നിയമനക്കുരുക്കി്ല്‍ നിന്ന് രക്ഷയില്ലാതെ സര്‍ക്കാര്‍; ബന്ധുനിയമന വിവാദത്തില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ മന്ത്രി എ.കെ. ബാലനെതിരെയുള്ള ആരോപണം വരെ വീണ്ടും ഉയര്‍ന്നുവരുന്നു; ഇത്തവണ സർക്കാരിനെ പൊളിച്ചടുക്കാൻ യൂത്ത് ലീഗ്

നിയമനക്കുരുക്കി്ല്‍ നിന്ന് രക്ഷയില്ലാതെ സര്‍ക്കാര്‍. സർക്കാരിനെ പൊളി്ചടുക്കാന്‍ യൂത്ത് ലീഗ്. ഇത്തവണ പി.കെ. ഫിറോസ് ഗോദയിലിറങ്ങിയത് ഏ.കെ. ബാലനെതിരെ. നിയമന വിവാദത്തില്‍ നിന്ന് കരകയറാനാകാതെ ഇടത് സര്‍ക്കാര്‍. ബന്ധുനിയമന വിവാദത്തില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ മന്ത്രി എ.കെ. ബാലനെതിരെയുള്ള ആരോപണം വരെ വീണ്ടും ഉയര്‍ന്നുവരുന്നു. ഇത്തവണ മന്ത്രി എ.കെ. ബാലനെതിരെ നിയമന ആരോപണവുമായാണ് യൂത്ത് ലീഗ രംഗത്തെത്തിയത് . മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കിര്‍ത്താഡ്‌സില്‍ നിയമങ്ങള്‍ മറികടന്ന് സ്ഥിരം നിയമനം നല്‍കിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആരോപിക്കു്‌നത്. മറ്റു മൂന്നു പേര്‍ക്കും ചട്ടങ്ങള്‍ വളച്ചൊടിച്ച് നിയമനം നല്‍കിയെന്നാണ് ആക്ഷേപം. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് മന്ത്രി എ.െക ബാലന്റെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയടക്കം നാലുപേര്‍ കിര്‍ത്താഡ്‌സില്‍ നിയനം നേടുന്നത്. നിശ്ചിത യോഗ്യതയില്ലാത്തവരായതിനാല്‍ തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇവരുടെ പ്രോബേഷന്‍ ഡിക്ലയര്‍ ചെയ്തില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതിലൊരാള്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. ഇതിനുശേഷം അതീവ പരിഗണനയര്‍ഹിക്കുന്നവര്‍ക്ക് നിയമനം നല്‍കുന്ന, സര്‍വീസ് റൂളിലെ 39 ആം ചട്ടപ്രകാരം പ്രോബേഷന്‍ ഡിക്ലയര്‍ ചെയ്‌തെന്നാണ് പി.കെ. ഫിറോസിന്റ ആരോപണം. ഇവരുടെ യോഗ്യതാമാനദണ്ഡങ്ങളിലും അട്ടിമറി നടന്നതായി ഫിറോസ് ആരോപിക്കുമ്പോള്‍ സര്‍്കാര്‍ വീണ്ടും പ്രതിക്കൂട്ടിലാവുകയാണ്. നേരത്തെ മന്ത്രി കെ.ടി. ജലീലിനെതിരെയും പി.കെ. ഫിറോസ് രംഗത്തെത്തിയിരു്‌നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ബന്ധു നിയമനം സംബന്ധിച്ച് ജെയിംസ് മാത്യു എം.എല്‍.എ നല്‍കിയ പരാതി പുറത്ത് വിട്ട പി.കെ ഫിറോസിനെ കള്ളക്കേസില്‍ കുരുക്കാന്‍ നീക്കം നടക്കുന്നുവെന്ന് യൂത്ത് ലീഗ്. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനത്തിലടക്കം കൃത്യമായ വിവരങ്ങള്‍ ലഭിച്ചത് സി.പി.എമ്മിനകത്ത് നിന്നാണ്. ഇത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ.ടി ജലീലിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. ഐ.കെ.എമ്മിലെ നിയമന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നതായി ജെയിംസ് മാത്യു തന്നെ സമ്മതിച്ചിട്ടുണ്ട്. ബാക്കി ഇപ്പോള്‍ നടക്കുന്നതെല്ലാം ഫിറോസിനെ കുരുക്കാനുള്ള ഗൂഢാലോചനയാണെന്നാണ് യൂത്ത് ലീഗിന്റെ ആക്ഷേപം. ഇതിനെ രാഷ്ട്രീയമായി പാര്‍ട്ടി നേരിടുമെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി.
കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദമടക്കമുള്ളവ പുറത്ത് കൊണ്ടുവന്നതാണ് ഫിറോസിനെതിരെ തിരിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന വാദവും യൂത്ത് ലീഗ് ഉയര്‍ത്തുന്നു . ബന്ധു നിയമനം തെളിഞ്ഞ സാഹചര്യത്തില്‍ ജലീലിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷനും ആവശ്യപ്പെട്ടു. ഫിറോസിനെതിരെ കേസെടുക്കാനുള്ള നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























