ഉപവൻ റിസോർട്ടിലെ വെടിവെയ്പ്പിന് പിന്നാലെ വീണ്ടും വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം ; പോലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റവരുൾപ്പെടെ വീണ്ടുമെത്തിയെന്ന് പ്രദേശവാസികൾ
വൈത്തിരിയിലെ വെടിവെപ്പിന് പിന്നാലെ വീണ്ടും വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം . വയനാട്ടിലെ സുഗന്ധഗിരിയിൽ നാലുതവണ മാവോയിസ്റ്റുകൾ എത്തിയത്തായി പ്രദേശ വാസികൾ പറഞ്ഞു . ഇന്നലെ വൈകിട്ട് സുഗന്ധഗിരിയിലെത്തി തോക്ക് ചൂണ്ടി ഭക്ഷണം ആവശ്യപ്പെട്ടുവെന്ന് പ്രദേശ വാസികൾ വ്യക്തമാക്കി. സംഘത്തില്‍ വെടിവെയ്പില്‍ കാലിന് വെടിയേറ്റ ചന്ദ്രുവും ഉണ്ടെന്ന് പ്രദേശവാസികള്‍ വിശദമാക്കി . തണ്ടര്‍ബോള്‍ട്ട് കാര്യമായ പരിശോധന നടത്തുന്നില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത് .
ഉപവന് റിസോർട്ടില്‍ നടന്ന വെടിവെപ്പിനുശേഷം ചന്ദ്രുവും ബാക്കിയുള്ള 9പേരും റിസോർട്ടിന് പുറകിലുള്ള വനത്തിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. കാലിന് ഗുരുതര പരിക്കേറ്റിരിക്കുന്നതിനാല്‍ ചന്ദ്രുവിന് ദുരേക്ക് യാത്രചെയ്യാനാവില്ലെന്നായിരുന്നു പോലീസ് നിഗമനം, ഇതിന്‍റെ അടിസ്ഥാനത്തില്‍ റിസോര്ട്ടിന് പുറകില്‍ സുഗന്ദഗരിവരെയുള്ള 15 കിലോമീറ്റര്‍ വനത്തിനുള്ളില്‍ രണ്ടുദിവസം തണ്ടര്‍ബോള്ട്ട് പരിശോധന നടത്തിയിരുന്നു.
ഇവര്‍ പോകാന്‍ സാധ്യതയുള്ള സുഗന്ധഗിരിയിലെ ആദിവാസികളുടെ വീടുകളില്‍ പോലീസും പരിശോധന നടത്തിയിരുന്നു. പക്ഷെ ആരെയും കണ്ടെത്താനായില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വയനാട് വൈത്തിരിയില്‍ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മരിച്ചത്.
https://www.facebook.com/Malayalivartha