ഗണേശിന്റെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മാല ഇതിനോടകം തന്നെ സംഘം ചെങ്ങന്നൂരിലെ ജുവലറിയില്‍ വില്‍പന നടത്തി 1.60 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇവര്‍ മോഷണത്തിനായി സഞ്ചരിച്ച ബൈക്കും തൊണ്ടിമുതലും പോലീസ് കണ്ടെത്തി. ലിജു കഴിഞ്ഞ മൂന്നു മാസത്തിന് മുമ്ബാണ് എല്‍.എല്‍.ബി വിദ്യാര്‍ഥിനിയെ വിവാഹം കഴിച്ചത്.
ബഹ്‌റിനില്‍ ജോലിയിലായിരുന്ന ഗണേശ് മസ്‌തിഷ്‌ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘമായാണ് അന്വേഷണം നടത്തിയത്.
ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മാല കവര്‍ന്ന സംഭവത്തില്‍ ആറന്മുള മാലക്കര തോണ്ടുതറയില്‍ ലിജു.സി.മാത്യു(23), മുളക്കുഴ കാരയ്‌ക്കാട് ആര്യഭവനില്‍ അഖില്‍(23) എന്നീ രണ്ടു യുവാക്കളാണ് അറസ്റ്റിലാകുന്നത്.
https://www.facebook.com/Malayalivartha
























