സ്വമേധയകേസെടുക്കാന്‍ തീരുമാനം; പി കെ ശശി ലൈംഗികമായി പീഡിപ്പിച്ചു എന്ന് യുവതി ആവര്‍ത്തിച്ച് സി പി എം കേന്ദ്ര നോത്യത്വത്തോടും മുതിര്‍ന്ന വനിതാ നേതാവിനോടും പരാതി പറഞ്ഞിട്ടും, പീഡനത്തിനിരയായപെണ്‍കുട്ടി കത്തയച്ചിട്ടും സ്വമേധന കേസെടുക്കാന്‍ എടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ വനിതാകമ്മീഷൻ സബ് കളക്ടർ രേണുരാജിന്റെ വിഷയത്തിൽ നിലപാടുമാറ്റി

ഇന്ന് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍, അന്ന് എം എല്‍ എ ശശി. സബ് കളക്ടർ രേണുരാജിനെ എം എല്‍ എ അവള്‍ എന്ന് വിളച്ചു സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയതിന് വനിതകമ്മീഷന്‍ സ്വമേധയകേസെടുക്കുന്നു. അന്ന് പി കെ ശശി ലൈംഗികമായി പീഡിപ്പിച്ചു എന്ന് യുവതി ആവര്‍ത്തിച്ച് സി പി എം കേന്ദ്ര നോത്യത്വത്തോടും മുതിര്‍ന്ന വനിതാ നേതാവിനോടും ഒക്കെ പരാതി പറഞ്ഞിട്ടും പീഡനത്തിനിരയായപെണ്‍കുട്ടി കത്തയച്ചിട്ടും സ്വമേധന കേസെടുക്കാന്‍ എടുക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ വനിതാകമ്മീഷ നേരെ നിലപാടുമാറ്റിരിക്കുന്നു.
രണ്ടും സ്രതീവിരുദ്ധവിഷയം പക്ഷേ രണ്ട് പേര്‍ക്കും രണ്ട് നീതി എന്ന് മാത്രം. പി കെ ശശിവിവാദത്തില്‍ വനിതാകമ്മീഷന്റെ നിലപാട് ഏറെ വിവാദങ്ങല്‍ക്കും പരാമര്‍ശങ്ങള്‍ക്കും വഴിതെളിയിച്ചിരുന്നു. വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ ഉഉ്ഉ മുതിര്‍ന്ന നേതാക്കള്‍ ശശിക്കെതിരെ നടപടി ആവള്യപ്പെട്ടിരുന്നപ്പോഴും സംസ്ഥാന വനിതകമ്മീഷന്് ഒരു കുലുക്കവും സംഭവിച്ചില്ല എന്ന്് മാത്രമല്ല ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചപ്പോഴാണ് കേസെടുക്കാന്‍ തന്നെ തീരുമാനിച്ചത് ആ വനിതാകമ്മീഷനു ഇപ്പോ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സബ്കളക്ടറെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് . വനികാകമ്മീഷന്‍ എന്താ നന്നാവന്‍ തീരുമാനിച്ചോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ ദേവികുളം സബ്കളക്ടര്‍ ഡോ.രേണുരാജിനെ അപമാനിക്കുന്ന വിധം സംസാരിച്ചതിന് എസ്. രാജേന്ദ്രന്‍ എം എല്‍ എ ക്കെതിരെ കേരള വനിതാക്കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള് വന്നവള്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ 'എസ് രാജേന്ദ്രന്‍ എംഎല്‍എ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചത് വലിയ വിവാദമായിരുന്നു. പഞ്ചായത്തിന്റെ ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്തിന്റെ നിര്‍മ്മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടറെ പൊതുജനമധ്യത്തില്‍ വെച്ചാണ് എംഎല്‍എ അപമാനിച്ചത്.ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരായ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം രേഖപ്പെടുത്തിയിരുന്നു. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്റെ പ്രതികരണം. അതേസമയം സബ്കളക്ടര്‍ രേണു രാജ് സ്‌റ്റോപ് മെമ്മോ നല്‍കിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും റവന്യൂവകുപ്പിന്റെ എന്‍ഒസി വേണം എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു..... നാഴികയ്ക്ക് നാല്‍പതുവട്ടം നവോത്ഥാനമെന്നും വനിതാസമത്വമെന്നും ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍, പി കെ ശ്രീമതി വ്യന്ദ്കാര്‍ട്ട് തുടങ്ങിയ മുതിര്‍ന്ന വനിതാനേതാക്കള്‍ പാര്‍ട്ടികകത്തു ഉണ്ടായിട്ടും അന്ന് ഇതെന്നും കണ്ടില്ല. ഇപ്പോള്‍ വനിതകമ്മീഷന്‍ കാണിക്കുന്ന ആര്‍ജ്ജവം നല്ലതുതന്നെ..പക്ഷേ എല്ലാ വിഷയത്തിലും ഈ നിലപാട് തന്നെ വേണ്ടത് എന്ന് വനിതാകമ്മീഷന്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.
https://www.facebook.com/Malayalivartha
























