ഉപവന്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിന് ശേഷവും വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; സുഗന്ധഗിരിയില്‍ നാലുതവണ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍
വയനാട്ടിലെ ഉപവന്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിന് ശേഷവും വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. സുഗന്ധഗിരിയില്‍ നാലുതവണ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍ വിശദമാക്കി. ഇന്നലെ വൈകിട്ട് സുഗന്ധഗിരിയിലെത്തി തോക്ക് ചൂണ്ടി ഭക്ഷണം ആവശ്യപ്പെട്ടുവെന്ന് പ്രദേശവാസികള്‍ വിശദമാക്കി . വെടിവെയ്പില്‍ കാലിന് വെടിയേറ്റ ചന്ദ്രുവും സംഘത്തില്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു . തണ്ടര്‍ബോള്‍ട്ട് കാര്യമായ പരിശോധന നടത്തുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
ഉപവൻ റിസോർട്ടിൽ നടന്ന വെടിവെപ്പിനുശേഷം ചന്ദ്രുവും ബാക്കിയുള്ള 9പേരും റിസോര്ട്ടിന് പുറകിലുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. കാലിന് ഗുരുതര പരിക്കേറ്റിരിക്കുന്നതിനാല്‍ ചന്ദ്രുവിന് ദുരേക്ക് യാത്രചെയ്യാനാവില്ലെന്നായിരുന്നു പോലീസ് നിഗമനം, ഇതിന്‍റെ അടിസ്ഥാനത്തില്‍ റിസോര്ട്ടിന് പുറകില്‍ സുഗന്ദഗരിവരെയുള്ള 15 കിലോമീറ്റര്‍ വനത്തിനുള്ളില്‍ രണ്ടുദിവസം തണ്ടര്‍ബോള്ട്ട് പരിശോധന നടത്തിയിരുന്നു.
ഇവര്‍ പോകാന്‍ സാധ്യതയുള്ള സുഗന്ധഗിരിയിലെ ആദിവാസികളുടെ വീടുകളില്‍ പോലീസും പരിശോധന നടത്തിയിരുന്നു. പക്ഷെ ആരെയും കണ്ടെത്താനായില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വയനാട് വൈത്തിരിയില്‍ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മരിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ മജിസ്റ്റീരിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha