എതിര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിനെ തുടർന്ന് ബിപി നോക്കി ജയരാജന്‍; ചിത്രങ്ങള്‍ വൈറല്‍

തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതിനെ തുടർന്ന് തന്റെ ബിപി നോക്കി ജയരാജന്‍. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായ പി ജയരാജന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സജീവമായി കഴിഞ്ഞു. എല്ലായിടത്തും പ്രവര്‍ത്തകരുടെ വന്‍നിരയാണ് ജയരാജനെ വരവേല്‍ക്കുന്നത്. എന്നാൽ ഇതുവരെ ജയരാജന്റെ എതിർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല .
കഴിഞ്ഞ ദിവസം കൊയിലാണ്ടി മേഖലയിലായിരുന്നു സ്ഥാനാർഥി പ്രചാരണം. ഇതിന്റെ ഭാഗമായി ജയരാജൻ വോട്ടഭ്യര്‍ത്ഥിക്കാന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍ നഴ്്‌സിന്റെ അഭ്യര്‍ത്ഥന പ്രകാരം ജയരാജൻ തന്റെ ബിപി നോക്കി. തുടർന്ന് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ജയരാജന്‍ തന്നെയാണ് ചിത്രങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേരും പറയുന്നത്. എന്നാല്‍ താന്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ രാഹുലിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.
അതിനിടെ ആര്‍എംപി നേതാവും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയെ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി മുസ്ലീംലീഗ് എംഎല്‍എ കെഎം ഷാജി രംഗത്തെത്തിയിരുന്നു.
എന്നാൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ജയരാജന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ ആര്‍എംപി മത്സരരംഗത്തുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. രമയ്‌ക്കൊപ്പം യുഡിഎഫ് സ്ഥാനാര്‍ഥി കൂടി മത്സരരംഗത്തുണ്ടായാല്‍ വടകര മണ്ഡലം എല്‍ഡിഎഫിന് തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha
























