Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

സി.പി.എം എന്ന സ്ത്രീവിരുദ്ധ കൂട്ടായ്മയും ഇരകളാക്കപ്പെടുന്ന വനിതകളും

10 FEBRUARY 2019 03:45 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കേരളത്തിന്റെ ഭരണം കൈയാളുന്ന സി.പി.എമ്മിന്റെ ഇംഗിതത്തിനും തീട്ടൂരങ്ങള്‍ക്കും വഴങ്ങാത്തതിന്റെ പേരില്‍ നിരന്തരമായ അവഹേളനങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരാകുന്ന വനിതകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നോ, പൊതുപ്രവര്‍ത്തകരെന്നോ, സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെയാണ് സി.പി.എം നേതാക്കളുടെയും ജനപ്രതിനിധികളുടെയും അധിക്ഷേപത്തിന് വനിതകൾ ഇരയാകുന്നത്. ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജിനെതിരെയുള്ള അധിക്ഷേപമാണ് അതിലേ എറ്റവും അവസാന ഉദാഹരണം. സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ല ഓഫീസ് റെയ്ഡ് നടത്തിയതിന്റെ പേരില്‍ രായ്ക്കുരാമാനം സ്ഥലംമാറ്റംചെയ്യപ്പെടുകയും പാര്‍ട്ടി നേതാക്കളുടെ ഭീഷണി നേരിടുകയും ചെയ്ത് ഡി.സി.പി ചൈത്ര തെരേസ ജോണിന്റെ അനുഭവം വാര്‍ത്തകളില്‍ നിന്ന് മായുന്നതിന് മുമ്പാണ് ദേവികളും സബ്കളക്ടറുടെ ദുരനുഭവം കേരളം കണ്ടത്. ഇതിന് മുമ്പും സ്ത്രീവിരുദ്ധ നിലപാടുകള്‍കൊണ്ട് കുപ്രസിദ്ധരാണ് സി.പി.എം നേതാക്കളും പാര്‍ട്ടി മന്ത്രിമാരും. മൂന്നാറിലെ തോട്ടം തോഴിലാളി സമാരത്തില്‍ മെമ്പിളൈ ഒരുമേ നേതാവ് ഗോമതി, കോഴിക്കോട് കോടഞ്ചേരി സ്വദേശിനിയും ഗര്‍ഭിണിയുമായിരുന്ന ജ്യോത്സനയുടെ വയറ്റില്‍ പാര്‍ട്ടി അക്രമികള്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം, കണ്ണൂരിലെ ഓട്ടോ തൊഴിലാളി ചിത്രലേഖ, നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മയെ തിരുവനന്തപുരത്ത് റോഡിലൂടെ വലിച്ചിഴച്ച കേരള പോലീസ് നടപടി, അങ്ങനെ നീളുന്നു വനിതകള്‍ അനുഭവിച്ച പാര്‍ട്ടി ക്രൂരതകളുടെ പട്ടിക.

പാര്‍ട്ടിനേതാക്കളുടെ ചില വായ്‌മൊഴി സ്ത്രീവിരുദ്ധതകള്‍

'ഒരു സ്ത്രീയാണ്. അവര്‍ക്ക് ഒരു മാതിരി സൂക്കേടാണ്. അവിടെ പഠിപ്പീരല്ല, വാതിലടച്ചിട്ട് വേറെ ഇടപാടാ...'
എം എം മണി, പൈനാവ് പോളിടെക്‌നിക് വനിത പ്രിന്‍സിപ്പളിനെക്കുറിച്ച് ഫെബ്രുവരി 23, 2016ന് പൊതുയോഗത്തില്‍ പറഞ്ഞത്.

'.... അവിടെ ഇയാളുടെ കൂടെയാ, സബ് കളക്ടറുടെ കൂടെയാ, വൈകുന്നേരം. പണ്ട് സുരേഷ് കുമാര്‍ വന്നിട്ട് കള്ളുകുടി, കെയ്‌സ് കണക്കിനായിരുന്നു ബ്രാണ്ടി. എവിടെ, പൂച്ച..... പഴയ നമ്മുടെ പൂച്ച. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കുടിയും സകല പരിപാടിയും ഉണ്ടായിരുന്നു.' 'പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായല്ലോ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നു അന്ന്.ഏത്....?' മന്ത്രി എം എം മണി, വൈദ്യുതി മന്ത്രി, ഏപ്രില്‍ 23, 2017 ന് പൊതുയോഗത്തില്‍ നടത്തിയ അധിക്ഷേപം.

