Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

സെക്രട്ടേറിയറ്റിനു പുറമേ സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും 'മുങ്ങല്‍ വിദഗ്ധര്‍' പെരുകുന്നു, ജോലിക്കു കയറില്ല, പഞ്ചിംഗ് കൃത്യമായി ചെയ്യാനെത്തും, സെക്രട്ടേറിയറ്റിലെ മുങ്ങല്‍ വിദഗ്ധരില്‍ അധികവും തിരുവനന്തപുരം ജില്ലക്കാര്‍, കെ.എസ്.ടി.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നു ദിവസത്തെ ഹാജര്‍

10 FEBRUARY 2019 03:03 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സെക്രട്ടേറിയറ്റിനു പുറമേ സര്‍ക്കാര്‍ ഓഫീസുകളിലുംസ്‌കൂളുകളിലും 'മുങ്ങല്‍ വിദഗ്ധര്‍' പെരുകുന്നു. ഏറ്റവും ഒടുവില്‍ തലസ്ഥാനത്ത് നടക്കുന്ന കെ.എസ്.ടി.എ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നു ദിവസത്തെ ഹാജര്‍ നല്‍കാമെന്ന വാഗ്ദാനത്തിലാണ് കേരളമെമ്പാടുമുള്ള ആയിരക്കണക്കിന് അധ്യാപകരെ തിരുവനന്തപുരത്ത് എത്തിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ ഉള്‍ശപ്പടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷകള്‍ പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് സ്‌കൂളുകളില്‍ നിന്ന് അധ്യാപകര്‍ സ്ലാസ് മുടക്കി കൂട്ടത്തോടെ തിരുവനന്തപുരമത്തയ്ക്ക് വണ്ടി കയറിയത്.

ടോമിന്‍ തച്ചങ്കരി തെറിച്ചതോടെ കെ.എസ്.ആര്‍.ടി.സി വീണ്ടും പൂര്‍വ്വാവസ്ഥയില്‍ എത്തി. ചീഫ് ഓഫീസ് ഉള്‍പ്പെടെ വീണ്ുകം യൂണിയന്‍ പ്രവര്‍ത്തകരുടെ പിടിയിലായി. ഡ്യൂട്ടിക്കു പോലും ആളെ കണ്ടെത്താനാവാത്ത അവസ്ഥയിലാണ് കോര്‍പ്പറേഷന്‍ ഇന്ന്. സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുന്നവരില്‍ പഞ്ചിംഗ് കൃത്യമായി ചെയ്തിട്ട് മുങ്ങുന്ന ' മുങ്ങല്‍ വിദഗ്ധര്‍' പെരുകുന്നു. ഒരോ ഫയലുകളിലും ഓരോ ജീവിതങ്ങളാണെന്ന് ഉപദേശിച്ച മുഖ്യമന്ത്രിയെ വിദഗ്ധമായി കബളിപ്പിച്ചാണ് ജീവനക്കാരുടെ മുങ്ങല്‍. സെക്രട്ടേറിയറ്റില്‍ കൃത്യമായി ജോലിക്കെത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൊണ്ടുവന്ന പരിഷ്‌കരണമായിരുന്നു ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം. എന്നാല്‍, കൃത്യസമയത്തുതന്നെ സെക്രട്ടേറിയറ്റിലെത്തി പഞ്ചിംഗ് നടത്തി ഓഫീസില്‍ കയറാതെ മുങ്ങുന്നവരാണ് ഏറെയും.

മുന്‍പത്തെ പോലെ തന്നെ പ്രധാനമായും തലസ്ഥാന ജില്ലയില്‍ താമസിക്കുന്നവരാണ് മുങ്ങല്‍ വിദഗ്ധരില്‍ അധികവും. രാവിലത്തെ 10.15നു മുന്‍പ് പഞ്ചിംഗ് കഴിഞ്ഞാല്‍ പിന്നെ 'പുറം പണികള്‍' എല്ലാംതീര്‍ത്ത് വൈകിട്ടോടെ വീണ്ടുമെത്തി പഞ്ച് ചെയ്യും. ജീവനക്കാര്‍ ഓഫീസുകളില്‍ ജോലിചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നിലവില്‍ സംവിധാനമില്ല. വകുപ്പുകളില്‍ ഇപ്പോഴൂം അറ്റന്റന്‍സ് രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ല. ശമ്പളം അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും, നിരീക്ഷണങ്ങളും പഞ്ചിംഗിലൂടെയാണ് നടത്തുന്നത്. സര്‍ക്കാര്‍ വെബ്‌സൈറ്റായ സ്പാര്‍ക്കുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ആരംഭിച്ചത്. അതിനാല്‍ ഓഫീസില്‍ ജീവനക്കാരന്‍ വന്നില്ലെങ്കിലും ശമ്പളം വാങ്ങാന്‍ പഞ്ചു ചെയ്താല്‍ മതിയാകും. ഇത് മനസ്സിലാക്കിയാണ് ജീവനക്കാര്‍ സര്‍ക്കാരിനെയും ഫലുകളില്‍ കുരുങ്ങിക്കിടക്കുന്ന സാധാരണക്കാരെയും പറ്റിക്കുന്നത്.

