മൊബൈൽ ജീവനക്കാരിയെ വിളിച്ച് സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതികളുടെ നമ്പർ കൈക്കലാക്കി അശ്ലീല സംഭാഷണങ്ങള്‍ പതിവാക്കിയ ഞരമ്പനെ കുടുക്കി പോലീസ്

മൊബൈല്‍ കമ്ബനി ജീവനക്കാരിയെ വിളിച്ച് സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് സ്ത്രീ ഉപഭോക്താക്കളുടെ നമ്ബര്‍ കൈക്കലാക്കി അശ്ലീല സംഭാഷണങ്ങള്‍ നടത്തുന്നത് പതിവാക്കിയ യുവാവ് ഒടുവില്‍ കുടുങ്ങി. കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ചെമ്ബിളാവ് കരിയിലെ അരുണ്‍ കെ ജോസിനെ (28) യാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്. നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചു കൊണ്ടിരുന്നത്. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൊബൈല്‍ കമ്ബനിയിലെ ജീവനക്കാരിയെ വിളിച്ച് സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ജീവനക്കാരിയെ വിളിച്ച് കേസിലെ ആവശ്യത്തിനെന്നു പറഞ്ഞാണ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് സ്ത്രീകളുടെ മൊബൈല്‍ നമ്ബറില്‍ വിളിച്ച് അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























