Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയിക്കാനായി ജനിച്ചവര്‍... കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ സിപിഎം ഉയര്‍ത്തിവിട്ട കോലീബി സഖ്യത്തെ പൊളിച്ചടുക്കാന്‍ കോമാളി സഖ്യവുമായി സോഷ്യല്‍മീഡിയ; ജനങ്ങളുടെ വിഷയങ്ങള്‍ പറയാതെ വര്‍ഗീയത ചര്‍ച്ചയാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമം പരാജയപ്പെടുന്നു

23 MARCH 2019 11:46 AM IST
മലയാളി വാര്‍ത്ത

കിടിലന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്‍കൈ നേടി സിപിഎം വിജയ പ്രതീക്ഷയിലായിരുന്നു ആദ്യഘട്ടത്തില്‍. എന്നാല്‍ വടകരയില്‍ കെ. മുരളീധരന്‍ വന്നതോടെ സിപിഎമ്മിന്റെ മുട്ടു വിറച്ചു. ഉടന്‍ ജനകീയ പ്രശ്‌നങ്ങളെല്ലാം മാറ്റി കോലിബി സഖ്യമാണെന്ന് പ്രഖ്യാപിച്ചു. അതായത് കോണ്‍ഗ്രസും ലീഗും ബിജെപിയും തമ്മിലുള്ള സഖ്യമെന്നര്‍ത്ഥം. ഇതിലൂടെ ന്യൂനപക്ഷങ്ങളെ വര്‍ഗീയത പറഞ്ഞ് ഇളക്കുകയായിരുന്നു ശ്രമം. സി.പി.എം. ഉയര്‍ത്തിയ കോലീബി സഖ്യ ആരോപണത്തില്‍ കുരുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അജന്‍ഡ പോലും മാറുന്ന അവസ്ഥയായി. ബി.ജെ.പി.യെ സഹായിക്കുന്നത് സി.പി.എമ്മാണെന്ന് കോണ്‍ഗ്രസും രഹസ്യമായും പരസ്യമായുമുള്ളത് 'കോമാ' സഖ്യമാണെന്ന് ബി.ജെ.പി.യും ആരോപണവുമായെത്തി. ഇതോടെ തിരഞ്ഞെടുപ്പില്‍ ഉയരുമെന്നുറപ്പിച്ച ശബരിമല ഉള്‍പ്പെടെയുള്ള മറ്റു പ്രചാരണ വിഷയങ്ങള്‍ക്ക് താത്കാലികമായെങ്കിലും മാറ്റംവന്നു. ബി.ജെ.പി.യുമായി സഖ്യമുണ്ടെന്നത് ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന കണക്കുകൂട്ടലും ഇടത് വലത് മുന്നണികള്‍ക്കുണ്ട്.

അതേസമയം ഇതിനെയെല്ലാം വെല്ലുന്ന ഒരാരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ബിജെപിക്കാര്‍ ഉന്നയിക്കുന്നത്. കോമാളി സഖ്യം അഥവാ കോമാലീ സഖ്യം. അതായത് കോണ്‍ഗ്രസ് മാര്‍സിസ്റ്റ് ലീഗ് സഖ്യം. ലീഗിന്റെ 'ലീ' ഇംഗ്ലീഷില്‍ ഉച്ചരിക്കുമ്പോള്‍ 'ളി'യും ആകാമല്ലോ എന്നാണ് അവര്‍ പറയുന്നത്. അങ്ങനെയാണ് കോമാളി സഖ്യം ക്ലച്ച് പിടിക്കുന്നത്. ഇതിലൂടെ നേടുന്ന മേല്‍ക്കൈയ്യിലൂടെ വീണ്ടും ശബരിമല വിഷയം ഉയര്‍ത്താമെന്നാണ് കരുതുന്നത്.

ഇങ്ങനെ കോലീബിയും കോമാളിയും തെരഞ്ഞെടുപ്പില്‍ നിറയുകയാണ്. അഞ്ചുമണ്ഡലങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് ബി.ജെ.പി. രഹസ്യധാരണയുണ്ടെന്ന് പ്രഖ്യാപിച്ചത്. കണ്ണൂര്‍, വടകര, കോഴിക്കോട്, കൊല്ലം, എറണാകുളം എന്നിവയായിരുന്നു ഇത്. ഇതില്‍ എറണാകുളം ഒഴികെ നാലുമണ്ഡലവും സി.പി.എമ്മിനെ സംബന്ധിച്ച് പ്രധാനമാണ്. ഇടത് അടിത്തറ ശക്തമായിട്ടും ലോക്‌സഭയിലേക്ക് ഇടതുമുന്നണിയെ കൈവിട്ട മണ്ഡലങ്ങളാണിത്. ഇവ ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. അതിനുള്ള കരുതല്‍ തുടക്കത്തിലേ സി.പി.എം. സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്ബി.ജെ.പി. രഹസ്യസഖ്യമുയര്‍ത്തി അവരുടെ പ്രചാരണക്യാമ്പില്‍ അങ്കലാപ്പുണ്ടാക്കാനും എല്‍.ഡി.എഫ്. അണികളില്‍ ജാഗ്രതയുണ്ടാക്കാനുമാണ് സി.പി.എം. ലക്ഷ്യം.