ജോലിസമയത്ത് സംഘടനാ പ്രവര്‍ത്തനം, പ്രതിഷേധങ്ങള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തനം, ആഘോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഓണം, ക്രിസ്തുമസ് എന്നീ പൊതു ഉത്സവങ്ങളുടെ ഭാഗമായി ഓരോ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിപാടികളും ഒഴിവാക്കാന്‍ നിര്‍ദേശിച്ച മുഖ്യമന്ത്രി തന്നെ വനിതാ മതിലിനു വേണ്ടി ജോലി സമയത്ത് ജീവനക്കാര്‍ക്ക് ഒരു ദിവസം അവധി നല്‍കി. മതിലിന്റെ 'മേസ്തരി'മാരാകട്ടെ ദിവസങ്ങളോളം സംഘാടനത്തിനായി അവധിയില്‍ ആയിരുന്നു.

പഞ്ചിംഗ് ആരംഭിച്ച സമയത്ത് എല്ലാ ജീവനക്കാരും കൃത്യസമയത്ത് സെക്രട്ടേറിയറ്റിലെത്തി പഞ്ച്‌ചെയ്യാന്‍ ശ്രമം തുടങ്ങിയിരുന്നു. ദിവസങ്ങളോളം നീണ്ട നിരതന്നെയായിരുന്നു സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നത്. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും ബയോമെട്രിക് പഞ്ചിംഗ് മെഷീന്‍ സ്ഥാപിച്ചു. എല്ലാ ജീവനക്കാരും പഞ്ചിംഗ് കൃത്യമായി ചെയ്യാനും ആരംഭിച്ചു. എന്നാല്‍, മിക്ക വകുപ്പ് ഓഫീസുകളിലും ജീവനക്കാര്‍ ജോലിക്കില്ലെന്ന വസ്തുത അറിഞ്ഞിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. എല്ലാ കെട്ടിടത്തിലും സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും ഒരു പഞ്ചിംഗ് മെഷീനില്‍ രാവിലെ പഞ്ചു ചെയ്തിട്ട് മുങ്ങുന്നവര്‍ വൈകിട്ട് എത്തി പഞ്ച് ചെയ്ത് മടങ്ങുകയാണ് പതിവ്. മറ്റു ജില്ലകളില്‍ നിന്നും വരുന്ന ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ കൂടുതലായും ഇപ്പോളും ജോലിചെയ്യുന്നത്. ഇവര്‍ക്ക് രാവിലെ പഞ്ചു ചെയ്തിട്ട് പോകാന്‍ ഇടമില്ലാത്തതു കൊണ്ടാണ് ഓഫീസില്‍ തന്നെയിരിക്കുന്നത്. തിരുവനന്തപുരത്തുള്ളവര്‍ക്ക് രാവിലെ പഞ്ചു ചെയാതാല്‍ വൈകിട്ട് വീണ്ടുമെത്താനാകുമെന്നാണ് ഗുണം. കുടപ്പനക്കുന്ന് കലക്ട്രറ്റിലാകട്ടെ രാവിലെ എത്തുന്ന ജീവനക്കാരെ പിന്നെ കാണണമെങ്കില്‍ വൈകിട്ട് നാലു മണിയാകണം 11ന് ചായ കുടിക്കാന്‍ ഇറങ്ജുന്നവരില്‍ ഉടന്‍ തിരിച്ചെത്തുന്നവര്‍ കുറവാണ്.

സംസ്ഥാനത്തെ ഒട്ടുമിക്ക ഓഫീസുകളിലെയും സ്ഥിതി ഇതായി മാറിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ സംഘടനാ ഭേദമില്ലാതെ ജീവനക്കാര്‍ ഒന്നിച്ചതോടെ ഓഫീസ് കയറി ഇറങ്ങി പൊതുജനം മടുത്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (4 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (4 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (6 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (9 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (9 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (9 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (10 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (11 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (11 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (11 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (11 hours ago)

Malayali Vartha Recommends