കുമ്മനത്തെ മടക്കി കൊണ്ടു വരണമെന്ന് ആർ എസ് എസ് ; ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളക്കെതിരെ ആർ എസ് എസ് നേതൃത്വം രംഗത്ത്; ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെയും ആർ എസ് എസ് നേതൃത്വം രംഗത്ത്

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളക്കെതിരെ ആർ എസ് എസ് നേതൃത്വം രംഗത്ത് . ആർ എസ് എസ് മുന്നോട്ടു വച്ച സ്ഥാനാർത്ഥിപട്ടികക്കെതിരെ പിള്ള രംഗത്തെത്തിയതാണ് പ്രകോപനത്തിന് കാരണമായത്.
ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെയും ആർ എസ് എസ് നേതൃത്വം രംഗത്തെത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ശബരിമല സമരം അവസാനിച്ചപ്പോൾ സുരേഷ് തിളവനന്തപുരത്തെ ഒരു ഹോട്ടലിൽ പാർട്ടി ഒരുക്കിയതാണ് വിവാദമായത്. സമരം തീർന്നതിനെ സുരേഷ് ആലോഷിച്ചു എന്ന ഗുരുതര ആരോപണമാണ് ആർ എസ് എസ് ഉന്നയിച്ചത് . സുരേഷിനെ മാറ്റാൻ ആർ എസ് എസ് തീരുമാനിച്ചെങ്കിലും തിരഞ്ഞടുപ്പ് വരെ തുടരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. സുരേഷിനെ മുമ്പും ആർ എസ് എസ് നോട്ടമിട്ടതാണ്.
കേരളത്തിൽ ബി ജെ പിയുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുത്തിരിക്കുകയാണ്. ബിജെപി തെരഞ്ഞടുപ്പ് അടുക്കുമ്പോൾ നടത്തുന്ന ചില നീക്കുപോക്കുകൾ തടയുകയാണ് പാർട്ടിയുടെ ലക്ഷ്യം. ചില സീറ്റുകളിൽ ധാരണ പതിവുള്ളതാണ് . സീറ്റുകൾ അഡ്ജസ്റ്റ് ചെയ്യുന്നതും പതിവാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ ശിവകുമാറിന് വേണ്ടി ഇത്തരത്തിൽ വിട്ടുവീഴ്ച ഉണ്ടായി എന്ന് ആരോപണം ഉയർന്നിരുന്നു. ഇത്തവണയും കോൺഗ്രസ് ബന്ധം പരസ്യ ചർച്ചക്ക് വഴി തുറന്നിരിക്കുകയാണ് . അത്തരമൊരു പറ്റിപ്പ് ഇത്തവണ വേണ്ടെന്ന കർശന നിലപാടാണ് ആർ എസ്. എസിനുള്ളത്. കുമ്മനത്തെ തിരികെ കൊണ്ടു വന്ന് പാർട്ടി ഏൽപ്പിക്കുക എന്ന ആശയമാണ് ആർ എസ്എസ് പിന്തുടരുന്നത്. സെക്രട്ടേറിയറ്റിലെ ശബരിമല സമരത്തിൽ പിള്ള വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതും അദ്ദേഹത്തിനെതിരായ വാദങ്ങൾക്ക് മൂർച്ച കൂട്ടിയിട്ടുണ്ട്.
മോഹൻലാലിനെ മത്സരിപ്പിക്കണമെന്ന ആശയം മുന്നോട്ടു വച്ചത് ആർ എസ് എസാണ്. ശ്രീധരൻ പിള്ളക്ക് തുടക്കം മുതൽ ഇതിനോട് താതിപര്യം ഉണ്ടായിരുന്നില്ല. പലവട്ടം ശ്രീധരൻ പിള്ള ഇക്കാര്യം തുറന്നു പറഞ്ഞു. എന്നിട്ടും മോഹൻലാൽ ചർച്ചകളിൽ നിറഞ്ഞു നിന്നത് ആർ എസ് എസ് കേന്ദ്രങ്ങൾ അത്തരത്തിൽ പ്രചരണം നടത്തിയതു കൊണ്ടാണ്. മോഹൻലാൽ മത്സരിച്ചാലും ഇല്ലെങ്കിലും ചർച്ചകൾ അങ്ങനെ തുടരട്ടെ എന്ന നിലപാടാണ് ആർ എസ് എസിനുള്ളത്. ഇത്തരം പ്രചരണങ്ങൾക്കെതിരെ ശ്രീധരൻപിള്ള ആർ എസ്എസ് നേതൃത്വത്തെ സമീപിച്ചെങ്കിലും പിള്ളയെ മൈൻഡ് ചെയ്യാൻ അവർ തയ്യാറായില്ല. കേന്ദ്രത്തിൽ നരേന്ദ്ര മോദിയും അമിത് ഷായും കൂടുതൽ പ്രാധാന്യം നൽകുന്നത് ആർ എസ് എസിന്റെ വാക്കുകൾക്കാണ്. അക്കാര്യം പിള്ളക്കറിയാം .
കുമ്മനം കേരളം വിട്ടപ്പോൾ തന്നെ ആർഎസ്എസ് അതിൽ പ്രകോപിച്ചതാണ്. ആർ എസ് എസിന്റെ അറിവില്ലാതെ കുമ്മനത്തെ ഗവർണറാക്കിയെന്നായിരുന്നു ആരോപണം. ഒടുവിൽ അമിത് ഷാ നേരിട്ട് ഇടപെട്ടാണ് വിവാദങ്ങൾ അവസാനിച്ചത്. ശ്രീധരൻ പിള്ളയെ പ്രസിഡന്റാക്കാൻ ആർ എസ് എസ് എതിർത്തില്ല. കാരണം മററൊരു പേര് കെ. സുരേന്ദ്രന്റേതായിരുന്നു. അദ്ദേഹത്തെ പ്രസിഡന്റാക്കാൻ സംഘപരിപാരിന് താത്പര്യം ഉണ്ടായിരുന്നില്ല. സുരേന്ദ്രൻ സ്വന്തം ഇമേജ് വലുതാക്കാൻ ശ്രമിക്കുന്ന നേതാവാണെന്നാണ് സംഘികളുടെ ആരോപണം. ശ്രീധരൻ പിള്ളയെ എത്രയും വേഗം മാറ്റണമെന്നാണ് ആർ എസ് എസ് നേതൃത്വം ആവശ്യപ്പെടുന്നത്. പകരം കുമ്മനത്തെ മടക്കി കൊണ്ടു വരണം. അതിനു കേന്ദ്ര സർക്കാർ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. ഗവർണറായ ഒരാളെ പെട്ടെന്ന് പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് നിയോഗിക്കുന്നത് അഭംഗിയാണെന്ന ചിന്തയും കേന്ദ്രത്തിനുണ്ട്. പക്ഷേ ആർ എസ് എസിനെ എതിർക്കാനുള്ള ധൈര്യം കേന്ദ്ര നേതൃത്വത്തിനും പേരാ.
https://www.facebook.com/Malayalivartha





















