Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

അച്ഛന്റെ തണലിലാണ് എത്തിയതെങ്കിലും കെ.മുരളീധരന്‍ കോണ്‍ഗ്രസിലെ കരുത്തനായ നേതാവാണ്, ജനങ്ങളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും മനസ് അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവ്, അദ്ദേഹം വടകരയില്‍ എത്തുമ്പോള്‍ മത്സരം പൊടിപാറും

19 MARCH 2019 01:59 PM IST
മലയാളി വാര്‍ത്ത

കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ചവര്‍ക്ക് മുന്നിലൂടെ കരുത്തനായി വളര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് കെ.മുരളീധരന്‍. അച്ഛന്റെ തണലിലാണ് പാര്‍ട്ടിയില്‍ എത്തിയതെങ്കിലും പാര്‍ട്ടിയിലും പൊതുസമൂഹത്തിലും പാര്‍ലമെന്ററി രംഗത്തും തന്റേതായ കഴിവ് തെളിയിച്ചു. മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റായ ശേഷമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കൊരു ആസ്ഥാനമുണ്ടായത്. പാര്‍ട്ടി മുഖപത്രമായ വീക്ഷണം വീണ്ടും ആരംഭിച്ചതും മറ്റാരുമല്ല.

പാര്‍ട്ടിക്ക് വേണ്ടി ഗ്രൂപ്പ് നോക്കാതെ പ്രവര്‍ത്തിക്കുകയും ശബ്ദുക്കുകയും ചെയ്യുന്ന അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളണ് പ്രവര്‍ത്തകരുടെ കെ.എം. പിതാവ് കെ. കരുണാകരനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് താഴെയിറക്കി രാഷ്ട്രീയ വനവാസത്തിനയച്ച ഉമ്മന്‍ചാണ്ടിക്കെതിരെ , സോളാര്‍ കേസിന്റെ പേരില്‍ ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ഉറഞ്ഞ്തുള്ളിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഉമ്മന്‍ചാണ്ടിയെ വേണമെന്ന് തുറന്ന് പറഞ്ഞയാളാണ് മുരളീധരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസറിയാവുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മുരളീധരന്‍. അതാണ് അദ്ദേഹത്തെ വ്യത്യസ്തനും ജനപ്രീയനും ആക്കുന്നത്.

കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പ്രവര്‍ത്തകനായാണ് കെ. മുരളീധരന്‍ സജ്ജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. സേവാദളിലെ വിവിധ സ്ഥാനമാനങ്ങളിലൂടെ വളര്‍ന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന മേധാവിയായിരിക്കെ 1989ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചു. പിന്നീട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി. 1991ലും 1999ലും കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് വീണ്ടും വിജയിച്ചു.

2001- 2004 കാലത്ത് എ.കെ. ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നുപ്പോള്‍ കെ. മുരളീധരന്‍ കെ.പി.സി.സി. പ്രസിഡന്റായി. അന്ന് ശക്തമായി ഗ്രൂപ്പ് കളിച്ചത് മുരളീധരന് വിനയായി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം 2004 ഫെബ്രുവരി 11ന് ആന്റണി മന്ത്രിസഭയില്‍ വൈദ്യതിമന്ത്രിയായി മുരളീധരന്‍ ചുമതലയേറ്റു. ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. മെയ് 14ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. അങ്ങനെ സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ഏക മന്ത്രി എന്ന് ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു കെ.മുരളീധരന്‍.

പിന്നീട് രാജ്യസഭാസീറ്റിന്റെ പ്രശ്‌നത്തില്‍ കെ. കരുണാകരനും അനുയായികളും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വുമായി ഏറ്റമുട്ടുകയും അതിനെത്തുടര്‍ന്ന് മുരളീധരന്‍ കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയും ചെയ്തു. അങ്ങനെ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കരുണാകരന്‍ 2005ല്‍ ഡി.ഐ.സി. (കെ) രൂപീകരിച്ചു. ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായി മുരളീധരന്‍. 2005ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ധാരണയിലെത്തിയെ ഡി.ഐ.സി.(കെ). സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയംകണ്ടു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഡി.ഐ.സി.(കെ)യുമായി ധാരണയിലെത്താതെയായപ്പോള്‍ ചില പാര്‍ട്ടി നേതാക്കള്‍ മാതൃസംഘടനയായ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോകാന്‍ താല്പര്യം പ്രകടിപ്പിച്ചു. ഇത് ഡി.ഐ.സി.(കെ)യുടെ പിളര്‍പ്പിലേക്ക് നയിച്ചു. കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍.സി.പി.) ചേര്‍ന്നു. കുറച്ചുകാലത്തിനുശേഷം കരുണാകരന്‍ കോണ്‍ഗ്രസസിലേക്ക് തിരിച്ചുപോയെങ്കിലും മുരളീധരന്‍ എന്‍.സി.പിയില്‍ത്തന്നെ തുടര്‍ന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കെ. മുരളീധരനെയും, എം.പി. ഗംഗാധരനെയും എന്‍.സി.പി. ദേശീയ നേതൃത്വം 2009 ജൂലൈ 31ന് പുറത്താക്കി. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിനായി കെ.മുരളീധരന്‍ പല നേതാക്കളുടെയും അടുത്ത് പോയി. 2011 ഫെബ്രുവരി 15ന് കെ. മുരളീധരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്തു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മൊഹ്‌സീന കിദ്വായ് ആണ് ഈഡിപ്പസ് കോംപ്ലെക്‌സ് എന്ന കെട്ടിടത്തില്‍ വെച്ച് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 2011 മുതല്‍ തിരുവനന്തപുരം വട്ടിയൂര്‍കാവ് മണ്ഡലത്തിലെ നിയമസഭാംഗമാണ്. 2016ല്‍ കുമ്മനം രാജശേഖരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. . 2018 സെപ്റ്റംബറില്‍ കെ. മുരളീധരനെ സംസ്ഥാന പ്രചരണാ സമിതി അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (1 hour ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (1 hour ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (2 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (2 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (3 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (3 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (3 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (4 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (4 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (4 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (4 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (4 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (5 hours ago)

Malayali Vartha Recommends