അമ്മായിയമ്മയുമായി കയ്യാങ്കളിയായി, ആശുപത്രിവാസത്തിനൊടുവിൽ വീടുകയ്യേറി അന്ന് ചിരിച്ച വിവാദ നായിക ഇപ്പോൾ ഭർത്താവിനെയും മക്കളെയുമോർത്ത് കണ്ണീരും,കയ്യുമായി അങ്ങാടിപ്പുറത്തെ വീട്ടിൽ- ഭർത്താവിന് തന്നെ വേണ്ടെങ്കിൽ, മക്കളെ വിട്ടുകിട്ടണമെന്ന് വിങ്ങലോടെ കനകദുർഗ...

സുപ്രീംകോടതി വിധിക്ക് പിന്നാലെ കശബരിമല ദർശനം നടത്തിയ കനകദുർഗയുമായുള്ള വിവാഹബന്ധം വേർപെടുത്താനൊരുങ്ങി ഭർത്താവ് കൃഷ്ണനുണ്ണി. വിവാഹമോചന ഹര്‍ജി നല്‍കാനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം ആണ് നിലനില്‍ക്കുന്നത്.
കനകദുര്‍ഗ വലിയ വീട്ടില്‍ ഇപ്പോള്‍ തനിച്ചാണു താമസം. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍. ഭര്‍ത്താവിനു തന്നെ വേണ്ടെന്നാണെങ്കില്‍ മക്കളെ ഒപ്പം കിട്ടാനായി കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. മക്കള്‍ക്കു വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി നല്‍കിയിട്ടുണ്ട്. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് കനകദുര്‍ഗ പറയുന്നത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ കനകദുർഗ നേരിടേണ്ടിവന്ന അവഗണനകള്‍ അതിശക്തമാണ്. നിയമപോരാട്ടത്തിനൊടുവില്‍ കനകദുര്‍ഗ വീട്ടില്‍ കയറിയ ഉടനെ ഭര്‍ത്താവും അമ്മയും മക്കളെയും കൊണ്ട് വീട് മാറിയത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി കനകദുര്‍ഗയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. ശബരിമല കയറി എന്ന കാരണം പറഞ്ഞ് വിവാഹ മോചന ഹര്‍ജി നല്‍കുന്നതിനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദര്‍ശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. ഇവര്‍ തമ്മിലുള്ള മാനസിക പൊരുത്തം ഇല്ലായ്മ കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.
സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുര്‍ഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. അപ്പോള്‍ കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഒന്നും ഓര്‍ത്തില്ല. ശബരിമല കയറിയാല്‍ മതിയെന്ന ചിന്തയായിരുന്നു അവര്‍ക്ക്. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം വിവാദങ്ങൾ കെട്ടടങ്ങിയപ്പോൾ പൊലീസിന്റെ സഹായത്തോടെ ദര്‍ശനം നടത്തി കനകദുര്‍ഗ്ഗയും ബിന്ദുവും. ഇതിന്‌ശേഷം പ്രതിഷേധം ശക്തമായതോടെ പലയിടത്തായി ഒളിവു ജീവിതമായിരുന്നു കനകദുര്‍ഗ്ഗ നയിച്ചത്.
പിന്നീടു ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ അമ്മയി അമ്മയുമായി കൈയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ് കനകദുര്‍ഗ ചികിത്സ തേടി. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തി. അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റില്ലെന്നു കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടില്‍ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച് ഭര്‍തൃവീട്ടില്‍ കഴിയാന്‍ അനുമതി നേടിയത്.
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.വിധിക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
ശബരിമല ദര്‍ശനം നടത്തിയ കനകദുർഗയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ കോടതിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് അവര്‍ വീട്ടിലേക്ക് എത്തിയത്. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം ജീവിക്കാനുള്ള സ്ത്രീയുടെ അവകാശം നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. പെരിന്തല്‍മണ്ണ ഗ്രാമകോടതിയുടേതാണ് ഉത്തരവ്. ഭര്‍തൃവീട്ടിലേക്കുള്ള പ്രവേശനത്തിനും കുട്ടികളെ കാണുന്നതിനുമുള്ള അപേക്ഷ പുലാമന്തോള്‍ ഗ്രാമകോടതി 28-ന് പരിഗണിച്ചങ്കിലു മാറ്റി വയ്ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഭര്‍ത്താവിനും ഭര്‍ത്തൃമാതാവിനും ബോധ്യപ്പെടുത്താനുള്ള കാര്യങ്ങള്‍ രേഖാമൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജായി എത്തിയ കനകദുർഗയെ സര്‍ക്കാര്‍ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ആശ്രയകേന്ദ്രത്തിന് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെയും സഹോദരനെയും വിളിപ്പിച്ച പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെങ്കിലും അത് ഫലംകാണാഞ്ഞതിനെ തുടര്‍ന്നാണ് കനകദുര്‍ഗ്ഗയെ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. ശബരിമല ദര്‍ശനത്തിനുമുന്‍പ് ആനമങ്ങാട് സപ്ലൈകോ ഔട്ട്‌ലെറ്റില്‍ അസിസ്റ്റന്റ് സെയില്‍സ്മാനായിട്ടായിരുന്നു ഇവര്‍ ജോലിചെയ്തിരുന്നത്. എന്നാല്‍ ഇവിടെ നിരന്തരം ജനസമ്ബര്‍ക്കമുണ്ടാകുന്ന സ്ഥാപനമായതിനാലും പൊലീസ് സംരക്ഷണം സ്ഥാപനത്തിന്റെ നടത്തിപ്പിന് പ്രയാസമാകുമെന്നതും കണക്കിലെടുത്താണ് അങ്ങാടിപ്പുറത്തേക്ക് മാറ്റിയത്. ഇപ്പോള്‍ ഇവര്‍ ജോലിക്കു പോയിത്തുടങ്ങിയിട്ടുണ്ട്.
നാലു വനിതകളടക്കം 10-15 പോലീസുകാര്‍ സംരക്ഷണത്തിനായി ഒപ്പമുണ്ട്. സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്‍സ് വുമണായ കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്കു പോയാലും വീട്ടില്‍ പോലീസ് സാന്നിധ്യമുണ്ടാകും. കനകദുര്‍ഗ സമ്മാനിച്ച മാനക്കേടിനൊപ്പം, പോലീസിന്റെ മുഴുവന്‍സമയ സാന്നിധ്യം സൈ്വരജീവിതത്തിനു തടസമാണെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയറായ കൃഷ്ണനുണ്ണി പറയുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മോചനത്തിന് ഒരുങ്ങുന്നതെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























