ഷുക്കുൂര്‍ വധം വീണുകിട്ടിയ സമ്മാനമോ? ടി.പിയുടെ പ്രേതം വീണ്ടും സി.പി.എമ്മിനെ വേട്ടയാടുമോ? ബി.ജെ.പി പാളയത്തില്‍ കോണ്‍ഗ്രസിനെ കെട്ടാന്‍ സി.പി.എമ്മിനും

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വീണുകിട്ടിയ സമ്മാനമായി ജയരാജനെതിരെ കൊലക്കുറ്റം. പിണറായിവിജയന്‍ കഴിഞ്ഞാല്‍ കണ്ണൂരില്‍ ഇന്ന് ഏറെ കരുത്തുള്ള പി. ജയരാജനെ കൊലയാളിയായി ചിത്രീകരിക്കാന്‍ അവസരം ലഭിച്ചതില്‍ വല്ലാത്ത ആവേശത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും. പി. ജയരാജനെ കൊലയാളിയായും സി.പി.എമ്മിനെ കൊലയാളിപാര്‍ട്ടിയായും ചിത്രീകരിച്ച് കത്തിപ്പടരാനാണ് യു.ഡി.എഫിന്റെ നീക്കം. ജയരാജനെ കുരുക്കിയെങ്കിലും ഇത് ഉപയോഗിച്ച് യു.ഡി.എഫ്ബി.ജെ.പി ബന്ധം കൂടുതല്‍ ബലപ്പെടുത്താനാണ് സി.പി.എമ്മിന്റെ നീക്കം.
നേരത്തെമുതല്‍ തന്നെ സി.പി.എം അക്രമപാര്‍ട്ടിയാണെന്ന പ്രചരണമാണ് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്നത്. ദേശീയതലത്തില്‍ തന്നെ ബി.ജെ.പി കേരളത്തിലെ സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പല ശ്രമങ്ങളും ഇതിനകം നടത്തിയും കഴിഞ്ഞു. അതുകൊണ്ട് ശബരിമല പോലെ ജയരാജന്‍ വിഷയവും ആദ്യം ആര് ഏറ്റെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം.
യ.ഡി.എഫിന്റെ വിജയമായാണ് ഇതിനെ വിലയിരുത്തത്. പി. ജയരാജന്‍ അകത്തായാല്‍ തന്നെ സി.പി.എമ്മിന് വലിയ ഒരു തിരിച്ചടിയുണ്ടാകുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. അരിയല്‍ ഷുക്കൂര്‍ വധം തെരഞ്ഞെടുപ്പില്‍ സജീവമായി നിലനിര്‍ത്തിക്കൊണ്ട് പഴയ ടി.പി. കേസും കുത്തിപ്പൊക്കി, തെരഞ്ഞെടുപ്പില്‍ ശക്തമായ വിഷയമായി ഉന്നയിക്കാനാണ് നീക്കം. അതിനുള്ള തുടക്കം ഇന്നലെത്തന്നെ തുടങ്ങിയിട്ടുമുണ്ട്. ഷുക്കുര്‍കേസ് സി.പി.എമ്മിനെ വേറൊരുതരത്തിലും ശക്തമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ കണക്കുകൂട്ടുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മുസ്ലീംന്യൂനപക്ഷം പാടെ അവഗണിച്ചിരുന്നു. ന്യൂനപക്ഷവിഭാഗങ്ങള്‍ എന്നും തള്ളിക്കളഞ്ഞിരുന്ന ഇടതുമുന്നണിയെ പ്രത്യേകിച്ച് സി.പി.എമ്മിനെ പിന്തുണയ്ക്കാനും അവര്‍ തയാറായി. ഇത് യു.ഡി.എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് വല്ലാത്ത ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കേരളത്തില്‍ യു.ഡി.എഫിന്റെ അടിത്തറ തന്നെ ന്യൂനപക്ഷമാണ്. അതാണ് സി.പി.എം വലിച്ചുകൊണ്ടുപോയത്. അതുകൊണ്ടുതന്നെ അരിയല്‍ ഷുക്കുര്‍ വധത്തെ ആ വശത്തേക്ക് തിരിച്ചുവയ്ക്കാനും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. ന്യൂനപക്ഷത്തെ കൊല്ലുന്ന സി.പി.എമ്മിന്റെ ഭീകരമുഖം എന്ന തരത്തിലായിരിക്കും പ്രചരണം. അതിലൂടെ ഒരുതിരിച്ചടിയാണ് യു.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നത്.
