Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന്‌ പറഞ്ഞ്‌ ഡോക്ടർക്ക്‌ ബന്ധുക്കളെ ചതിക്കാൻ പറ്റുമോ? സിനിമയിൽ കാണിക്കുന്നത് പോലെ ചുറ്റികകൊണ്ട് അടിച്ചാൽ മസ്തിഷ്കമരണം സംഭവിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസ്

23 MARCH 2019 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍

സിനിമയിൽ കാണിക്കുന്നത് പോലെ ചുറ്റികകൊണ്ട് അടിച്ചാൽ മസ്തിഷ്കമരണം സംഭവിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസ്. എങ്ങനെയാണ് മസ്തിഷ്കമരണം സംഭവിക്കുന്നതെന്നും അതിനുശേഷം അവയവങ്ങൾ ദാനം ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...


കുഞ്ഞുപ്രായത്തിൽ ലാലേട്ടന്റെ 'നിർണ്ണയം' കാണുമ്പോഴാണെന്ന്‌ തോന്നുന്നു ആദ്യമായി ഈ 'കിഡ്‌നി അടിച്ചുമാറ്റൽ' സൂത്രം കാണുന്നത്‌. കഴിഞ്ഞേന്റെ മുന്നത്തെ ആഴ്‌ച ഒരു ചങ്ങായി ഒരിടത്ത്‌ അഡ്‌മിറ്റായി എന്തോ കുറേ ടെസ്‌റ്റിന്‌ ബ്ലഡെടുത്തു എന്ന്‌ മെസേജ്‌ ചെയ്‌ത ശേഷം ഉടനേ കളിയായോ കാര്യമായോ ചോദിച്ചത്‌ "എന്തിനാ ഇത്രേം ടെസ്‌റ്റൊക്കെ, എന്റെ കിഡ്‌നി എങ്ങാനും എടുത്ത്‌ മാറ്റാൻ പോവാണോ ആവോ" എന്നാണ്‌. ഇവരൊക്കെ പറയുന്നത്‌ കേട്ടാൽ ആകെ മൊത്തം അരിച്ചാക്കിൽ പൂഴ്‌ത്തി വെച്ച നൂറിന്റെ നോട്ട്‌ ചികഞ്ഞെടുക്കുന്ന ലാഘവമാണ്‌ കിഡ്‌നിയെടുക്കാൻ എന്ന്‌ തോന്നിപ്പോകും ! അതല്ല വസ്‌തുത.

അവയവങ്ങൾ പൂർണമായും ഉപയോഗശൂന്യമായി പുതിയ അവയവങ്ങൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വളരെയധികമാണ്‌. വൃക്ക ലഭിക്കാൻ കാത്തിരിക്കുന്നവരുടെ എണ്ണം മാത്രം 1744 എന്നു കണ്ടു. ബാക്കിയുള്ളവരെക്കൂടി കൂട്ടുമ്പോഴുള്ള അവസ്‌ഥ ഊഹിക്കാമല്ലോ.

മസ്‌തിഷ്‌കമരണശേഷം അവയവങ്ങൾ എടുക്കുന്നത്‌ കഴിഞ്ഞ വർഷങ്ങളിൽ പാടേ കുറഞ്ഞു. ജീവനുള്ളവരിൽ നിന്നും അവയവം നൽകുന്നതിൽ കച്ചവടം പാടില്ലെന്ന്‌ വിലക്കുള്ളതാണ്‌. പക്ഷേ, അതിലൊരു വൻകച്ചവടസാധ്യത ഉള്ളതിനാൽ ആ ഇടനിലക്കാരാവണം ന്യായമായ അവയവദാനങ്ങൾക്കുള്ള സാധ്യതയായ മസ്‌തിഷ്‌കമരണശേഷമുള്ള അവയവദാനത്തിനെതിരേ തെറ്റായ കഥകൾ അടിച്ചിറക്കുന്നത്‌. അവർക്കെതിരെയുള്ള നടപടികൾക്കായി ഐ.എം.എ അടക്കമുള്ള സംഘടനകൾ മുൻകൈ എടുക്കുന്നു എന്നത്‌ അങ്ങേയറ്റം സ്‌തുത്യർഹമായ കാര്യമാണ്‌.

