ഇതര സംസ്ഥാനക്കാരായ മാതാപിതാക്കളുടെ വിളി കേൾക്കാതെ ദൈവം ; പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹത ; അന്വേഷണം മുംബൈയിലേക്ക്

ഓച്ചിറയിൽ ഇതര സംസ്ഥന തൊഴിലാളികളുടെ മകളായ 13 കാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹതകൾ ഇരുന്നു. കുട്ടിയുമായി പ്രതി രാജസ്ഥാനിലേക്ക് കടന്നുവെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വാർത്തയനുസരിച്ച് അന്വേഷണം മുംബൈയിലേക്ക് നീളുകയാണ്. ചില നിഗമനങ്ങളെത്തുടര്‍ന്നാണ് അന്വേഷണം മുംബൈയിലേക്ക് നീളുന്നത്.
നേരത്തെ പ്രതി കുട്ടിയുമായി രാജസ്ഥാനിലേക്ക് കടന്നുവെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് അന്വേഷണം രാജസ്ഥാൻ കേന്ദ്രീകരിച്ചായിരുന്നു നടന്നത്. എന്നാല്‍ പെണ്‍കുട്ടിയെയോ പ്രതിയേയോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തിങ്കളാഴ്ച രാത്രിയാണ് കൊല്ലം ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പതിമൂന്നുകാരിയെ തട്ടികൊണ്ടു പോയത്. രാജസ്ഥാന്‍ സ്വദേശികളായ ഇവര്‍ ഇവിടെ വഴിയോരക്കച്ചവടം നടത്തിവരികയാണ്. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്.അവിടെ കയറിയാണ് നാലംഗ സംഘം മകളെ തട്ടികൊണ്ടുപോയത്.
മുഖ്യ പ്രതി മുഹമ്മദ് റോഷന്‍, ബിബിന്‍, അനന്തു, പ്യാരി എന്നിവര്‍ക്കെതിരെയാണ് പോക്സോ ചുമത്തിയത്. നിലവില്‍ ബിബിന്‍, അനന്തു, പ്യാരി എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്.
https://www.facebook.com/Malayalivartha
