എറണാകുളത്ത് പി. രാജീവ് എന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെയിറക്കി പിടിക്കാനൊരുങ്ങുകയാണ്. ഇവിടെ ബി.ജെ.പി.യിലെ ഹിന്ദുവോട്ടിലും സീറ്റുനിഷേധിക്കപ്പെട്ട കെ.വി. തോമസ് ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ യു.ഡി.എഫ്. വോട്ടിലും വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് മറ്റൊന്ന്. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് റോളില്ലെന്ന പ്രചാരണത്തിനും ശബരിമല ആയുധമാക്കാനുള്ള ബി.ജെ.പി. ശ്രമത്തിനും താത്കാലികമായി തടയിടാനും സി.പി.എമ്മിന്റെ 'രഹസ്യസഖ്യ' വാദത്തിനായി. മാത്രവുമല്ല, ബി.ജെ.പി.യിലേക്ക് ചേക്കേറുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന പ്രചാരണത്തെ ഉറപ്പിക്കാനും സി.പി.എമ്മിന് കഴിഞ്ഞു. ഈ വിഷയം സജീവചര്‍ച്ചയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

കോടിയേരിയുടെ ആരോപണത്തെ അതേരീതിയില്‍ തിരിച്ചടിച്ചാണ് കോണ്‍ഗ്രസ് നേതാക്കളും 'രഹസ്യസഖ്യ' ആരോപണമുയര്‍ത്തിയത്. പഴയ ജനതാപാര്‍ട്ടി ബന്ധം ഓര്‍മപ്പെടുത്തി ഉമ്മന്‍ചാണ്ടിയും സി.പി.എമ്മില്‍നിന്ന് ബി.ജെ.പി.യിലേക്ക് ചേക്കേറിയവരെ ഓര്‍മപ്പെടുത്തി രമേശ് ചെന്നിത്തലയും സംവാദത്തിന് വെല്ലുവിളിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും കോടിയേരിയുടെ ആരോപണത്തെ പ്രതിരോധിച്ചു. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ ഗ്രൂപ്പുതര്‍ക്കം താത്കാലികമായി മായ്ക്കാന്‍ കഴിഞ്ഞുവെന്നത് കോണ്‍ഗ്രസിനും ആശ്വാസമായി.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഇടതുമുന്നണി മൂന്നാംസ്ഥാനത്തേക്ക് മാറിയത് കോണ്‍ഗ്രസിന് വോട്ടുമറിച്ചതുകൊണ്ടാണെന്ന ആരോപണമാണ് ബി.ജെ.പി. കോണ്‍ഗ്രസ്മാര്‍ക്‌സിസ്റ്റ് (കോമാ) സഖ്യത്തിന് തെളിവായി നിരത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച കുമ്മനം രാജശേഖരനാണ് ഇതുന്നയിച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പംനിന്ന് അതിജീവനത്തിന് ശ്രമിക്കുന്ന സി.പി.എമ്മിന് ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ പ്രത്യുപകാരം ചെയ്‌തേ ഒക്കൂവെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്.

ന്യൂനപക്ഷ വോട്ടുകളിലുണ്ടാകുന്ന അടിയൊഴുക്കാണ് 'രഹസ്യസഖ്യ' ആരോപണത്തിന്റെ അടിസ്ഥാനം. ഇടത്‌വലതു മുന്നണികള്‍ ബി.ജെ.പി.യെ ചൂണ്ടി രഹസ്യധാരണ ആരോപിക്കുമ്പോള്‍ ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാകും. ആരുടെ വാദമാണ് വിശ്വാസ്യമെന്നതിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷവോട്ടുകള്‍ മറിയും. ഈ കണക്കുകൂട്ടലാണ് മറ്റ് പ്രചാരണവിഷയങ്ങള്‍ മാറിയാലും ആരോപണത്തിന് അടിയും തടയുമായി ഇരുമുന്നണിയിലെയും നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (1 hour ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (2 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (3 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (5 hours ago)

Malayali Vartha Recommends