അതും പോരാത്തതിന്‌ അല്ലെങ്കിലേ ആശുപത്രികൾ 'കിഡ്‌നി മോഷണകേന്ദ്രങ്ങൾ' എന്ന്‌ മുദ്ര കുത്തപ്പെട്ടിരിക്കുന്നതിന്റെ ഇടേൽക്കൂടിയാണ്‌ കഷ്‌ടപ്പാടിന്റെ മീതേ ബുദ്ധിമുട്ട്‌ എന്ന്‌ പറഞ്ഞ മാതിരി 'ജോസഫ്‌' സിനിമയിറങ്ങുന്നത്‌. ദോഷം പറയരുതല്ലോ, സിനിമ കൊള്ളാം, ജോജൂന്റെ പെർഫോർമൻസ്‌ കിടുവാണ്‌. മുന്നോട്ട്‌ ജീവിക്കാൻ അവസാനവഴി തേടുന്ന കുറേ സാധുക്കളുടെ കൊങ്ങക്ക്‌ പിടിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്‌സെന്ന് മാത്രം. ഇക്കാര്യം തിരക്കഥാകൃത്ത് തന്നെ കഴിഞ്ഞ ദിവസം തിരുത്തി മാപ്പ്‌ പറയുകയും ചെയ്‌തു. പക്ഷെ സത്യം ചെരുപ്പിട്ടിറങ്ങുമ്പോഴെക്കും നുണ അഞ്ചാറ് വേൾഡ് ടൂർ കഴിഞ്ഞ് വരുന്ന ഇക്കാലത്ത് എല്ലാം കഴിഞ്ഞ് അതല്ല ഇതല്ല എന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യോം ണ്ടാ സജീ...!

മസ്‌തിഷ്‌കമരണം എന്നാൽ മരണം തന്നെയാണ്‌. ഏതെങ്കിലും കാരണം കൊണ്ട്‌ തലച്ചോറിലേക്കുള്ള രക്‌തപ്രവാഹം അൽപസമയത്തേക്ക്‌ നിലച്ചാൽ പോലും മസ്‌തിഷ്‌കകോശങ്ങൾ സ്‌ഥിരമായി നശിക്കും. മസ്‌തിഷ്‌കമരണം സംഭവിച്ച്‌ അൽപസമയം കൂടി ഹൃദയം മിടിക്കാറുണ്ട്‌. കാരണം, ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന autonomic nervous system തലച്ചോറിന്റെ നിയന്ത്രണത്തിൽ നിന്നും സ്വതന്ത്ര്യമാണ്‌. ക്രമേണ ആ മിടിപ്പും ഇല്ലാതാകും. താളം പോയ പാട്ടാണത്‌. ബോധം മറഞ്ഞുകിടക്കുന്ന ഹൃദയമിടിപ്പും ശ്വസനശേഷിയുമുള്ള ശരീരത്തെ 'മൃതശരീരം' എന്ന്‌ വിളിക്കുന്നത്‌ ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും പലപ്പോഴും ഉൾക്കൊള്ളാൻ സാധിക്കാറില്ല, പക്ഷേ സത്യത്തിൽ ആ അവസ്ഥയിൽ തന്നെയാണ് ശരീരം.

ശ്വസനമുൾപ്പെടെ നിയന്ത്രിക്കുന്ന brainstem മരിക്കുന്നതിനെയാണ്‌ മസ്‌തിഷ്‌കമരണം എന്ന്‌ വിശേഷിപ്പിക്കുന്നത്‌. തലച്ചോറിന്റെ മറ്റ്‌ ഭാഗങ്ങൾ മാത്രം മരിച്ച്‌ brainstem നിലനിന്നാൽ ശ്വസനം നടക്കുമെന്നത്‌ കൊണ്ടു തന്നെ വർഷങ്ങളോളം അബോധാവസ്‌ഥ തുടരാം. മസ്‌തിഷ്‌കമരണം സംഭവിച്ച്‌ കഴിഞ്ഞാൽ അതിൽ നിന്നൊരു തിരിച്ചുവരവ്‌ ഉണ്ടാകില്ല. ആ വ്യക്‌തിക്ക്‌ വേദനയറിയില്ല, ബോധമില്ല, ജീവന്റെ യാതൊരു പ്രത്യേകതകളുമില്ല. എന്നാൽ അവയവങ്ങളിലേക്ക്‌ രക്‌തപ്രവാഹമുള്ളതിനാൽ ഹൃദയമിടിപ്പ്‌ എന്നെന്നേക്കുമായി നിലക്കുന്നതിന്‌ മുൻപുള്ള ഇത്തിരി നേരത്ത്‌ ആ അവയവങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്‌ഥയിലാണ്‌. അപ്പോൾ ആ തീരുമാനമെടുത്താൽ എത്രയോ ജീവന്‌ തുണയാകാൻ സാധിക്കും.

