Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

അച്ഛന്റെ തണലിലാണ് എത്തിയതെങ്കിലും കെ.മുരളീധരന്‍ കോണ്‍ഗ്രസിലെ കരുത്തനായ നേതാവാണ്, ജനങ്ങളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും മനസ് അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവ്, അദ്ദേഹം വടകരയില്‍ എത്തുമ്പോള്‍ മത്സരം പൊടിപാറും

19 MARCH 2019 01:59 PM IST
മലയാളി വാര്‍ത്ത

കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ചവര്‍ക്ക് മുന്നിലൂടെ കരുത്തനായി വളര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് കെ.മുരളീധരന്‍. അച്ഛന്റെ തണലിലാണ് പാര്‍ട്ടിയില്‍ എത്തിയതെങ്കിലും പാര്‍ട്ടിയിലും പൊതുസമൂഹത്തിലും പാര്‍ലമെന്ററി രംഗത്തും തന്റേതായ കഴിവ് തെളിയിച്ചു. മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റായ ശേഷമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കൊരു ആസ്ഥാനമുണ്ടായത്. പാര്‍ട്ടി മുഖപത്രമായ വീക്ഷണം വീണ്ടും ആരംഭിച്ചതും മറ്റാരുമല്ല.

പാര്‍ട്ടിക്ക് വേണ്ടി ഗ്രൂപ്പ് നോക്കാതെ പ്രവര്‍ത്തിക്കുകയും ശബ്ദുക്കുകയും ചെയ്യുന്ന അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളണ് പ്രവര്‍ത്തകരുടെ കെ.എം. പിതാവ് കെ. കരുണാകരനെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് താഴെയിറക്കി രാഷ്ട്രീയ വനവാസത്തിനയച്ച ഉമ്മന്‍ചാണ്ടിക്കെതിരെ , സോളാര്‍ കേസിന്റെ പേരില്‍ ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ ഉറഞ്ഞ്തുള്ളിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് ഉമ്മന്‍ചാണ്ടിയെ വേണമെന്ന് തുറന്ന് പറഞ്ഞയാളാണ് മുരളീധരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസറിയാവുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് മുരളീധരന്‍. അതാണ് അദ്ദേഹത്തെ വ്യത്യസ്തനും ജനപ്രീയനും ആക്കുന്നത്.

കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പ്രവര്‍ത്തകനായാണ് കെ. മുരളീധരന്‍ സജ്ജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. സേവാദളിലെ വിവിധ സ്ഥാനമാനങ്ങളിലൂടെ വളര്‍ന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന മേധാവിയായിരിക്കെ 1989ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചു. പിന്നീട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി. 1991ലും 1999ലും കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് വീണ്ടും വിജയിച്ചു.

2001- 2004 കാലത്ത് എ.കെ. ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നുപ്പോള്‍ കെ. മുരളീധരന്‍ കെ.പി.സി.സി. പ്രസിഡന്റായി. അന്ന് ശക്തമായി ഗ്രൂപ്പ് കളിച്ചത് മുരളീധരന് വിനയായി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം 2004 ഫെബ്രുവരി 11ന് ആന്റണി മന്ത്രിസഭയില്‍ വൈദ്യതിമന്ത്രിയായി മുരളീധരന്‍ ചുമതലയേറ്റു. ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. മെയ് 14ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. അങ്ങനെ സംസ്ഥാനത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ഏക മന്ത്രി എന്ന് ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു കെ.മുരളീധരന്‍.

പിന്നീട് രാജ്യസഭാസീറ്റിന്റെ പ്രശ്‌നത്തില്‍ കെ. കരുണാകരനും അനുയായികളും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വുമായി ഏറ്റമുട്ടുകയും അതിനെത്തുടര്‍ന്ന് മുരളീധരന്‍ കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയും ചെയ്തു. അങ്ങനെ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കരുണാകരന്‍ 2005ല്‍ ഡി.ഐ.സി. (കെ) രൂപീകരിച്ചു. ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായി മുരളീധരന്‍. 2005ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുമായി ധാരണയിലെത്തിയെ ഡി.ഐ.സി.(കെ). സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയംകണ്ടു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഡി.ഐ.സി.(കെ)യുമായി ധാരണയിലെത്താതെയായപ്പോള്‍ ചില പാര്‍ട്ടി നേതാക്കള്‍ മാതൃസംഘടനയായ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോകാന്‍ താല്പര്യം പ്രകടിപ്പിച്ചു. ഇത് ഡി.ഐ.സി.(കെ)യുടെ പിളര്‍പ്പിലേക്ക് നയിച്ചു. കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍.സി.പി.) ചേര്‍ന്നു. കുറച്ചുകാലത്തിനുശേഷം കരുണാകരന്‍ കോണ്‍ഗ്രസസിലേക്ക് തിരിച്ചുപോയെങ്കിലും മുരളീധരന്‍ എന്‍.സി.പിയില്‍ത്തന്നെ തുടര്‍ന്നു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കെ. മുരളീധരനെയും, എം.പി. ഗംഗാധരനെയും എന്‍.സി.പി. ദേശീയ നേതൃത്വം 2009 ജൂലൈ 31ന് പുറത്താക്കി. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിനായി കെ.മുരളീധരന്‍ പല നേതാക്കളുടെയും അടുത്ത് പോയി. 2011 ഫെബ്രുവരി 15ന് കെ. മുരളീധരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്തു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മൊഹ്‌സീന കിദ്വായ് ആണ് ഈഡിപ്പസ് കോംപ്ലെക്‌സ് എന്ന കെട്ടിടത്തില്‍ വെച്ച് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 2011 മുതല്‍ തിരുവനന്തപുരം വട്ടിയൂര്‍കാവ് മണ്ഡലത്തിലെ നിയമസഭാംഗമാണ്. 2016ല്‍ കുമ്മനം രാജശേഖരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. . 2018 സെപ്റ്റംബറില്‍ കെ. മുരളീധരനെ സംസ്ഥാന പ്രചരണാ സമിതി അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്‍പറ്റയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍  (10 minutes ago)

ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണന് താല്‍പര്യം  (23 minutes ago)

ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍നിന്ന് യുഎഇ പിന്‍മാറി  (51 minutes ago)

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യനീക്കം തകര്‍ന്നതില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.ഡി. സതീശന്‍  (1 hour ago)

വര്‍ഷങ്ങള്‍ക്കുശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു  (1 hour ago)

പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് നടന്‍ മമ്മൂട്ടി  (1 hour ago)

ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

അമേരിക്കയിലെ ശക്തമായ മഞ്ഞുവീഴ്ചയില്‍ മൂന്ന് മരണം  (2 hours ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്; സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു  (3 hours ago)

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്  (3 hours ago)

Govindan വിവാദത്തിന് സിപിഎമ്മില്ല  (3 hours ago)

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!  (3 hours ago)

‘റോബോട്ട് നായ്ക്കുട്ടി’ ‘ഗോര്‍ബി’യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ്: ‘ഗോര്‍ബി’യെ യുഡബ്ല്യആര്‍ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്...  (3 hours ago)

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം  (3 hours ago)

GOD RATE പവന്റെ വില 1.20 ലക്ഷം രൂപയിലേയ്ക്ക്  (3 hours ago)

Malayali Vartha Recommends