Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

ഡോക്ടറില്‍ നിന്നും ഐഎഎസിലേക്ക്.... ഒരു ബസ് കണ്ടക്ടറുടെ മകളായി ദു:ഖങ്ങളും ദുരിതങ്ങളും അനുഭവിച്ച് വളര്‍ന്ന ഒരു സാധാരണ പെണ്‍കുട്ടി സബ് കളക്ടറായതിന് പിന്നില്‍ കഠിനാധ്വാനം മാത്രം; എംഎല്‍എ അധിഷേപിച്ചപ്പോഴും കരളുറപ്പോടെ നിന്നത് ആ പിന്‍ബലം മാത്രം

11 FEBRUARY 2019 11:01 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുകയാണ് മൂന്നാര്‍ സബ് കളക്ടര്‍ ഡോ. രേണു രാജ് ഐഎഎസിനെ. സാധാരണക്കാരിയായി ജീവിത വെല്ലുവിളിയിലൂടെ നടന്നു വന്ന രേണു രാജ് താനൊരു ബസ് കണ്ടക്ടറുടെ മകളാണെന്ന് അഭിമാനത്തോടെ തന്നെ പറയുന്നു. കഠിന പ്രയത്‌നത്തിലൂടെ ഡോക്ടറും ഐഎഎസും നേടിയെടുത്തപ്പോള്‍ അതൊന്നും എളുപ്പമായിരുന്നില്ല. സാധാരണക്കാരന്റെ മകള്‍ അനുഭവിക്കുന്ന പട്ടിണിയും പരിവട്ടവും രേണുവിനേയും ബാധിച്ചു. പക്ഷെ ആ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ എംഎല്‍എയുടെ വിരട്ടലുകള്‍ക്ക് ആവില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

നിയമം നടപ്പാക്കാന്‍ തുനിഞ്ഞ തന്നെ എംഎല്‍എ പരസ്യമായി അധിക്ഷേപിച്ചെങ്കിലും അതിലൊന്നും തെല്ലും കുലുക്കമില്ലെന്നു തെളിയിച്ചിരിക്കുകയാണ് ഈ കോട്ടയംകാരി. എന്നു മാത്രമല്ല, എംഎല്‍എയുടെ വീടിനു സമീപം അനധികൃതമായി നികത്തിയ സ്ഥലം നേരിട്ടെത്തി പരിശോധന നടത്താനും മടിച്ചില്ല. പ്രായോഗിക ബുദ്ധി ഇല്ലെന്നു എംഎല്‍എ പരിഹസിച്ച രേണു ഡോക്ടര്‍ കുപ്പായം അഴിച്ചുവച്ചാണ് സിവില്‍ സര്‍വീസില്‍ എത്തിയത്. അതും രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസില്‍ വെന്നിക്കൊടി പാറിച്ച്.



കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായ ശേഷമായിരുന്നു സിവില്‍ സര്‍വീസിലേക്കുള്ള രേണുവിന്റെ യാത്ര. തൃശൂര്‍ അസിസ്റ്റന്റ് കളക്ടറായായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. രണ്ടു മാസം മുന്പാണ് ദേവികുളം സബ് കളക്ടറായി ചുമതലയേറ്റത്.




എബിബിഎസും എഎസിന് രണ്ടാം റാങ്കും നേടിയ ഡോ. രേണുരാജിന്റെ വിജയകഥ ഏത് സാധാരണക്കാരനും മാതൃകയാക്കാവുന്നതാണ്. ഐഎഎസില്‍ ഓപ്ഷണല്‍ സബ്ജക്ടായി പലരും മാതൃഭാഷയായ മലയാളത്തെ തിരഞ്ഞെടുക്കാന്‍ മടിക്കുമ്പോള്‍ രേണു മലയാളം പഠിച്ചാണ് ഐഎഎസില്‍ വിജയം കൊയ്തത്. ബി.എ മലയാളം പാസായ അമ്മ വി എം. ലതയില്‍നിന്നാണ് രേണു മലയാളം പഠിച്ചത്.

സിവില്‍ സര്‍വീസില്‍ ഓപ്ഷണല്‍ സബ്ജക്ടായി മലയാളം തിരഞ്ഞെടുക്കാനും രേണുവിന് പ്രചോദനം ആയത് അമ്മ തന്നെ.

പട്ടിണി കിടന്നും പഠിക്കാന്‍ പോകുമ്പോള്‍ വെള്ളം മാത്രം കുടിച്ചുമാണ് രേണു ഐഎഎസിന് പ്രിപ്പയര്‍ ചെയ്തത്. ആദ്യ ശ്രമത്തില്‍ തന്നെ രണ്ടാം റാങ്ക് നേടിയ രേണുവിനെ തേടിയെത്തിയിരുന്നു. അപ്പോഴും വിജയത്തിന്റെ ക്രെഡിറ്റ് രേണു നല്‍കിയത് ഒപ്പം തുണയായി നിന്ന മാതാപിതാക്കള്‍ക്കും ഐഎഎസിന് പ്രോല്‍സാഹനം നല്‍കിയ ഭര്‍ത്താവ് ഭഗതിനുമാണ്.