ജോസഫിലെ പോലെ ടൂവീലർ പിറകീന്ന്‌ ഇടിച്ച്‌ തള്ളിമറിച്ചിട്ട്‌ കാറിൽ കയറ്റി ചുറ്റിക കൊണ്ടടിച്ച്‌ ആശുപത്രിയിൽ കൊണ്ടുപോയിട്ടാൽ മസ്‌തിഷ്‌കമരണം സാധ്യമാകുമോ?

സാധിക്കില്ല. കൃത്യമായി ബ്രെയിൻസ്‌റ്റെമിലേക്ക്‌ രക്‌തപ്രവാഹം തടയുന്ന അവസ്‌ഥ സൃഷ്‌ടിക്കാൻ മനുഷ്യനാൽ സാധ്യമല്ല. മസ്‌തിഷ്‌കമരണം പോലൊരു നൂൽപ്പാലം ശരീരത്തിൽ കൃത്രിമമായി സൃഷ്‌ടിക്കാനാവില്ല. വല്ല്യോരു ചുറ്റികയെടുത്ത്‌ മൂർദ്ധാവിൽ ചാമ്പിയാൽ ആ മഹാന്റെ ശിരസ്സ്‌ പിളർന്ന്‌ അന്തരിക്കുകയേ ഉള്ളൂ.

മസ്‌തിഷ്‌കമരണം സംഭവിച്ചെന്ന്‌ പറഞ്ഞ്‌ ഡോക്ടർക്ക്‌ ബന്ധുക്കളെ ചതിക്കാൻ പറ്റുമോ?
സർക്കാർ അംഗീകരിച്ച ലിസ്‌റ്റിലുള്ള രോഗിയുടെ ചികിത്സയുമായോ അവയവം ലഭിക്കേണ്ട രോഗിയുമായോ ബന്ധമില്ലാത്ത സ്വതന്ത്രരായ നാല്‌ ഡോക്‌ടർമാരുടെ ഒരു പാനൽ ആറ്‌ മണിക്കൂർ ഇടവിട്ട്‌ രണ്ട്‌ തവണ പരിശോധിച്ച്‌ പല ടെസ്‌റ്റുകൾ ചെയ്‌താണ്‌ മസ്‌തിഷ്‌കമരണം ഉറപ്പിക്കുന്നത്‌. ഈ നടപടികൾ അത്രയേറെ സുതാര്യമാണ്‌. ബ്രെയിൻഡെത്ത്‌ ഉറപ്പിക്കുന്നത്‌ കുറ്റമറ്റ രീതിയിലാണ്‌. അവിടെ ചതിയിൽ വഞ്ചന നടക്കാൻ പോണില്ല.

വെന്റിലേറ്റർ ഘടിപ്പിച്ച് എത്ര നേരം വേണമെങ്കിലും മരണം നീട്ടിക്കൊണ്ട്‌ പൊയ്‌ക്കൂടേ? സാധ്യമല്ല. ശ്വാസകോശം പണി മുടക്കുമ്പോൾ അതിന്റെ പണി പുറമേ നിന്ന്‌ ചെയ്‌ത്‌ കൊടുക്കുന്ന മെഷീൻ മാത്രമാണ്‌ വെന്റിലേറ്റർ. വെന്റിലേറ്റർ ഘടിപ്പിച്ച രീതിയിൽ ഹൃദയാഘാതം വന്നാൽ രോഗി മരിക്കും. തുടർന്നും വെന്റിലേറ്റർ ഘടിപ്പിച്ച് കിടന്നാൽ ശരീരം ഐസിയുവിൽ കിടന്ന്‌ അഴുകും.

പിന്നെ, വെന്റിലേറ്റർ ഒരു അന്ത്യകൂദാശയൊന്നുമല്ല. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളും, പാമ്പ് കടിയേറ്റവരും, വാഹനാപകടത്തിൽ പെട്ടവരും, പല തരം ശസ്‌ത്രക്രിയകൾക്ക്‌ വിധേയരാകുന്നവരുമെല്ലാം വെന്റിലേറ്റർ ഘടിപ്പിച്ച്‌ വേർപ്പെട്ട്‌ വരുന്നവരാണ്‌.

അപ്പോൾ ആശുപത്രിക്കാർക്ക്‌ മസ്‌തിഷ്‌കമരണം ഉണ്ടാക്കാൻ പറ്റൂല?
ഇല്ല.

വാട്ട്സ്ആപ്പ് അമ്മാവൻ പറയുന്ന പോലെ ആൾ ജീവനോടെ കിടക്കുമ്പോൾ കിഡ്‌നി പറിക്കാൻ പറ്റൂലാ?
നഹി.

