സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ

ഡൽഹിയിലെ സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാനായി ആവശ്യപ്പെടാൻ കഴിയില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ (DoE) വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. ചില സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾ രക്ഷിതാക്കളോട് ദ്വൈമാസിക, ത്രൈമാസിക അല്ലെങ്കിൽ മുൻകൂറായി ഫീസ് അടയ്ക്കാനായി നിർബന്ധിതരാക്കുന്നതിനെക്കുറിച്ച് രക്ഷിതാക്കളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നുമുള്ള ആവർത്തിച്ചുള്ള പരാതികൾ ഉത്തരവിൽ ഡിഒഇ ഉദ്ധരിച്ചിട്ടുണ്ട്.
"ഇത്തരം നടപടി രക്ഷിതാക്കൾക്ക്, പ്രത്യേകിച്ച് താണ, ഇടത്തരം വരുമാന വിഭാഗങ്ങളിൽപ്പെട്ടവർക്ക് അമിതമായ സാമ്പത്തിക ഭാരം ചുമത്തുന്നു, കൂടാതെ വിദ്യാഭ്യാസം എല്ലാവർക്കും തുല്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന് വിരുദ്ധവുമാണ്," ഉത്തരവിൽ പറയുന്നു.
ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾക്കും ഡിഒഇ യുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമാണിതെന്നും ഉത്തരവിലുണ്ട്. ഒന്നിലധികം മാസത്തേക്കുള്ള ഫീസ് ഒരുമിച്ച് അടക്കാനായി രക്ഷിതാക്കൾക്ക് ഓപ്ഷൻ നൽകാമെന്നും എന്നാൽ നിർബന്ധിക്കരുതെന്നും ഉത്തരവിലുണ്ട്.
പ്രവേശനത്തിനോ പഠനം തുടരാനോ അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന മറ്റ് ആനുകൂല്യങ്ങൾക്കോ ഫീസ് ഒരു മാസത്തിൽ കൂടുതൽ ഒരുമിച്ച് അടക്കാനായി നിർബന്ധിക്കരുതെന്നും ഉത്തരവുണ്ട്.
"
https://www.facebook.com/Malayalivartha


