ചങ്ങനാശ്ശേരി മലകുന്നം ശ്രീശൈലത്തില്‍ കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ ആയി വിരമിച്ച ആളാണ് രേണുവിന്റെ പിതാവ് എം.കെ. രാജകുമാരന്‍ നായര്‍. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ ജംഗ്ഷനിലെ വാടകവീട്ടിലാണ് രേണുവും മാതാപിതാക്കളും ഐഎഎസ് പരിശീലിക്കാന്‍ താമസിച്ചത്.

രേണുവിന് സ്‌കൂള്‍തലം മുതലേ സിവില്‍ സര്‍വീസായിരുന്നു സ്വപ്നം. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളില്‍ നിന്ന് പത്താം റാങ്കോടെയാണ് രേണു എസ്.എസ്.എല്‍.സി പാസായത്. തൃശൂര്‍ സേക്രട്ട്ഹാര്‍ട്ട് കോണ്‍വെന്റില്‍ പഌ്ടു. ഒപ്പം മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനവും. 60ാം റാങ്ക് നേടി എം.ബി.ബി.എസിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി. 2013 ല്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയതോടെ കോളേജില്‍ സീനിയറായിരുന്ന കൊട്ടാരക്കര സ്വദേശി ഡോ. ഭഗത്തുമായി വിവാഹം. കൊല്ലം കല്ലുവാതുക്കല്‍ ഇ.എസ്.ഐ ആശുപത്രിയില്‍ ഡോക്ടറായി പ്രവേശിച്ചു. രേണുവിന്റെ സിവില്‍ സര്‍വീസ് സ്വപ്നം വീണ്ടും ഉണര്‍ത്തിയത് ഭഗത്താണ്.

ഭഗതിന്റെ പ്രോല്‍സാഹനം കൊണ്ടാണ് ജോലിക്ക് താല്‍കാലിക വിരാമം നല്‍കി രേണു ഐഎഎസിന് പഠിച്ചത്. ഒന്നരവര്‍ഷമാണ് പരീക്ഷയ്ക്കായി രേണു തയ്യാറെടുത്തത്.



തിരുവനന്തപുരത്ത് താമസമാരംഭിച്ചെങ്കിലും രേണുവിന്റെ അച്ഛന്‍ രാജകുമാരന്‍ നായര്‍ക്ക് കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയത് ഈ കുടുംബത്തെ വല്ലാതെ വലച്ചു. തിരുവനന്തപുരത്ത് താമസം തുടങ്ങി രണ്ടാം മാസം മുതല്‍ പെന്‍ഷന്‍ മുടങ്ങി. വീട്ടുവാടക കൊടുക്കാനും രേണുവിന്റെ പഠന ചെലവിനും നന്നേ ബുദ്ധിമുട്ടി. ചില ദിവസങ്ങളില്‍ പട്ടിണി കിടന്നാണ് രേണു കഌസിന് പോയത്. ജോലി താല്‍കാലികമായി ഉപേക്ഷിച്ചതും ഭര്‍ത്താവ് ഭഗത് മംഗലാപുരത്ത് ഓര്‍ത്തോപീഡിക്‌സില്‍ പി.ജി ചെയ്യുകയാണെന്നതും പണത്തിനുള്ള ഞെരുക്കം കൂട്ടി.

തുടര്‍ച്ചയായി ഫീസ് മുടങ്ങിയതിനാല്‍ കൊച്ചി മെഡിക്കല്‍ കോളേജില്‍ നാലാംവര്‍ഷ വിദ്യാര്‍ത്ഥിയായ രേണുവിന്റെ അനുജത്തി രമ്യാരാജിനെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. അവളെ കാണാന്‍പോകാന്‍ പോലും പൈസയില്ലാതെ കഷ്ടപ്പെട്ടു.



അനുഭവിച്ച കഷ്ടപാടുകള്‍ക്ക് ദൈവം പ്രതിഫലം തന്ന സന്തോഷത്തിലാണ് ഇപ്പോള്‍ രേണുവിന്റെ കുടുംബം മുഴുവന്‍. കേരള കേഡറിനാണ് രേണുരാജ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. സമൂഹത്തിന് നന്മ ചെയ്യുകയാണ് ലക്ഷ്യം. ഇച്ഛാശക്തിയുണ്ടെങ്കില്‍ ഐഎഎസ് ആര്‍ക്കും നേടാമെന്നാണ് രേണുവിന്റെ പക്ഷം. അതേ ആ ഇച്ഛാ ശക്തിയാണ് രേണുവിനെ ഇപ്പോള്‍ നയിക്കുന്നത്.  

 

f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (4 minutes ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (18 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (11 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (11 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

Malayali Vartha Recommends