രണ്ട് കിലോ കഞ്ചാവുമായി ടാക്സി ഡ്രൈവർ പിടിയിൽ; എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ പ്രതിയെ പിടികൂടി

നെടുമ്പാശ്ശേരി പോസ്റ്റ് ഓഫീസിനു സമീപത്തു നിന്നും വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ.സുധീറും പാർട്ടിയും ചേർന്ന് പിടികൂടി. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ ടാക്സി ഡ്രൈവറായ പാലക്കാട് അഗളി കാരറ ദേശത്ത് പൊട്ടക്കൽ വീട്ടിൽ ഷാജി മകൻ ഷിബിൻ ആണ് അറസ്റ്റിലായത്.
കെ എൽ - 54-J - 645 എന്ന രജിസ്ട്രേഷൻ നമ്പരോടു കൂടിയ ടൊയോട്ട എറ്റിയോസ് ടാക്സി കാറാണ് കഞ്ചാവ് കടത്തുന്നതിനായി പ്രതി ഉപയോഗിച്ചത്. ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച് ആഡംബര കാറുകളുടെ ബോണറ്റിനുള്ളിൽ സൂക്ഷിച്ചാണ് കഞ്ചാവ് കടത്താറുള്ളത് എന്ന് പ്രതി ഷിബിൻ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും അഗളി, അട്ടപ്പാടി എന്നിവിടങ്ങളിൽ എത്തിച്ചശേഷം എറണാകുളത്തും മറ്റും ആവശ്യക്കാർക്ക് ആഡംബര കാറുകളിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മാഫിയയിലെ പ്രധാന കണ്ണികളിൽ ഒരാളാണ് അറസ്റ്റിലായ ഷിബിൻ. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ സുജിത്, പ്രിവന്റീവ് ഓഫീസർമാരായ ഹാരിസ്, സലീം യൂസഫ് സിവിൽ എക്സൈസ് ഓഫീസർമാരായ സുനീഷ് കുമാർ, സിദ്ധാർത്ഥ്, അനൂപ്, പ്രദീപ് കുമാർ ഡ്രൈവർ അഫ്സൽ എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























