കണ്ണൂരിൽ മൂന്നുമാസങ്ങൾക്ക് മുമ്പ് വിവാഹിതനായ നവവരൻ മരിക്കാൻ പോവുകയാണെന്ന് സഹോദരന് വാട്സ്ആപ്പിൽ സന്ദേശമയച്ച് പുഴയില്‍ ചാടി ആത്മഹത്യചെയ്തു...

ആത്മഹത്യ ചെയ്യുമെന്ന് വാട്സാപ്പ് മെസേജിലൂടെ അറിയിച്ച് പുഴയില്‍ ചാടിയ ചൊറുക്കള സ്വദേശി മഞ്ചാലിലെ കേളോത്ത് വളപ്പില്‍ കെ.വി. സാബിറിന്റെ (28) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ അഞ്ചാം തീയ്യതി രാത്രി 9.30 ഓടെയാണ് സാബിര്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് സഹോദരന് വാട്സാപ്പ് സന്ദേശമയച്ചത്. നണിശ്ശേരി പുഴയിലേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ഇയാളുടെ ബൈക്ക് പാലത്തിന് സമീപം കണ്ടെത്തിയിരുന്നു. അഗ്‌നിശമനസേനയും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
എന്നാല്‍ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് എടാട്ടെ എ.കെ.ജി. അയലന്റിന് സമീപം മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ സ്വകാര്യ ലാബില്‍ ലാബ് ടെക്നീഷ്യനായി ജോലി നോക്കി വരികയാണ് സാബിര്‍. മൂന്ന് മാസം മുമ്ബായിരുന്നു ഇയാളുടെ വിവാഹം നടന്നത്. കുടുംബ സംബന്ധമായ ചില പ്രശ്നങ്ങള്‍ സാബിറിനുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി
https://www.facebook.com/Malayalivartha
