അതോടൊപ്പം മാഞ്ഞുപോയ ടി.പി.ചന്ദ്രശേഖരന്റെ പ്രേതത്തെ വീണ്ടും പുറത്തുകൊണ്ടുവരാനും അവര്‍ ശ്രമം നടത്തും. ടി.പി. കേസ് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം എന്നും തീരാത്ത ഒരു പ്രശ്‌നമാണ്. ഈ കേസാണ് കഴിഞ്ഞ രണ്ടുതെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന് വലിയ തിരിച്ചടി നല്‍കിയത്. അത് ഒരുവിധം തേഞ്ഞുമാഞ്ഞ പോയതുമാണ്. അതിനെ വീണ്ടും തോണ്ടി പുറത്തിടുന്നത് സി.പി.എമ്മിനുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. ഒരുമയോടെ നില്‍ക്കുന്ന സി.പി.എമ്മിനെ സംഘടനാസംവിധാനത്തെ നേരിടാന്‍ ഇന്നത്തെ നിലയില്‍ യു.ഡി.എഫിന് കഴിയില്ല. അതുകൊണ്ടുതന്നെ ടി.പികേസിലൂടെ അത് തകര്‍ക്കാനായിരിക്കും ശ്രമം. ബി.ജെ.പിയും ഇതേ തന്ത്രങ്ങള്‍ തന്നെ സ്വീകരിക്കും. ഇതില്‍ ആര് ജയിക്കുമെന്ന് കാണാനാണ് കേരളം കാത്തിരിക്കുന്നത്.
അതേസമയം ഷുക്കൂര്‍ വധത്തെ ഇതേനാണയത്തില്‍ തന്നെ തിരിച്ച് ഉപയോഗിക്കാന്‍ സി.പി.എമ്മും തന്ത്രം മെനയുന്നുണ്ട്. കേരളത്തില്‍ ഇന്നത്തെ ഏറ്റവും ശക്തമായ പ്രചരണായുധം ബി.ജെ.പി ബാന്ധവമാണ്. ശബരിമല വിഷയത്തോടെ സി.പി.എം തന്നെയാണ് അതിന് തുടക്കം കുറിച്ചത്. അത് ഏറെക്കുറെ ഫലം കണ്ടുവെന്നാണ് അവര്‍ കണക്കുകൂട്ടുന്നതും.അത് മറികടക്കാനായി സി.പി.എംബി.ജെ.പി ബന്ധമെന്ന ആരോപണവുമായി കോണ്‍ഗ്രസ് വന്നെങ്കിലും അത് വേണ്ടരീതിയില്‍ ഏശിയിട്ടില്ലെന്നാണ് പൊതുവികാരം. ഇപ്പോള്‍ ഷുക്കൂര്‍ വധത്തിലെ കുറ്റപത്രം തങ്ങളുടെ ആരോപണത്തെ ബലപ്പെടുത്തുന്നതിനായി സി.പി.എം ഉപയോഗിക്കും. ബി.ജെ.പികോണഗ്രസ് രഹസ്യധാരണയുടെ ഫലമാണ് ഇതെന്ന വാദമായിരിക്കും ഉയര്‍ത്തുക. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കേരളത്തിലെ കോണ്‍ഗ്രസുമായി യോജിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാന്‍ ഈ കേസില്‍ കള്ളകുറ്റപത്രം നല്‍കിയെന്നായിരിക്കും സി.പി.എമ്മിന്റെ ആരോപണം. അവരുടെ എല്ലാ സംഘടനാസംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുകയും ചെയ്യും., ചുരുക്കത്തില വര്‍ഗ്ഗീയത വീണ്ടും പുതിയ രൂപത്തില്‍ അവതരിക്കും.
"
https://www.facebook.com/Malayalivartha
























