തിരുവനന്തപുരത്ത് ശശിതരൂരിനെതിരെ ശക്തമായ അടിയൊഴുക്കെന്ന് സൂചന; കുമ്മനം രാജശേഖരന് കോൺഗ്രസ് വോട്ടുകൾ മറിഞ്ഞ് നേമം ആവർത്തിക്കുമോ എന്ന സംശയത്തിൽ തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരത്ത് ശശിതരൂരിനെതിരെ ശക്തമായ അടിയൊഴുക്കെന്ന് സൂചന. കുമ്മനം രാജശേഖരന് കോൺഗ്രസ് വോട്ടുകൾ മറിഞ്ഞ് നേമം ആവർത്തിക്കുമോ എന്ന സംശയത്തിലാണ് തരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ.
ശശിതരൂരിന് തെരഞ്ഞടുപ്പിന്റെ ആദ്യഘത്തിൽ മികച്ച പിന്തുണയാണ് ഉണ്ടായിരുന്നത്. തരൂരിനെ സഹായിക്കാനെന്നോണം സി പി ഐ സി. ദിവാകരനെ സ്ഥാനാർത്ഥിയാക്കി. ദിവാകരൻ ഇടതു മുന്നണി സ്ഥാനാർത്ഥിയായെങ്കിലും സി പി എമ്മിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹകരണം ഉണ്ടായിരുന്നില്ല. നായർ സമുദായത്തിന് മുൻതൂക്കമുള്ള തിരുവനന്തപുരത്ത് ദിവാകരനെ സ്ഥാനാർത്ഥിയാക്കരുതെന്ന് സി പി ഐ ആവശ്യപ്പെട്ടതാണ്. കാനം രാജേന്ദ്രനെ മതിസരിപിക്കണമെന്നും ആവശ്യം ഉയർന്നു. എന്നാൽ തോൽവി മണത്തറിഞ്ഞ് കാനം മത്സരത്തിൽ നിന്നും ഒഴിഞ്ഞു. കനയ്യകുമാർ ഉൾപ്പെടെയുള്ള നിരവധിയാളുകളെ സി പി ഐ സമീപിച്ചു. നമ്പി നാരായണനെ സ്ഥാനാർത്ഥിയാക്കാനും നോക്കി. എന്നാൽ തരൂരിനെതിരെ മതിസരിക്കാൻ ആരും തയ്യാറായില്ല.
ദിവാകരൻ ചില ഉപാധികളോടെയാണ് മത്സരിക്കാൻ ഇറങ്ങിയത്. അതിൽ പ്രധാനം തോറ്റാൽ മന്ത്രിയാക്കണം എന്നതായിരുന്നു. സിപി ഐക്ക് സ്ഥാനാർത്ഥിയില്ലെന്ന് വന്നപ്പോൾ സിപിഎം സീറ്റ് ഏറ്റെടുക്കാൻ ആലോചിച്ചിരുന്നു. എന്നാൽ തരുരിനെതീരെ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള വർക്ക് താത്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെ ജനതാദളിന് സീറ്റ് നൽകണമെന്ന് ആവശ്യമുയർന്നു. നീലന് സീറ്റ് നൽകാനായിരുന്നു അവരുടെ താത്പര്യം. നാടാർ സമുദായത്തിന് സീറ്റ് ലഭിച്ചാൽ തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാമെന്ന് ഇടതു മുന്നണിയിൽ മർമ്മരം ഉയർന്നെങ്കിലും സി പി എം തന്നെ അതിന് ഇടങ്കോലിട്ടു. നീലൻ ജയിച്ചാൽ തരൂർ തോൽക്കും എന്നതായിരുന്നു ഭയം.
എന്നാൽ ഇക്കുറി തരൂരിനെ കെട്ടുകെട്ടിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസുകാരാണ്. തരൂർ ഇനിയും ജയിച്ചാൽ അത് മറ്റൊരാളുടെ സാധ്യത ഇല്ലാതാക്കുമെന്നാണ് കോൺഗ്രസിന്റെ കണ്ടെത്തൽ. അതിനായി അവർ വ്യത്യസ്തമായ മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതിലെ സാധ്യതകൾ മുതലെടുത്തത് ബിജെ പിയാണ്. തരൂരിനെ തോൽപ്പിക്കുക എന്നത് നരേന്ദ്ര മോദിയുടെ ആവശ്യമാണ്. മോദി മുമ്പ് തരൂരിനെ വശത്താക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിന്റെ വൈരാഗ്യത്തിലാണ് അദ്ദേഹത്തിനെതിരെ ഭാര്യയുടെ ദുരുഹമരണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചാർജ് ചെയ്തത് .
കുമ്മനം വെറുതെ മത്സരിക്കാൻ വന്നതല്ല. ജയിക്കാൻ വന്നതാണ്. അതിനാവശ്യമായ എല്ലാ കാര്യങ്ങളും ബിജെപിയുടെ ഭാഗത്ത് നിന്നും ഒരുക്കുന്നുണ്ട്. കോൺഗ്രസിൽ നിന്നും വോട്ട് മറിച്ചാണ് കഴിഞ്ഞ തവണ രാജഗോപാൽ ജയിച്ചത്. അത് വേണ്ടി തരൂരിനും സംഭവിക്കുമോ എന്നാണ് അറിയേണ്ടത് കോൺഗ്രസ് വോട്ടും ബി ജെ പി വോട്ടും കിട്ടിയാൽ കുമ്മനം ജയിക്കും . തിരുവനതപുരത്ത് തരൂരിന് വേണ്ടി പേരിൽ പോലും പ്രവർത്തനമില്ല. പ്രമുഖ കോൺഗ്രസ് നേതാക്കൾ പോലും നിശബ്ദരാണ്. എക്സിറ്റ് പോൾ ഫലങ്ങളും കുമ്മനത്തിന് അനുകൂലമാണ്.
https://www.facebook.com/Malayalivartha

