അപ്പോ മൃതസഞ്ജീവനി? അത്‌ മരണാനന്തര അവയവദാനപ്രക്രിയയുടെ കാര്യങ്ങൾ ഏകോപിപ്പിച്ച്‌ കൊണ്ടുള്ള സർക്കാരിന്റെ പദ്ധതിയാണ്‌. www.knos.org.in എന്ന വെബ്‌സൈറ്റിൽ പോയാൽ നമുക്കും അവയവദാനത്തിന്‌ രജിസ്റ്റർ ചെയ്യാം. അവയവം കിട്ടാനുള്ള നടപടികളും അവിടെക്കാണും. ദൈവം സഹായിച്ച്‌ വാട്ട്‌സ്സപ്പിലെ കേശവൻ മാമൻമാരും ഫേസ്‌ബുക്കിലെ വ്യാജവൈദ്യൻമാരും നാട്ടിലെ മുറിവൈദ്യൻമാരും ചേർന്ന്‌ എടങ്ങേറുണ്ടാക്കുന്നത്‌ കൊണ്ട്‌ വിരലിലെണ്ണാവുന്ന അവയവദാനങ്ങളേ ഈയിടെ നടക്കുന്നുള്ളൂ. മുൻപൊരാൾ പറഞ്ഞ പോലെ, അവയവം കൊടുത്താൽ ആ കണ്ണ്‌ കൊണ്ട്‌ അയാൾ കാണുന്നതിന്റെ പാപം കൂടി നമുക്ക്‌ കിട്ടും. അപ്പോൾ നമുക്ക്‌ കണ്ണ്‌ വേണ്ടി വന്നാലോ? സ്വിച്ചിട്ട പോലെ വന്നു മറുപടി "അത്‌ വാങ്ങാം". അടിപൊളി !

ഇതൊക്കെ ഇവിടെ തള്ളിയ ആൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ? ഉണ്ട്‌. എന്തെങ്കിലും ഒരു സാഹചര്യത്തിൽ എനിക്ക് മസ്‌തിഷ്‌കമരണം സംഭവിക്കുകയാണെങ്കിൽ സാധ്യമായ എല്ലാ അവയവങ്ങളും എടുക്കാനുള്ള മുൻകൂർ സമ്മതം നൽകിയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും വീട്ടുകാരും ബന്ധുക്കളും ആ നേരത്ത്‌ എതിർത്താൽ അവയവദാനം നടക്കില്ല എന്ന സാധ്യത നിലനിൽക്കുന്നത് കൊണ്ട്, അവയവദാനം രജ്സിറ്റർ ചെയ്യുന്ന എല്ലാവരും വേണ്ടപ്പെട്ടവരെയെല്ലാം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും വേണം. എല്ലാം കൊണ്ടും അനുകൂലമായ ഒരവസ്‌ഥ സംജാതമായാൽ മാത്രമേ നമുക്ക്‌ അവയവം നൽകാൻ കഴിയൂ.

അപ്പോൾ അവയവദാനം ചെയ്യാല്ലേ?? എപ്പഴേ ചെയ്യണം. മൃതസഞ്ജീവനിയിൽ പങ്കാളികളാകൂ. രജിസ്റ്റർ ചെയ്‌താൽ പോലും ബ്രെയിൻഡെത്ത്‌ സംഭവിക്കണം, അണുബാധയേറ്റുള്ള മരണമാകരുത്‌, വിഷാംശം ഉള്ളിൽ കടന്ന്‌ അവയവങ്ങൾക്ക്‌ കേട്‌ പറ്റാൻ പാടില്ല, അപകടങ്ങളിൽ പെട്ട്‌ അവയവം ഉപയോഗയോഗ്യമല്ലാത്ത അവസ്‌ഥയിൽ ആയിരിക്കാൻ പാടില്ല തുടങ്ങി കടമ്പകളേറെയുണ്ട്‌.

ഏതായാലും മണ്ണിൽ അഴുകാനോ തീയിലെരിയാനോ ഒക്കെയുള്ള ശരീരമാണ്‌. പകരം ഇവിടെ നമ്മളൊരു ജീവനാണ്‌ പകരുന്നത്‌. മൃതസഞ്‌ജീവനിയാണ്‌, മരണശേഷവും ചെയ്യുന്ന നന്മയാണ്‌. കുപ്രചരണങ്ങളല്ല, ബുദ്ധിയാണ്‌ നമ്മെ നയിക്കേണ്ടത്‌.

അവയവദാനം ശരിയാണ്‌. ശരി മാത്രമാണ്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (13 minutes ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (34 minutes ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (56 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (1 hour ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (1 hour ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (7 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (7 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (7 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (9 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (9 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

Malayali Vartha Recommends