'നിന്നെ ഇനി മേലാല്‍ ഈ പാര്‍ടിയില്‍ കണ്ട് പോകരുത്. ഇവളെപ്പോലുള്ളവരെ വച്ചോണ്ടിരുന്നാല്‍ പാര്‍ട്ടിയും നാടും നാറും. ഇവള്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു. രാവിലെ ഒരു സാരിയും ചുറ്റിക്കൊണ്ട് വന്നാല്‍ ഇവള്‍ക്ക് വേറെ പരിപാടിയായിരുന്നു''. മന്ത്രി ജി.സുധാകരൻ 2016, ഫെബ്രുവരി 23ന് പൊതുയോഗത്തില്‍ വെച്ച് അപമാനിച്ചിറക്കിവിടുകയായിരുന്നു. ഇതില്‍ ജി. സുധാകരനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ടാകുകയായിരുന്നു.

'ചുമ്മാ ബുദ്ധിയും ബോധവും ഇല്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും... ഒരു ഐ എ എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കെണ്ടേ?'

എസ് രാജേന്ദ്രന്‍, സി പി എം എം എല്‍ എ, ദേവികുളം വനിതാ സബ് കളക്ടര്‍ രേണു രാജിനോട് ഫെബ്രുവരി എട്ടിന് പൊതുജനമധ്യത്തില്‍.

സി.പി.എം മതിലുകെട്ടി പുറത്തുനിര്‍ത്തി വേട്ടയാടുന്ന വനിതകളുടെ പട്ടിക വളരെ നീണ്ടതാണ്. പത്തനം തിട്ട മുന്‍ കലക്ടര്‍ ആര്‍. ഗിരിജ ഐഎസ്. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച ഭരണകക്ഷി നേതാവിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതോടെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായി. കലക്ടറേറ്റിന് മുന്നില്‍ കലക്ടര്‍ക്കെതിരെ സി.പി.എം സ്‌പോണ്‍സേര്‍ഡ് നിരന്തര സമരങ്ങള്‍. തുടര്‍ന്ന് മന്ത്രിസഭാ തീരുമാനപ്രകാരം ഇവരെ സ്ഥലം മാറ്റുകയായിരുന്നു.

അന്ന് തന്നെ സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.ബി. ഹര്‍ഷകുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് - ' പത്തനംതിട്ടയില്‍ നിന്ന് ഡാകിനിയെ കസേരയോടെ പിഴുതെറിഞ്ഞു '.
ഡാകിനി ആരെന്ന ചര്‍ച്ച കൊഴുക്കുന്നതിനിടയില്‍ മറ്റൊരു സി പി എം നേതാവായ അഡ്വ. മനോജ് എസ് എഴുതുന്നു - ' ഈ ഡാകിനി (ഗിരിജ ഐ.എ.എസ്) ആണെന്ന് ആര്‍ക്കാണ് അറിയാത്തത് ' അങ്ങനെ ഗിരിജിക്കെതിരെ നടന്ന പാര്‍ട്ടി സ്‌പോണ്‍സേര്‍ഡ് വേട്ടയാടുകള്‍ നടന്നു.

