മുഖ്യമന്ത്രി പിണറിയി അധികാരമേറ്റ ശേഷം നടന്ന ആദ്യ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നായിരുന്നു, എന്നാല്‍ മറിച്ചാണ് സംഭവിച്ചത്

മുഖ്യമന്ത്രി പിണറിയി അധികാരമേറ്റ ശേഷം നടന്ന ആദ്യ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകരുതെന്നായിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. അധികാരത്തിന്റെ ആയിരം ദിനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 20 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ആയിരം ദിനാഘോഷ ചടങ്ങിന് തൊട്ട് മുമ്പാണ് കാസര്‍കോട് ഇരട്ടകൊലപാതകങ്ങള്‍ നടന്നത്. 20ല്‍ 16 കൊലപാതകങ്ങളും സി.പി.എമ്മാണ് നടത്തിയത്. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍. സംസ്ഥാന െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളാണിത്. കൊലപാതകത്തെ പരസ്യമായി അപലപിക്കാന്‍ പാര്‍ട്ടി തയ്യാറായി എന്നതാണ് കാസര്‍കോട്ടെ കൊലപാതകത്തെ വ്യത്യസ്തമാക്കുന്നത്.
പിണറായി അധികാരമേറ്റ ശേഷം ആദ്യം കൊല്ലപ്പെട്ടത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ധനരാജിനെ ബിജെപിക്കാരാണ് കൊന്നത്. അതിന് പകരമായി ബിജെപിക്കാരനായ രാമചന്ദ്രനെ സി.പി.എം പ്രവര്‍ത്തകര്‍ കൊന്നു. രണ്ട് ബി.ജെ.പിക്കാരും രണ്ട് എസ്്.ഡി.പി.ഐക്കാരും രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ പ്രതികളായി. 16 കേസുകളില്‍ സി.പി.എമ്മുകാരാണ് പ്രതികള്‍. കൊല്ലപ്പെട്ടവരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരും മൂന്ന് കോണ്‍ഗ്രസുകാരും രണ്ട് മുസ്‌ലിം ലീഗുകാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ 36 രാഷ്ട്രീയ കൊലപാതകങ്ങളാണു സംസ്ഥാനത്ത് നടന്നത്. പിണറായി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ പകുതി പിന്നിട്ടു.
പിണറായി ഭരണത്തില്‍ സി.പി.എമ്മുകാര്‍ സ്വന്തം പാര്‍ട്ടിക്കാരനെ കൊന്ന സംഭവവും ഉണ്ടായി. ഈരാറ്റുപേട്ടയില്‍ സി.പി.എം വിട്ടയാളെ പാര്‍ക്കാര്‍ തന്നെ കൊലപ്പെടുത്തി. പാലക്കാട് കസബയില്‍ ബിജെപി പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊന്നു. കോഴിക്കോട് കുറ്റിയാടിയിലും നാദാപുരത്തും എസ്.ഡി.പി.ഐ, സി.പി.എം പ്രവര്‍ത്തകര്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരെ കൊന്നു. കൂത്തുപറമ്പില്‍ സിപിഎമ്മുകാരനെ ബി.ജെ.പിക്കാര്‍ കൊന്നു. മണിക്കൂറുകള്‍ കഴിയും മുമ്പ് പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ ബി.ജെ.പിക്കാരും ബിജെപി പ്രവര്‍ത്തകനെ സി.പി.എമ്മുകാരും കൊലപ്പെടുത്തി. അതിന്റെ ചൂടാറും മുമ്പ് കണ്ണൂര്‍ മുഴക്കുന്നില്‍ ബിജെപി പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തി. സമാധാന യോഗങ്ങള്‍ വിളിച്ച് സമവായത്തിലെത്തുമെങ്കിലും താമസിക്കാതെ അടുത്ത കൊലപാതകം നടത്തുകയാണ് ഇരുപാര്‍ട്ടികളും നടത്തിവന്നത്.
കണ്ണൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ട ശേഷം നടന്ന സമാധാന യോഗത്തില്‍ പി.ജയരാജന്‍ ബഹളമുണ്ടാക്കി. ജനപ്രതിനിധികള്‍ ഡയസില്‍ ഇരിക്കണ്ട എന്ന് നിര്‍ദ്ദേശിച്ച ശേഷം കെ.കെ രാഗേഷ് എം.പി അവിടെ ഇരുന്നതിനെ ഡി.സി.സി പ്രസിഡന്റ് ചോദ്യം ചെയ്തു. അതിന് മറുപടി പറഞ്ഞത് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും കോണ്‍ഗ്രസ് യോഗം ബഹിഷ്‌ക്കരിക്കുകയുമായിരുന്നു. മന്ത്രി എ.കെ ബാലനും രാമചന്ദ്രന്‍ കടന്നപ്പള്ളിയും വേദിയില്‍ ഇരിക്കവെയായിരുന്നു ജയരാജന്റെ ആക്രോശം. എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യൂവിനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തി. അതിന്റെ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പ്രതികള്‍ മാംഗ്ലൂരിലും മറ്റും ഒളിവിലായിരുന്നു.
https://www.facebook.com/Malayalivartha

























