ഇന്ത്യമുഴുവൻ നിങ്ങളോടൊപ്പം; കാശ്മീരിലെ പുൽവാമയിൽ നടന്ന ചാവേരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വസന്തകുമാറിന്റെ വീട്ടുകാർക്ക് സാന്ത്വനമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്
കാശ്മീരിലെ പുൽവാമയിൽ നടന്ന ചാവേരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വസന്തകുമാറിന്റെ വീട്ടുകാർക്ക് സാന്ത്വനമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലാണ് സന്തോഷപണ്ഡിറ്റ് എത്തിയത്. ഇന്ത്യമുഴുവൻ നിങ്ങളോടൊപ്പമുണ്ടെന്ന് വസന്തകുമാറിന്റെ അമ്മയെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നിറകണ്ണുകളോടെ എത്തിയ സന്തോഷ് പണ്ഡിറ്റ് വസന്തകുമാറിന്റെ സഹോദരനോടും കുടുംബാംഗങ്ങളോടും ആശ്വാസവാക്കുകൾ പറഞ്ഞാണ് മടങ്ങിയത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്.
വസന്ത്കുമാറിന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹം വിമാനത്താവളത്തില്‍ എത്തിയത്. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍, കെ.ടി.ജലീല്‍ തുടങ്ങിയവരും വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉള്‍പ്പടെ നിരവധി പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ മൃതദേഹം വച്ചു. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷമാണ് വയനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്.
വസന്തകുമാറിന്റെ ഭാര്യ ഷീന വെറ്ററിനറി സർവകലാശാലയിലെ ഒരു താത്കാലിക ജീവനക്കാരിയാണ്. മൂത്ത മകൾ അനാമിക മൂന്നാം ക്ലാസിലും ഇളയ മകൻ അമൃത ദീപ് യു.കെ.ജിയിലും ആണ് പഠിക്കുന്നത്.
ഭർത്താവിന്റെ വിയോഗ വാർത്തയറിഞ്ഞപ്പോൾ മുതൽ ലക്കിടിയിലെ വീട്ടിൽ തളർന്നു കിടക്കുകയാണ് ഭാര്യ ഷീബ. ബന്ധുക്കളും അയൽക്കാരുമെല്ലാം അരികിലുണ്ട്. പതിനെട്ടു വർഷത്തെ സേവനത്തിനു ശേഷം ഹവിൽദാറായി സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേല്‌ക്കാനിരിക്കുകയായിരുന്നു വസന്തകുമാർ. രണ്ടു വർഷം കൂടിയേ ഉണ്ടായിരുന്നുള്ളൂ സർവീസ്. പഞ്ചാബിൽ നിന്ന് ഈ മാസം രണ്ടിന് നാട്ടിലെത്തിയ വസന്തകുമാർ ഒരാഴ്ച മുമ്പ് കാശ്മീരിലേക്കു മടങ്ങിയതേയുള്ളൂ. ബറ്റാലിയൻ മാറ്റത്തിനിടെ ചെറിയൊരു അവധി. എല്ലാവരെയും കണ്ടുമടങ്ങിയ വസന്തകുമാർ ഇനി മടങ്ങിവരില്ലെന്നോർക്കുമ്പോൾ നെഞ്ചു നുറുങ്ങുന്നു. ഒരു വർഷം മുമ്പ് ഭർത്താവിന്റെ മരണശേഷം വസന്തകുമാർ ആയിരുന്നു കുടുംബത്തിന്റെ ആശ്രയം.
ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്ക് രാജ്യം ആദരം നല്‍കി . ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്തിമോപചാരമര്‍പ്പിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തന്ത്രപ്രധാനമേഖലകളെല്ലാം കടുത്ത സുരക്ഷാവലയത്തിലാണ്.
https://www.facebook.com/Malayalivartha