പൊലീസും സി.പി.എമ്മുകാരും തന്നെ ജീവിക്കാനനുവദിക്കുന്നില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ പറയുന്നു. തോട്ടംതൊഴിലാളികള്‍ക്കായി സമരം ചെയ്തതിന്റെ പേരില്‍ മൂന്നാറിലെ സി പി എം പ്രാദേശിക നേതൃത്വവും പൊലീസും തന്നെ വേട്ടയാടുകയാണെന്നും ഗോമതി. വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി തന്നെയും കുടുംബത്തെയും വാടക വീട്ടില്‍ നിന്ന് ഇറക്കി വിടാനുള്ള ശ്രമം പോലീസിന്റെ ഒത്താശയോടെ സി.പി.എം നടത്തിയിരുന്നു. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഗോമതിയോട് പകവീട്ടുകയാണ് . മൂന്നാര്‍ പെമ്പിളൈ ഒരുമൈ സമരം നയിച്ചതിന്റെ പേരിലും പോരാട്ടങ്ങള്‍ തുടര്‍ന്നതിന്റെ പേരിലുമാണ് നീക്കങ്ങള്‍. ജങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ് ഈ വേട്ടയാടലുകള്‍, ദേവികുളം പഞ്ചായത്ത് നല്ലതണ്ണി ഡിവിഷനിലെ ജനപ്രതിനിധിയാണ് ഗോമതി. . സമരം നയിച്ചതിന്റെ പേരില്‍ തോട്ടത്തിലെ ജോലി നഷ്ടപ്പെട്ടു. മൂന്നാര്‍ കോളനിയിലെ വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. 17 കേസുകളാണ് ഗോമതിക്കെതിരെ എടുത്തിരിക്കുന്നത് - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗോമതിയുടെ മകന്‍ പീഡിപ്പിച്ചു എന്ന കേസുള്‍പ്പടെ.

കോഴിക്കോട് കോടഞ്ചേരിയില്‍ നാല് മാസം ഗര്‍ഭിണിയായ ജോത്സ്യന എന്ന യുവതിയുടെ വീട്ടില്‍ അക്രമം നടത്തുകയും അവരുടെ വയറ്റില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചവിട്ടിയ സംഭവം മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ചവിട്ടി ന്റെ ആഘാതത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. അതു കൊണ്ടൊന്നും ആ പാവപ്പെട്ട കുടുംബത്തിന് നേരെയുള്ള പ്രതികാരവും പീഡനവും അവസാനിച്ചിട്ടില്ല. പാര്‍ടിയുടെ നിരന്തര ശല്യം മൂലം ആകുടുംബം വീട് വിട്ട് താമരശേരിയിലേക്ക് പലായനം ചെയ്തു - വാടക വീട്ടില്‍ താമസിക്കുന്ന സ്ഥലത്തും പാര്‍ട്ടി വക പീഡനങ്ങള്‍ - വാടക വീട്ടിന് കല്ലേറ്- ഭര്‍ത്താവിനെതിരെ കള്ള ക്കേസ്, ഇങ്ങനെ പോകുന്നു പാര്‍ട്ടി വക സ്ത്രീ സുരക്ഷ . ജോത്സ്യനയുടെ ഏഴ് വയസായ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് പാര്‍ടി പറഞ്ഞത് കേള്‍ക്കാത്തതിന്റെ ശിക്ഷയാണിതെല്ലാം. പോസ്‌കോ കേസിലെ പ്രതി അവിടെ വിലസുന്നുണ്ട്. പോലീസ് പിടിക്കുന്നില്ല. ബെഹ്‌റയുടെ സര്‍ക്കുലറകള്‍ക്ക് പാര്‍ട്ടിയും പോലീസും പുല്ലുവില യാ ണ് കല്പിച്ചിരിക്കുന്നത്.

ചിത്രലേഖ - വര്‍ഷങ്ങളായി സിപിഎം വിരുദ്ധയും പ്രതിലോമകാരിയുമാണ്. കണ്ണൂരില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി നിശ്ചയിച്ച് പാവപ്പെട്ട ഈ ദലിത് യുവതിക്കെതിരെ സി പി എം പോരാട്ടം നടത്തുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ വീട് വെക്കാന്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്ത് മാതൃക കാണിച്ചു. ഒടുവില്‍ ഹൈക്കോടതിയുടെ ദയാവായ്പില്‍ സര്‍ക്കാര്‍ നടപടി റദ്ദ് ചെയ്തു. ഇത്തരം സദ് പ്രവര്‍ത്തികള്‍ പാര്‍ട്ടി കൃത്യമായി നടത്തി വരുന്നുണ്ട്.

ഒരുവശത്ത് സ്ത്രീസുരക്ഷിതത്വവും ലിംഗസമത്വവും കൊട്ടിഘോഷിച്ച് കോടികള്‍ മുടക്കി നാടൊട്ടുക്ക് മതില് ണിയുന്ന സര്‍ക്കാരും സി.പി.എം സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്കെതിരെയുള്‍പ്പെടെ ഇത്തരം നീചമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഇരട്ടത്താപ്പിനെക്കുറിച്ച് പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends