സിറോ മലബാർ സഭ വ്യാജ രേഖ വിവാദത്തിൽ പുതിയ പരാതി നൽകും ; കണ്ടത്തേണ്ടത് വ്യാജ രേഖ ഉണ്ടാക്കിയവരെ; കർദ്ദിനാൾ ജോർജ് ആലഞ്ചേരി

സിറോ മലബാർ സഭ കേസിലെ വ്യാജരേഖ വിവാദത്തിൽ പുതിയ പരാതി നൽകുമെന്ന് കർദ്ധിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രതിപ്പട്ടികയിൽ നിന്ന് ബിഷപ് ജേക്കബ് മാനത്തോടത്തിനേയും ഫാദർ പോൾ തേലക്കാടിനെയും ഒഴിവാക്കാനുള്ള അപേക്ഷ നൽകും . താൻ പരാതി നൽകാൻ ഉദ്ദേശിച്ചത് വ്യാജ രേഖയുണ്ടാക്കിയവരെ കണ്ടുപിടിക്കാനാണ് . സിനഡ് നിർദ്ദേശപ്രകാരമാണ് നടപടി - ജോർജ് ആലഞ്ചേരി പറഞ്ഞു.
ബിഷപ്പിനെതിരെ പരാതി നൽകിയത് സഭയുടെ പേര് കളങ്കപ്പെടുത്താനാണെന്ന് സംഭവത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും കഴിഞ്ഞ ദിവസം വൈദിക സമിതി വ്യക്തമാക്കിയിരുന്നു. വ്യാജരേഖാ കേസിൽ ബിഷപ്പ് ജേക്കബ് മനത്തോടത്തും ഫാദർ പോൾ തേലക്കാട്ടും പ്രതികളായ സാഹചര്യത്തിലായിരുന്നു അടിയന്തര യോഗം വിളിച്ചത്. കേസ് പിൻവലിക്കാനുള്ള സമ്മർദ ശ്രമങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായിരുന്നു യോഗം.
https://www.facebook.com/Malayalivartha
























