'ഈറ്റ് ഇന്ത്യാ കമ്പനിയുടെ നുണബോംബുകൾക്ക് ഒരു മണിക്കൂറിന്റെ ആയുസ്സുപോലുമില്ലല്ലോ മക്കളേ... പത്രം ഇംഗ്ളീഷ് ദേശാഭിമാനി ആയതുകൊണ്ട് പിന്നെ പറയാനുമില്ലല്ലോ; കെ സുരേന്ദ്രൻ

റാഫേൽ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാർ സമാന്തര ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ട് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് മുൻ പ്രതിരോധ സെക്രട്ടറി മോഹൻകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു എന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകൾ ദ ഹിന്ദു ദിനപത്രം പുറത്ത് വിട്ടിരുന്നു. ആയ തെളിവുകൾക്ക് ഒരു മണിക്കൂറിന്റെ ആയുസ്സുപോലുമില്ലല്ലോ എന്നാണ് സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പരിഹാസം. 'ഈറ്റ് ഇന്ത്യാ കമ്പനിയുടെ നുണബോംബുകൾക്ക് ഒരു മണിക്കൂറിന്റെ ആയുസ്സുപോലുമില്ലല്ലോ മക്കളേ... പത്രം ഇംഗ്ളീഷ് ദേശാഭിമാനി ആയതുകൊണ്ട് പിന്നെ പറയാനുമില്ലല്ലോ'. എന്നാണ് സുരേന്ദ്രന്റെ പരിഹാസം.
റാഫേൽ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാർ സമാന്തര ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ട് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് മുൻ പ്രതിരോധ സെക്രട്ടറി മോഹൻകുമാർ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രതിരോധ മന്ത്രാലയം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്ന തരത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ കൃത്രിമമായി ഉണ്ടാക്കിയതാണ്. കരാറിൽ സാമ്പത്തിക ക്രമമക്കേടുകൾ നടന്നിട്ടില്ല, എല്ലാം സുതാര്യമായിരുന്നു. റിപ്പോർട്ടിൽ എഴുതിയ സാഹചര്യം വേറെയാണ്. കരാറിൽ അംബാനിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മോഹൻകുമാറിന്റെ പേരിൽ പുറത്ത് വന്ന വിയോജനക്കുറിപ്പ് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























