ആലുവയില്‍ യുവതിയെ കൊന്ന് കെട്ടിത്താഴ്ത്തിയത് ബന്ധുക്കളോ, പെൺവാണിഭസംഘമോ? കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാനാകാത്ത കുഴഞ്ഞ പോലീസ് വസ്ത്രങ്ങള്‍ വഴി യുവതിയെ തിരിച്ചറിയാമെന്ന നിഗമനത്തിൽ ...
ആലുവയില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയെ കൊന്ന് പെരിയാറില്‍ കെട്ടിത്താഴ്ത്തിയതിന് പിന്നില്‍ പുരുഷനും സ്ത്രീയുമാണെന്ന് പൊലീസ് നിഗമനമെങ്കിലും, കൃത്യമായ ഒരുതരം ഇപ്പോഴും പോലീസിന് ഇല്ല. കൊലചെയ്യപ്പെട്ട യുവതി ആരെന്നോ കൊലപാതകികള്‍ ആരെന്നോ തിരിച്ചറിയാനാകാതെ വട്ടംകറങ്ങുന്ന പൊലീസ് കൊലപാതകം നടന്നത് കാക്കനാടാണെന്നും പുതപ്പ് കളമശേരിയില്‍ നിന്നാണ് വാങ്ങിയതെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഗത്യന്തരമില്ലാതെ മരിച്ച യുവതി ധരിച്ചിരുന്ന വസത്രങ്ങള്‍ പുറത്തുവിട്ട് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള അവസാനവട്ട ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് യു.സി. കോളേജിന് സമീപം കടൂപ്പാടത്തെ വിന്‍സെന്‍ഷ്യന്‍ വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്നുള്ള കടവില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തി ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എന്നാല്‍ മൃതദേഹം പൊതിഞ്ഞിരുന്ന പുതപ്പ് കളമശേരിയിലെ കടയില്‍ നിന്നും വാങ്ങിയതാണെന്നും ഒരു തടിച്ച സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെത്തിയാണ് ഇത് വാങ്ങിയതെന്നും കണ്ടെത്തിയതായി പൊലീസ് പുറത്തുവിട്ടിരുന്നു. കൊലപാതകികളിലൂടെ മരിച്ചയാളെ കണ്ടെത്താനായിരുന്നു ശ്രമം. ഇത് രണ്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് മരിച്ച യുവതി ധരിച്ചിരുന്ന വസത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. വസ്ത്രങ്ങള്‍ വഴി യുവതിയെ തിരിച്ചറിയാമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്. 'ആപ്പിള്‍' എന്ന് വെള്ള നിറത്തില്‍ എംബ്രോയ്ഡറി ചെയ്ത താര കമ്ബനിയുടെ പച്ച നിറമുള്ള ത്രീഫോര്‍ത്ത് ലോവര്‍, ഓക്ക് വാലി കമ്ബനിയുടെ നീല കളര്‍ ടോപ്പ് എന്നീ വസ്ത്രങ്ങളാണ് യുവതി ധരിച്ചിരുന്നത്.
ഒരു വര്‍ഷം മുമ്ബ് വരെ കാണാതായ യുവതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഗുണമുണ്ടായില്ല. നിരവധി പേര്‍ യുവതിയെ തിരിച്ചറിയാനായി ഫോണ്‍വിളിക്കുകയും വരികയും ചെയ്‌തെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. നിലവില്‍ യുവതിയെ കൊണ്ടു വന്നെന്ന് കരുതുന്ന കാറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha